ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി പാക്കിസ്ഥാൻ; ഷഹീൻ അഫ്രീദിക്ക് മൂന്ന് വിക്കറ്റ്; ടി20 ക്രിക്കറ്റിൽ രോഹിത്തിനെയും കൊഹ്‍ലിയെയും മറികടന്ന് ബാബർ അസം

Update: 2025-11-02 05:49 GMT

ലാഹോർ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നു മത്സരങ്ങളുടെ ടി20 പരമ്പര സ്വന്തമാക്കി പാക്കിസ്ഥാൻ. ഇന്നലെ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന നിർണായകമായ മൂന്നാം മത്സരത്തിൽ നാലു വിക്കറ്റിനാണ് പാകിസ്ഥാൻ്റെ വിജയം. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര പാക്കിസ്ഥാൻ 2-1ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് നേടിയപ്പോൾ, ക്യാപ്റ്റൻ ബാബർ അസമിൻ്റെ തകർപ്പൻ അർധ സെഞ്ച്വറിയുടെ ബലത്തിൽ പാക്കിസ്ഥാൻ 19 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം കണ്ടു.

68 റൺസെടുത്ത ബാബർ അസമാണ് പാക് വിജയത്തിന് ചുക്കാൻ പിടിച്ചത്. ക്യാപ്റ്റൻ സൽമാൻ ആഗ 33 റൺസെടുത്ത് ടീമിന് മികച്ച പിന്തുണ നൽകി. 120-2 എന്ന നിലയിൽ നിന്നും 134-6 എന്ന നിലയിലേക്ക് കൂപ്പുകുത്തിയെങ്കിലും ഫഹീം അഷ്റഫിൻ്റെയും (4*) ഉസ്മാൻ ഖാൻ്റെയും (6*) കൂട്ടുകെട്ട് പാക്കിസ്ഥാന് വിജയം സമ്മാനിച്ചു. ദക്ഷിണാഫ്രിക്കക്കായി റീസ ഹെൻഡ്രിക്സ് (34), കോർബിൻ ബോഷ് (30), ഡൊണോവൻ ഫേരേര (29), ഡെവാൾഡ് ബ്രെവിസ് (21) എന്നിവർക്ക് മാത്രമേ മികച്ച പ്രകടനം കാഴ്ചവെക്കാനായുള്ളൂ. പാക്കിസ്ഥാന് വേണ്ടി ഷഹീൻ അഫ്രീദി മൂന്നു വിക്കറ്റുകൾ വീഴ്ത്തി.

ഈ മത്സരത്തിലെ അർധ സെഞ്ച്വറിയോടെ, ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ 50+ സ്കോറുകൾ നേടുന്ന ബാറ്ററെന്ന വിരാട് കോലിയുടെ റെക്കോർഡ് ബാബർ അസം മറികടന്നു. 36 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയ ബാബർ 47 പന്തിൽ 68 റൺസെടുത്ത് പുറത്തായി. ഇത് ടി20 കരിയറിലെ ബാബർ അസമിൻ്റെ 37-ാം അർധ സെഞ്ച്വറിയാണ്. വിരാട് കോലിക്ക് 38 അർധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും ഉള്ളപ്പോൾ, ബാബർ അസമിന് 37 അർധ സെഞ്ച്വറികളും മൂന്ന് സെഞ്ച്വറികളുമുണ്ട്. ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന രോഹിത് ശർമ്മയുടെ റെക്കോർഡും ബാബർ അസം മറികടന്നിരുന്നു.

Tags:    

Similar News