- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
യുവതീപ്രവേശനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തന്ത്രി സ്വീകരിച്ച കര്‍ശന നിലപാടിനുള്ള രാഷ്ട്രീയ പകപോക്കലായിരുന്നു ഈ അറസ്റ്റ് എന്ന വാദം അതിശക്തം; ശബരിമല തന്ത്രിയുടെ അറസ്റ്റ് സര്‍ക്കാരിന്റെ പ്രതികാരമോ? തെളിവില്ലെന്ന് കോടതി രേഖപ്പെടുത്തിയത് പിണറായിയ്ക്ക് തലവേദന; രാഷ്ട്രീയ ചര്‍ച്ചയായി കണ്ഠര് രാജീവരുടെ വാദങ്ങള്‍

കോട്ടയം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് ലഭിച്ച ജാമ്യവും തുടര്‍ന്നുണ്ടായ കോടതി പരാമര്‍ശങ്ങളും ഇടതുസര്‍ക്കാരിനെ രാഷ്ട്രീയമായി പ്രതിക്കൂട്ടിലാക്കുന്നു. തന്ത്രിക്കെതിരെ തെളിവിന്റെ കണിക പോലും ഹാജരാക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞില്ലെന്ന കൊല്ലം വിജിലന്‍സ് കോടതിയുടെ നിരീക്ഷണം ആയുധമാക്കിയാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തുവന്നിരിക്കുന്നത്. യുവതീപ്രവേശനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തന്ത്രി സ്വീകരിച്ച കര്‍ശന നിലപാടിനുള്ള രാഷ്ട്രീയ പകപോക്കലായിരുന്നു ഈ അറസ്റ്റ് എന്ന വാദത്തിന് ഇതോടെ കരുത്തേറി.
സ്വാഭാവിക ജാമ്യത്തിന് അര്‍ഹനാകുന്ന 60 ദിവസമെന്ന കാലാവധി എത്തുന്നതിന് മുന്‍പേ തന്നെ കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചു എന്നത് ശ്രദ്ധേയമാണ്. പ്രഥമദൃഷ്ട്യാ തന്ത്രിക്കെതിരെ കുറ്റം ചുമത്താന്‍ തക്ക തെളിവുകളില്ലെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളെ സംശയത്തോടെയാണ് വീക്ഷിച്ചത്. 2017-ലെ കൊടിമര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വാജിവാഹനം പിടിച്ചെടുത്തതും തന്ത്രിയെ സംശയമുനയില്‍ നിര്‍ത്താന്‍ എസ്.ഐ.ടി നടത്തിയ നീക്കങ്ങളും കോടതിയില്‍ വിലപ്പോയില്ല. ആചാരപരമായ കാര്യങ്ങളില്‍ മാത്രം അവസാന വാക്കാകേണ്ട തന്ത്രിക്ക്, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എടുക്കുന്ന ഭരണപരമായ തീരുമാനങ്ങളില്‍ പങ്കില്ലെന്ന വസ്തുത കോടതി ശരിവെക്കുകയായിരുന്നു.
2018-ലെ യുവതീപ്രവേശത്തിന് പിന്നാലെ ക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തിയ തന്ത്രിയുടെ നടപടി മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിച്ചിരുന്നു. അന്ന് മുതല്‍ തന്ത്രി മഠത്തോടും കണ്ഠര് രാജീവരോടും സര്‍ക്കാരിനുള്ള വിരോധമാണ് ഇപ്പോള്‍ സ്വര്‍ണ്ണക്കൊള്ളക്കേസിലെ അറസ്റ്റില്‍ കലാശിച്ചതെന്ന് തന്ത്രി കോടതിയില്‍ വാദിച്ചു. താന്‍ ഒരു രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്ന തന്ത്രിയുടെ പ്രസ്താവന ഇതിനോടകം രാഷ്ട്രീയ വിവാദമായിക്കഴിഞ്ഞു. സിപിഎം ജില്ലാ കമ്മിറ്റി അംഗം പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതിരോധത്തിലായപ്പോള്‍, ശ്രദ്ധ തിരിക്കാനാണ് പ്രതിപ്പട്ടികയില്‍ പോലുമില്ലാതിരുന്ന തന്ത്രിയെ അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്തതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു.
തന്ത്രിയുടെ അറസ്റ്റിനെക്കുറിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. ബിജെപി നേതാവ് പി.എസ്. ശ്രീധരന്‍ പിള്ളയും തന്ത്രിയെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു. ആത്മഹത്യയുടെ വക്കിലായിരുന്നു തന്ത്രിയെന്നും കുടുംബത്തിനുണ്ടായ മനോവേദനയ്ക്ക് സര്‍ക്കാര്‍ മറുപടി പറയണമെന്നുമാണ് ബിജെപിയുടെ നിലപാട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹൈന്ദവ വോട്ടുകളുടെ സമാഹരണം ലക്ഷ്യമിടുന്ന സി.പി.എമ്മിന്, തന്ത്രിയെ കുടുക്കാന്‍ ശ്രമിച്ചു എന്ന ആരോപണം വരുംദിവസങ്ങളില്‍ വലിയ വെല്ലുവിളിയാകും.
അറസ്റ്റിനെ സര്‍ക്കാര്‍ നിലപാടിന്റെ വിജയമായി ആഘോഷിച്ച ഇടതുകേന്ദ്രങ്ങള്‍ ഇപ്പോള്‍ ജാമ്യവ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, കോടതിയുടെ കര്‍ശനമായ നിരീക്ഷണങ്ങള്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. രാജീവരുടെ വാദത്തിന് പിന്തുണയുമായി ബി.ജെ.പി.യും കോണ്‍ഗ്രസും രംഗത്തുവന്നു. അറസ്റ്റിനെക്കുറിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്. തന്ത്രിയെ കുടുക്കി ആരെയോ രക്ഷിക്കാന്‍ ശ്രമമെന്ന് ചില ഹൈന്ദവസംഘടനകളും ആരോപിക്കുന്നു. തിരഞ്ഞെടുപ്പില്‍ ആവുന്നത്ര ഹിന്ദുവോട്ടുകളുടെ സമാഹരണം ലക്ഷ്യമിട്ട സി.പി.എമ്മിന് ഇതിനൊക്കെ മറുപടി പറയുക എളുപ്പമല്ല.
തന്ത്രിയുടെ ജാമ്യവ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയാണ് സി.പി.എം. അനുകൂല സൈബര്‍ പോരാളികളുടെ പ്രതിരോധം. വന്നത് അന്തിമവിധിയല്ലെന്നും ഇനിയും മുന്നോട്ട് പോകാനുണ്ടെന്നുമാണ് അവരുടെ വാദങ്ങള്‍. എത്ര ഉന്നതനായാലും വിട്ടുവീഴ്ച ചെയ്യില്ലെന്ന വാദമാണ് ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തപ്പോള്‍ ഇടതു കേന്ദ്രങ്ങള്‍ ഉന്നയിച്ചത്. അതുവരെ സര്‍ക്കാരിന് പ്രത്യേക അന്വേഷണ സംഘവുമായി ബന്ധമില്ലെന്ന വാദമുയര്‍ത്തിയവര്‍ പോലും സര്‍ക്കാര്‍ നിലപാടിന്റെ വിജയമായി തന്ത്രിയുടെ അറസ്റ്റിനെ വ്യാഖ്യാനിച്ചു. 2019 തുടക്കത്തില്‍ യുവതീപ്രവേശ വിഷയത്തില്‍ ആചാരങ്ങള്‍ക്ക് അനുകൂലമായി തന്ത്രി ശക്തമായ നിലപാടെടുത്തിരുന്നു. ഇതിലെ വിരോധം ഇപ്പോള്‍ കിട്ടിയ അവസരത്തില്‍ സര്‍ക്കാര്‍ പ്രതികാരത്തിനുള്ള അവസരമാക്കിയെന്നാണ് തന്ത്രിയെ അനുകൂലിക്കുന്നവരുടെ വാദം. തന്ത്രിക്കെതിരെ പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. യുഡിഎഫ്, എന്‍ഡിഎ നേതാക്കളും ഇക്കാര്യം ഉന്നയിച്ചിരുന്നു.
സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗം എ.പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി എല്‍ഡിഎഫ് വലിയ പ്രതിരോധത്തിലായിരുന്നു. സര്‍ക്കാരിനു നേരെ വിമര്‍ശനങ്ങള്‍ രൂക്ഷമായ സമയത്താണ് പ്രതിപ്പട്ടികയില്‍ പോലുമില്ലാതിരുന്ന തന്ത്രിയെ അപ്രതീക്ഷിതമായി എസ്‌ഐടി അറസ്റ്റ് ചെയ്തത്. ഔദ്യോഗികമായി ചടങ്ങില്‍ കൈമാറിയ വാജിവാഹനം പിടിച്ചെടുക്കുകയും ചെയ്തു. സ്വഭാവിക ജാമ്യം വരെ കാത്തു നില്‍ക്കാതെ ജാമ്യം ലഭിച്ചതിനാല്‍ തന്ത്രിക്കെതിരായ ആരോപണങ്ങള്‍ പാളിയെന്നു വേണം കരുതാന്‍. വാജിവാഹനം പിടിച്ചെടുത്ത് 2017ലെ കൊടിമരത്തിന്റെ നിര്‍മാണ കാര്യത്തിലും അന്വേഷണ സംഘം തന്ത്രിയെ സംശയമുനയില്‍ നിര്‍ത്തി. ഇതെല്ലാം സര്‍ക്കാരിന് തിരിച്ചടിയാവുകയാണ്.


