ടെച്ചപ്പിന് ഐ ഷാഡോ ഇടാന്‍ കണ്ണടച്ച ബ്രൈഡ്; ചേട്ടത്തിയമ്മയുടെ സംശയങ്ങളില്‍ വ്യക്തത വരുത്താന്‍ ബാഗ് തുറന്ന ഗ്രൂം; സിപിഎം യുവ നേതാവ് അതിനുള്ളില്‍ കണ്ടത് ആശിച്ചു മോഹിച്ച് താലികെട്ടാന്‍ കൊതിച്ച പെണ്ണിന്റെ നിരവധി വിവാഹ തെളിവുകള്‍; വരന്റെ താലിയും മാലയുമായി മുങ്ങാന്‍ നേരത്തെ തന്നെ 'കള്ളം' പറഞ്ഞ അതിബുദ്ധി; തൊടുപുഴയിലെ പുസ്തകം വാങ്ങല്‍ കഥ വെറുതെയായി; രേഷ്മയെ കുടുക്കിയത് ആ ബ്യൂട്ടിപാര്‍ലര്‍!

Update: 2025-06-07 07:18 GMT

തിരുവനന്തപുരം: മാട്രിമോണിയില്‍ വിവാഹപരസ്യം നല്‍കി നിരവധി യുവാക്കളെ തട്ടിപ്പിനിരയാക്കിയ വിവാഹ തട്ടിപ്പുകാരി അഴിക്കുള്ളിലേക്ക്. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിനിയും രണ്ടു വയസുകാരിയുടെ മാതാവുമായ രേഷ്മ ചന്ദ്രശേഖരനാണ് പുതിയ വിവാഹത്തിന് തൊട്ടുമുമ്പ് പിടിയിലായത്. വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി നാലുപേരുമായി വിവാഹവും നിശ്വയിച്ചിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. അടുത്ത വിവാഹത്തിനു തൊട്ടുമുമ്പാണ് തിരുവനന്തപുരത്ത് നിന്നും ഇവരെ അറസ്റ്റ് ചെയ്തത്. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്മയ്‌ക്കെതിരെ പോലീസ് വിശദ അന്വേഷണം നടത്തും.

ഇന്നലെ രാവിലെ വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാന്‍ നിന്ന രേഷ്മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയില്‍ ആര്യനാട് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം മാട്രിമോണിയല്‍ പരസ്യത്തില്‍ രേഷ്മയുടെ വീഡിയോ കണ്ടാണ് തിരുവനന്തപുരം സ്വദേശിയായ പഞ്ചായത്ത് അംഗം ബന്ധപ്പെടുന്നത്. പിന്നാലെ അമ്മയെന്ന് പരിചയപ്പെടുത്തിയ സ്ത്രീ വിളിച്ച് രേഷ്മയുടെ നമ്പര്‍ നല്‍കി. ഫോണില്‍ വിളിച്ച് പരിചയപ്പെട്ട രേഷ്മയെ കോട്ടയത്തെ മാളില്‍ വച്ച് കണ്ടുമുട്ടി.തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതില്‍ അമ്മയ്ക്ക് താല്‍പര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിന് ശേഷം അമ്മ വീണ്ടും വിളിച്ചു. സഹോദരിയും ഫോണില്‍ സംസാരിച്ചു. കല്യാണത്തിന് സമ്മതമല്ലെന്ന് പറഞ്ഞ് സിപിഎം നേതാവിനെ പ്രകോപിപ്പിക്കുകയും ചെയ്തു. ഇതോടെ യുവാവ് രണ്ടും കല്‍പ്പിച്ച് ആ യുവതിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.

ബന്ധുക്കളുടെ ക്രൂരതയില്‍ പൊറുതി മുട്ടുന്ന യുവതിയെ രക്ഷിക്കാന്‍ കൂടിയായിരുന്നു ഈ തീരുമാനം. സംസ്‌കൃതത്തില്‍ പിഎച്ച്ഡി ചെയ്യുകയാണെന്ന് പറഞ്ഞ രേഷ്മ ജൂണ്‍ ആറിന് വിവാഹത്തിനും സമ്മതിച്ചു. ആദ്യവിവാഹമെന്നാണ് പറഞ്ഞിരുന്നത്. 5ന് വൈകിട്ട് തിരുവനന്തപുരത്ത് വെമ്പായത്ത് എത്തിയ യുവതിയെ യുവാവ് കൂട്ടിക്കൊണ്ടു പോയി ചേട്ടന്റെ വീട്ടില്‍ താമസിപ്പിച്ചു. ഇതിനിടെ യുവതിയുടെ പെരുമാറ്റത്തില്‍ ചേട്ടന്റെ ഭാര്യയ്ക്ക് അസ്വാഭാവികത തോന്നുകയായിരുന്നു. ഇത് യുവാവിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇന്നലെ രാവിലെ ബാഗ് പരിശോധിച്ച്. കല്യാണത്തിന് ടെച്ചപ്പിന് ബ്യൂട്ടി പാര്‍ലറില്‍ യുവതി കയറി. ഐ ഷാഡോ ഇടാന്‍ തുടങ്ങുമ്പോഴായിരുന്നു ബാഗ് പരിശോധന. ബ്രൈഡ് ലുക്കിലേക്ക് യുവതി എത്തിയപ്പോള്‍ സിപിഎം യുവ നേതാവ് ചതി തിരിച്ചറിഞ്ഞു. 10 പേരെ രേഷ്മ വിവാഹം ചെയ്തതായും നാല് പേരെ വഞ്ചിക്കാന്‍ പദ്ധതിയിട്ടിരുന്നതായുമാണ് പഞ്ചായത്ത് അംഗം കണ്ടെത്തി. ഇതും പോലീസിനെ അറിയിച്ചു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ ഏഴ് വിവാഹങ്ങള്‍ സ്ഥിരീകരിച്ചു. രേഷ്മയുടെ ബാഗില്‍ നിന്നും മുന്‍പ് നടന്ന വിവാഹങ്ങളുടെ സര്‍ട്ടിഫിക്കറ്റ് കണ്ടത്തിയിട്ടുണ്ട്. 45 ദിവസം മുന്‍പ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയതെന്നും അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വരന്‍ നല്‍കുന്ന താലിയും മാലയുമായി മുങ്ങാനായിരുന്നു പ്ലാന്‍. കല്യാണം കഴിഞ്ഞ ശേഷം അടുത്ത ദിവസം തൊടുപുഴയില്‍ പുസ്തകം വാങ്ങാന്‍ പോകണമെന്ന് യുവതി പറഞ്ഞിരുന്നതായും പഞ്ചായത്തംഗം പറഞ്ഞു.

വിവാഹത്തിനു മുന്നോടിയായി രേഷ്മ ബ്യൂട്ടിപാര്‍ലറില്‍ കയറിയ സമയത്ത് നടത്തിയ പരിശോധനയില്‍ മുന്‍പ് വിവാഹം കഴിച്ചതിന്റെ രേഖകള്‍ അടക്കം കണ്ടെടുത്തിരുന്നു. വിവാഹപ്പരസ്യം നല്‍കുന്ന കേരളാ മാട്രിമോണി സൈറ്റില്‍ പഞ്ചായത്ത് അംഗം റജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലേക്ക് മേയ് 29ന് ആണ് ആദ്യം കോള്‍ വന്നത്. യുവതിയുടെ അമ്മയാണെന്നു പരിചയപ്പെടുത്തിയ സ്ത്രീ രേഷ്മയുടെ ഫോണ്‍ നമ്പര്‍ യുവാവിന് കൈമാറി. തുടര്‍ന്ന് ഇവര്‍ പരസ്പരം സംസാരിച്ചു. ഇക്കഴിഞ്ഞ 4ന് കോട്ടയത്ത് മാളില്‍ ഇരുവരും പരസ്പരം കണ്ടു. തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതില്‍ അമ്മയ്ക്കു താല്‍പര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു.

ഇതോടെ വിവാഹം ഇന്നലെ നടത്താമെന്ന് യുവാവ് ഉറപ്പു നല്‍കി. 5ന് വൈകിട്ട് തിരുവനന്തപുരത്ത് വെമ്പായത്ത് എത്തിയ യുവതിയെ യുവാവ് കൂട്ടിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടില്‍ താമസിപ്പിച്ചു. ഇതിനിടെ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നുകയായിരുന്നു. തുടര്‍ന്നാണ് ഇന്നലെ രാവിലെ ബാഗ് പരിശോധിച്ചതും പൊലീസില്‍ പരാതി നല്‍കിയതും. കല്യാണത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ക്ക് ഏഴര ലക്ഷമാണ് യുവാവ് ചെലവാക്കിയത്. ഹാള്‍ ബുക്ക് ചെയ്തതും കല്യാണ സാരി വാങ്ങിയതും ആഭരണവുമെല്ലാം ഇതില്‍ പെടും. രേഷ്മയെ കുറിച്ച് വിശദ അന്വേഷണം പോലീസ് നടത്തുന്നുണ്ട്.

Tags:    

Similar News