ബിജു ജോസഫിന്റെ കൊലപാതാക കേസ്; ഷൂ ലേസുകൊണ്ട് കൈകള്‍ ബന്ധിച്ചിരുന്നു; മുഖത്തും തലയിലും പരിക്കേറ്റ പാടുകള്‍; മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തം ഛര്‍ദ്ദിച്ചു; ബിജു ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിരുന്നുവെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്; പോസ്റ്റുമോര്‍ട്ടം നടപടികള്‍ രാവിലെ ആരംഭിക്കും; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Update: 2025-03-23 00:02 GMT
ബിജു ജോസഫിന്റെ കൊലപാതാക കേസ്; ഷൂ ലേസുകൊണ്ട് കൈകള്‍ ബന്ധിച്ചിരുന്നു; മുഖത്തും തലയിലും പരിക്കേറ്റ പാടുകള്‍; മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തം ഛര്‍ദ്ദിച്ചു; ബിജു ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിരുന്നുവെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്; പോസ്റ്റുമോര്‍ട്ടം നടപടികള്‍ രാവിലെ ആരംഭിക്കും; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
  • whatsapp icon

തൊടുപുഴ: കഴിഞ്ഞ ദിവസം കാണാതായ ബിജു ജോസഫിന്റെ കൊലപാതക കേസില്‍ പ്രധാന പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബിജുവിന്റെ പോസ്റ്റുമോര്‍ട്ടം നടപടികളും രാവിലെ ആരംഭിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം, ബിജു ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിരുന്നുവെന്ന് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഷൂ ലേസുകൊണ്ട് കൈകള്‍ ബന്ധിച്ചിരുന്നു. മുഖത്തും തലയിലും പരിക്കേറ്റ പാടുകളുണ്ട്. മര്‍ദ്ദനത്തെ തുടര്‍ന്ന് ബിജു രക്തം ഛര്‍ദ്ദിച്ചുവെന്നാണ് വിവരം.

അതേസമയം, ബിജുവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ഒംനി വാന്‍ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. കൂടാതെ, ബിജുവിന്റെ ഇരുചക്രവാഹനവും പ്രതികള്‍ തട്ടിക്കൊണ്ടുപോയതായാണ് റിപ്പോര്‍ട്ട്. ഇതും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ തെളിവുകള്‍ക്കായി പൊലീസ് പരിശോധന ആരംഭിച്ചു.

ബിജു ജോസഫ് കൊലക്കേസില്‍ മുഖ്യപ്രതിയായ ജോമോന്‍, ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജുവിന്റെ മുന്‍ ബിസിനസ് പങ്കാളിയായിരുന്ന ജോമോണിന് നേരത്തെ തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കേസില്‍ ആകെ നാല് പ്രതികളാണുള്ളത്. ബിജുവിനെ കൊല്ലാന്‍ ജോമോന്‍ ക്വട്ടേഷന്‍ നല്‍കിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. സാമ്പത്തിക ഇടപാടുകളില്‍ ഉണ്ടായ പ്രശ്നങ്ങള്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണം.

വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ ബിജുവിനെ തുടര്‍ന്ന് കാണാതാവുകയായിരുന്നു. ബിജുവിനെ ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും വിവരം ലഭിക്കാത്തതിനാല്‍ ഇന്നലെ പൊലീസില്‍ പരാതി നല്‍കി. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പൊലീസ് ശേഖരിക്കുന്നതിനിടെ, പ്രതികള്‍ക്കെതിരെ കൂടുതല്‍ നിയമ നടപടികള്‍ ഉണ്ടാകും. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.

Tags:    

Similar News