പത്തനംതിട്ടയിലെ നവജാത ശിശുവിന്റെ മരണത്തിൽ വഴിത്തിരിവ്; ആശുപത്രിയിൽ പ്രവേശിപ്പിച്ച 21 കാരി ഗർഭം ധരിച്ചത് കാമുകനിൽ നിന്ന്; അസുഖമാണെന്ന് പറഞ്ഞെതെല്ലാം പച്ചക്കള്ളമെന്ന് തെളിയിച്ച് പോലീസ്; ഇനി നിർണായകമാകുന്നത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; മെഴുവേലിയിലെ ആ വീട്ടിൽ ദുരൂഹതകൾ മാത്രം!

Update: 2025-06-17 17:17 GMT

പത്തനംതിട്ട: പത്തനംതിട്ടയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മെഴുവേലിയിലാണ് സംഭവം നടന്നത്. ഇലവുംതിട്ട പോലീസാണ് മൃതദേഹം കണ്ടെത്തിയത്. 21 കാരി ആണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഇവര്‍ അവിവാഹിത ആയിരുന്നു. ഇവരുടെ അയല്‍വീട്ടിലെ പറമ്പില്‍ നിന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

കുഞ്ഞിന് ജന്മം നല്‍കിയ യുവതി പത്തനംതിട്ടയിലെ ഒരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇവര്‍ നല്‍കിയ വിവരം അനുസരിച്ച് ആശുപത്രി അധികൃതരാണ് കുഞ്ഞിനെ കുറിച്ച് പൊലീസിനെ അറിയിച്ചത്. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പക്ഷെ മരണകാരണം വ്യക്തമായിരുന്നില്ല.

ഇപ്പോഴിതാ, ആ നവജാത ശിശുവിന്റെ മരണത്തില്‍ പുതിയ വിവരങ്ങള്‍ പുറത്തുവന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 21- കാരി ഗര്‍ഭം ധരിച്ചത് കാമുകനില്‍ നിന്നെന്ന് പോലീസ് കണ്ടെത്തി.ഇതോടെ അസുഖമാണെന്ന് പെണ്‍കുട്ടി പറഞ്ഞെതെല്ലാം പച്ചക്കള്ളമെന്ന് തെളിയിച്ചിരിക്കുകയാണ് പോലീസ്.

ആള്‍താമസം ഇല്ലാത്ത അയല്‍ വീട്ടിലെ പറമ്പില്‍ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന് രണ്ട് ദിവസം മാത്രമാണ് പ്രായമെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ അമ്മ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ആശുപത്രി അധികൃതര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇലവുംതിട്ട പൊലീസ് ആണ് സ്ഥലത്തെത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

എന്നാല്‍ വീട്ടിലേക്ക് പൊലീസ് വന്നപ്പോഴാണ് കുഞ്ഞിന്റെ വിവരം അറിഞ്ഞതെന്ന് 21 കാരിയുടെ മുത്തശ്ശി പറഞ്ഞു. അസുഖമാണെന്ന് പറഞ്ഞ് ഇന്ന് രാവിലെ ആശുപത്രിയിലേക്ക് പോയതാണ് പെണ്‍കുട്ടി, മറ്റൊരു വിവരങ്ങളും അറിയില്ലെന്നും മുത്തശ്ശി പറഞ്ഞു. അതേസമയം, കുഞ്ഞിന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികളിലേക്ക് എത്തിയതിന് ശേഷം മാത്രമേ ഇക്കാര്യങ്ങളില്‍ എല്ലാം വ്യക്തത വരൂ. പൊലീസ് അന്വേഷണം ആരംഭിച്ചു.

മെഴുവേലി ആലക്കോട് കനാലിന് സമീപമുള്ള പറമ്പില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടത്. ചികിത്സ തേടി ചെങ്ങന്നൂര്‍ ഉഷാ നഴ്സിങ് ഹോമില്‍ എത്തിയ അവിവാഹിതയായ യുവതിയില്‍നിന്ന് ലഭിച്ച വിവരം അനുസരിച്ച് ഇലവുംതിട്ട പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി വരികയാണ്.

വീട്ടില്‍ പ്രസവിച്ചതിന്റെ അസ്വസ്ഥത കാരണം യുവതി ആദ്യം കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. യുവതി പ്രസവിച്ചതാണെന്ന് മനസിലാക്കിയ ആശുപത്രി അധികൃതര്‍ ഇവിടെ പ്രവേശിപ്പിക്കാതെ പറഞ്ഞു വിട്ടു. തുടര്‍ന്നാണ് ചെങ്ങന്നൂര്‍ അങ്ങാടിക്കലില്‍ ഉള്ള ഉഷ നഴ്സിങ് ഹോമില്‍ യുവതി എത്തിയത്.

യുവതി പ്രസവിച്ചതായി മനസ്സിലാക്കിയ ഡോക്ടര്‍ കുഞ്ഞിനെ തിരക്കിയപ്പോള്‍ വ്യക്തമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അതനുസരിച്ച് ഇലവുംതിട്ട പൊലീസ് നടത്തിയ തെരച്ചിലിലാണ് തൊട്ടടുത്ത പറമ്പില്‍ പുല്ലിനിടയില്‍ നിന്ന് പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇലവുംതിട്ട പൊലീസ് ഇന്‍സ്പെക്ടര്‍ വിനോദ് കൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്

Tags:    

Similar News