അറവുശാലക്ക് മുന്നിൽ എത്തിയപ്പോൾ വിറളിപൂണ്ടു; പിടിച്ചിട്ടും കൈയിൽ നിന്നില്ല; വിരണ്ടോടി 'എരുമ'; കുതറിയോടി ആളുകൾ; നേരെ ഓടിക്കയറിയത് നഗരത്തിലെ ഹോട്ടലിൽ; കണ്ടുനിന്നവർ ഇറങ്ങിയോടി; നാശനഷ്ടം; കുതിച്ചെത്തി ഫയര്‍ഫോഴ്സും പോലീസും; പരിഭ്രാന്തിക്കൊടുവിൽ നടന്നത്!

Update: 2024-12-29 05:55 GMT

പാലക്കാട്: റോഡിൽ മൃഗങ്ങളെ കൊണ്ടുപോകുമ്പോൾ വിരണ്ട്‍ ഓടുന്നത് എപ്പോഴും നമ്മൾ കാണുന്നതാണ്. ആ സമയം യാത്രക്കാരെല്ലാം കുതറിയോടും ജീവനും കൊണ്ട്. ഒരു മുൻകരുതലുകളും സ്വീകരിക്കാതെയാണ് ചിലർ റോഡിലൂടെ അറവ് മൃഗങ്ങളെ കൊണ്ടുപോകുന്നത്. അത് ജനങ്ങൾക്ക് തന്നെ ഭീഷണിയാണ്.

റോഡിൽ വിരണ്ടോടുന്നത്‌ ഇപ്പോൾ സാധാരണമായി കണ്ടുവരുകയാണ്. അങ്ങനെയൊരു സമാന സംഭവമാണ് ഇപ്പോൾ പാലക്കാട് നടന്നിരിക്കുന്നത്. പാലക്കാട് നഗരത്തിൽ വിരോണ്ടോടിയ എരുമ പരിഭ്രാന്തി സൃഷ്ട്ടിച്ചു.

പാലക്കാട് വിരോണ്ടോടിയ എരുമ ഹോട്ടലിൽ കയറിയത് വളരെ പരിഭ്രാന്തി പരത്തി. പാലക്കാട് നഗരത്തിലുള്ള ഇന്ദ്രപ്രസ്ഥ ഹോട്ടലിലേക്കാണ് എരുമ ഓടി കയറിയത്. ഏറെ നേരം സ്ഥലത്ത് പരിഭ്രാന്തി പരത്തിയ എരുമയെ ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് കുരുക്കിട്ടാണ് തളച്ചത്. എരുമയുടെ മുഖത്തും കാലുകളിലും പരിക്ക് പറ്റിയിട്ടുണ്ട്.

ഹോട്ടലിലേക്ക് എത്തിയ എരുമ ഇരുചക്രവാഹനം അടക്കമുള്ളവ മറിച്ചിട്ടു. ഓട്ടോറിക്ഷയും തകര്‍ത്തു. സംഭവത്തെ തുടര്‍ന്ന് ഹോട്ടലിലുണ്ടായിരുന്നവര്‍ ഫയര്‍ഫോഴ്സിനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്നാണ് എരുമയെ കയറിട്ട് കെട്ടിയിട്ടത്. കെട്ടിയിട്ടശേഷവും എരുമ വിറളി പൂണ്ട് ഓടാൻ ശ്രമിച്ചു. ഇതോടെ കാലുകളും കയറിട്ട് ബന്ധിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍ സ്ഥലത്തെത്തി. എരുമയ്ക്ക് മയങ്ങാനുള്ള ഇന്‍ജെക്ഷൻ നൽകും. എരുമയുടെ ഉടമയും സ്ഥലത്ത് വന്നു.

അറവ് ശാലയ്ക്ക് മുന്നിൽ വെച്ചാണ് വണ്ടിയിൽ നിന്ന് എരുമ ഇറങ്ങിയോടിയതെന്ന് ഉടമ പറഞ്ഞു. വാഹനത്തിൽ കൊണ്ടുവന്നതിനിടെ അറവുശാലയ്ക്ക് മുന്നിൽ ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് എരുമ പെട്ടെന്ന് വിറളിപൂണ്ട് ഓടിയത്. സംഭവത്തെ തുടർന്ന് ജനങ്ങൾ ഏറെ നേരം പരിഭ്രാന്തിയിൽ ആയിരിന്നു.

Tags:    

Similar News