ശക്തമായ പ്രത്യാക്രമണം ആരംഭിച്ച് ഇന്ത്യ; ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും അടക്കം കനത്ത ആക്രമണം അഴിച്ചു വിട്ടതോടെ പേടിച്ച് വിറച്ച് പാക് നഗരങ്ങള്‍; ക്വറ്റ പിടിച്ചെടുത്ത് ബിഎല്‍എ: പാക് പ്രധാനമന്ത്രിയെ വീട്ടില്‍ നിന്നും മാറ്റി

ശക്തമായ പ്രത്യാക്രമണം ആരംഭിച്ച് ഇന്ത്യ; പേടിച്ച് വിറച്ച് പാക് നഗരങ്ങള്‍

Update: 2025-05-09 00:18 GMT

ന്യൂഡല്‍ഹി: പാകിസ്താനില്‍ കനത്ത ആക്രമണം അഴിച്ചു വിട്ട് ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂറിനു മറുപടിയെന്നോണം പാക്കിസ്ഥാന്‍ നടത്തിയ പ്രകോപനങ്ങള്‍ക്കു പിന്നാലെയാണ് ഇന്ത്യ പാകിസ്താനില്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. തലസ്ഥാനമായ ഇസ്ലാമാബാദിലും തുറമുഖനഗരമായ കറാച്ചിയിലും സിയാല്‍ക്കോട്ടിലും ലഹോറിലും റാവല്‍പിണ്ടിയിലും അടക്കം ഇന്ത്യന്‍ സേനകള്‍ ശക്തമായ ആക്രമണം നടത്തിയെന്നാണ് വിവരം. കരസേനയും വ്യോമസേനയും പാകിസ്താനെ ആക്രിച്ചു.

പാക്ക് തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് ഇന്ത്യ ശക്തമായ മിസൈല്‍ ആക്രമണം നടത്തിയെന്നാണു വിവരം. പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ വസതിക്കു 20 കിലോമീറ്റര്‍ അകലെ സ്‌ഫോടനമുണ്ടായെന്നും ഇത് മിസൈല്‍ ആക്രമണമാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇതോടെ ഷരീഫിനെ വസതിയില്‍നിന്നു സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയതായാണു വിവരം. സിയാല്‍കോട്ടിവും കറാച്ചിയിലും ലാഹോറിലും തുടര്‍ ആക്രമണമുണ്ടായി. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം തുടരുകയാണ്. നാല് പാക് പോര്‍വിമാനങ്ങള്‍ ഇന്ത്യ വീഴ്ത്തി. കച്ചില്‍ മൂന്ന് ഡ്രോണുകള്‍ വീഴ്ത്തി

ഇന്ത്യയുടെ വിമാനവാഹിനി ഐഎന്‍എസ് വിക്രാന്തില്‍നിന്ന് കറാച്ചിയിലേക്കു കനത്ത മിസൈല്‍ ആക്രമണമുണ്ടായെന്നാണ് സൂചന. കറാച്ചി തുറമുഖത്തുനിന്ന് തുടര്‍സ്‌ഫോടനങ്ങള്‍ കേട്ടതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ വ്യോമസേനയും കറാച്ചിയില്‍ ആക്രമണം നടത്തിയതായാണ് വിവരം. കറാച്ചിയിലെ പാക്ക് നാവികസേനാ താവളത്തിനു കനത്ത നാശനഷ്ടമുണ്ടായി. സിയാല്‍ക്കോട്ടിലും ലഹോറിലും റാവല്‍പിണ്ടിയിലും കനത്ത വ്യോമാക്രമണം നടന്നതായും റിപ്പോര്‍ട്ടുണ്ട്.

പാകിസ്ഥാന്റെ എയര്‍ ഫോഴ്‌സ് വിമാനം പത്താന്‍കോട്ടില്‍ വെടിവച്ചിട്ടു. വ്യോമ പ്രതിരോധ സംവിധാനത്തിലൂടെയാണ് തകര്‍ത്തത്. സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം എന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. തുടര്‍ച്ചയായ മിസൈല്‍ വര്‍ഷത്തോടെ പാകിസ്ഥാനിലെ പ്രധാന നഗരങ്ങളെല്ലാം ഇരുട്ടിലാണ്. ജനന്ധറില്‍ രണ്ട് ഡ്രോണുകള്‍ ഇന്ത്യ വെടിവെച്ചിട്ടു. പാകിസ്ഥാന്റെ മൂന്ന് പോര്‍വിമാനങ്ങളും ഇന്ത്യ വീഴ്ത്തി..

ഇന്ത്യ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതിനു പിന്നാലെ ആഭ്യന്തര സംഘര്‍ഷവും പാകിസ്താന് തലവേദന ആയിരിക്കുകയാണ്. പാകിസ്താനില്‍ നിര്‍ണായക മുന്നേറ്റം നടത്തിയിരിക്കുകയാണ് ബലൂച് ലിബറേഷന്‍ ആര്‍മി. നാടകീയമായ നീക്കത്തിലൂടെ ബിഎല്‍എ ബലൂചിസ്താന്‍ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബിഎല്‍എ പാകിസ്താന്‍ സൈന്യത്തിന് നേരെ വന്‍തോതിലുള്ള ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദം കൂടി ആയതോടെ പാക് സേന വലിയ സമ്മര്‍ദ്ദത്തിലാണ് പെട്ടിട്ടുള്ളത്.

ചൊവ്വാഴ്ച ബിഎല്‍എ നടത്തിയ ആക്രമണത്തില്‍ പത്ത് പാക്ക് സൈനികരാണ് കൊല്ലപ്പെട്ടത്. ബലൂച് വിമോചന പോരാട്ടം അടിച്ചമര്‍ത്താന്‍ പാക്കിസ്ഥാന്‍ ഏറെ കാലമായി ശ്രമിച്ചുവരികയാണ്. പാക്കിസ്ഥാന്റെ പ്രകോപനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി ആരംഭിച്ചതിനു പിന്നാലെ ക്വറ്റയില്‍ ബിഎല്‍എയും ആക്രമണം കടുപ്പിക്കുകയായിരുന്നു.

ഇതിനിടെ, മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരെ തെരുവിലിറങ്ങി. പാകിസ്ഥാനില്‍ ഇന്ത്യ കനത്ത തിരിച്ചടി നടത്തുന്നതിനിടെ ലാഹോറിലാണ് തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. ഇമ്രാന്‍ ഖാനെ മോചിപ്പിക്കണം എന്നാണ് ആവശ്യം. അതേസമയം, ചെനാബ് നദിയിലെ സലാല്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നതോടെ പാക്കിസ്ഥാന്‍ പ്രളയഭീതിയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Tags:    

Similar News