ദീപികയിലൂടെ കത്തോലിക്കാ സഭ വികാരം വ്യക്തമാക്കി; വിഷയം ആളിക്കത്തിക്കാന്‍ വിദ്യാഭ്യാസ മന്ത്രിയെ അനുവദിക്കാതെ പിണറായി വീണ്ടും ഇടപെട്ടു; പറഞ്ഞു തീര്‍ത്ത ഹിജാബ് വിഷയത്തില്‍ ഇനി മന്ത്രി ശിവന്‍കുട്ടി ഇടപെടില്ല; സെന്റ് റീത്താസ് സ്‌കൂളിനെ വെറുതെ വിടും; ആ ഹിജാബ് വിവാദം തീര്‍ന്നേക്കും

Update: 2025-10-15 07:22 GMT

തിരുവനന്തപുരം: ആ ഹിജാബ് വിവാദം തീര്‍ന്നേക്കും. സ്‌കൂള്‍ തലത്തില്‍ സമവായമുണ്ടെങ്കില്‍ നല്ലതെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. സമവായമുണ്ടെങ്കില്‍ അത് അവിടെ തീരട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത് പ്രശ്‌ന പരിഹാരമായി മാറിയേക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലാണ് നിര്‍ണ്ണായകമായത്. കത്തോലിക്കാ മുഖപത്രം അടക്കം എഡിറ്റോറിയല്‍ അടക്കം ചര്‍ച്ചയായ സാഹചര്യത്തിലാണ്. ക്രൈസ്തവ മാനേജ്‌മെന്റുകളുമായി ബന്ധപ്പെട്ട ഭിന്ന ശേഷി വിവാദവും മന്ത്രി ഉണ്ടാക്കിയതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് മുഖ്യമന്ത്രി ഇടപെട്ടു. അത് പരിഹരിച്ചു. തൊട്ടു പിന്നാലെയാണ് ഹിജാബ് വിവാദം എത്തിയത് വിദ്യാഭ്യാസ മന്ത്രിയുടെ പരസ്യ നിലപാടുകളില്‍ മുഖ്യമന്ത്രി അതൃപ്തനാണെന്നാണ് സൂചന.

ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസില്‍ കയറ്റാതെ പുറത്തുനിര്‍ത്തിയ സംഭവത്തില്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് സത്യവിരുദ്ധമാണെന്ന് സെന്റ് റീത്താസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന ആല്‍ബിന്‍ പ്രതികരിച്ചിരുന്നു.എല്ലാ തെളിവുകളും സ്‌കൂള്‍ മാനേജ്‌മെന്റിന്റെ കൈയിലുണ്ട്. ഞങ്ങള്‍ കുട്ടിയെ പുറത്താക്കിയിട്ടില്ല. ഇപ്പോഴും കുട്ടി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. കോടതിയുടെ നിര്‍ദേശം അനുസരിച്ചാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂളിന്റെ നിയമത്തിനനുസരിച്ച് പ്രവര്‍ത്തിക്കും എന്നാണ് കഴിഞ്ഞദിവസം കുട്ടിയുടെ പിതാവ് പറഞ്ഞത്. അദ്ദേഹത്തെ ഉടന്‍ തന്നെ മാനേജ്‌മെന്റ് കാണും.. ' പ്രിന്‍സിപ്പല്‍ പറയുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും.യൂണിഫോം സ്‌കൂളിന് നിശ്ചയിക്കാമെന്നാണ് കോടതി ഉത്തരവെന്നും പ്രിന്‍സിപ്പല്‍ ഹെലീന ആല്‍ബിന്‍ പറഞ്ഞു. ഇതിനിടെയാണ് മന്ത്രി പ്രശ്‌നം പരിഹരിക്കുമെന്ന തരത്തിലേക്ക് നിലപാട് മാറ്റിയത്.

അതേസമയം, വിദ്യാഭ്യാസ മന്ത്രിയും വകുപ്പും കാര്യങ്ങള്‍ പഠിച്ചിട്ടില്ലെന്നും മന്ത്രി നിലപാട് തിരുത്തണമെന്നും സ്‌കൂളിന്റെ അഭിഭാഷക വിമല ബിനു പറഞ്ഞു. 'കുട്ടിയെ സ്‌കൂളില്‍ നിന്ന് കൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്ന് പിതാവ് പറഞ്ഞിരുന്നു. എന്റെ കുഞ്ഞിന്റെ പേര് പറഞ്ഞ് വര്‍ഗീയത ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്നും പിതാവ് പറഞ്ഞിരുന്നു. കുട്ടിയെ സ്‌കൂളില്‍ നിന്ന് പറഞ്ഞിട്ടില്ല. ഹിജാബ് ധരിച്ച് എത്തിയ കുട്ടിയ ആര്‍ട്‌സ് ഡേക്ക് പങ്കെടുക്കുന്ന ദൃശ്യങ്ങളും സ്‌കൂളിന്റെ കൈയിലുണ്ട്'. അഭിഭാഷക പറഞ്ഞു. ഇതിന് ശേഷമാണ് മന്ത്രി വിശദീകരണവുമായി എത്തിയത്.

ശിരോവസ്ത്രം ധരിക്കാത്തതിനെ തുടര്‍ന്ന് കുട്ടിയെ പുറത്തുനിര്‍ത്തി എന്നതാണ് റിപ്പോര്‍ട്ട് ലഭിച്ചതെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. മാനേജെമെന്റിന്റെ ഭാഗം കേള്‍ക്കാനാണ് വിശദീകരണം ചോദിച്ചത്. പ്രശ്‌നം പരിഹരിച്ചെങ്കില്‍ നല്ലകാര്യം. ഇതുപോലുള്ള സംഭവം ആവര്‍ത്തിക്കാതിരിക്കണം. എന്തിന്റെ പേരിലും ഒരു കുട്ടിയുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കാന്‍ പാടില്ല. അതാണ് സര്‍ക്കാര്‍ നിലപാടാണ്. അതുകൊണ്ടാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്. ഏതെങ്കിലും ഒരു വിഭാഗത്തിന് പ്രത്യേക പരിഗണന കൊടുക്കുന്നത് സര്‍ക്കാര്‍ നിലപാടല്ല. കൊച്ചിയിലെ സംഭവം ചൂഷണം ചെയ്യാന്‍ ചിലര്‍ ശ്രമിച്ചു.അതുകൊണ്ടാണ് പ്രശ്‌നം തീരാന്‍ വേണ്ടിയുള്ള ശ്രമങ്ങളെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നത്. വിഷയത്തില്‍ ഹൈബി ഈഡന്‍ എം പി നടത്തിയ ഇടപെടലും സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി പറഞ്ഞു.

എന്നാല്‍ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ മാനേജ്‌മെന്റിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നേരത്തെ പറഞ്ഞത്. സ്‌കൂള്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് വിഷയത്തില്‍ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇടപെട്ടതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. 'വിദ്യാര്‍ഥിനിയെ പുറത്താക്കിയത് ഗുരുതര കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ മതാചാര സ്വാതന്ത്ര്യത്തില്‍ വിരുദ്ധമായ നടപടിയാണ് സ്‌കൂളിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിനിക്ക് മതപരമായ ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ തുടര്‍പഠനം നടത്താന്‍ അനുമതി നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തില്‍ ഒരു വിദ്യാര്‍ഥിക്കും ഇനി ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല..'മന്ത്രി നേരത്തെ പറഞ്ഞത് ഇങ്ങനെയാണ്.

ഇതിന് പിന്നാലെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്. തീര്‍ന്ന പ്രശ്‌നം മന്ത്രി വീണ്ടും ആളികത്തിച്ചുവെന്ന വിമര്‍ശനമുണ്ടായി. ഇതോടെ മുഖ്യമന്ത്രി അടക്കം വിഷയത്തില്‍ ഇടപെട്ടു. ക്രൈസ്തവ സഭകളുടെ വികാരം മാനിക്കണമെന്ന് നേരത്തേയും മുഖ്യമന്ത്രിയില്‍ നിന്നും ശിവന്‍കുട്ടിയ്ക്ക് നിര്‍ദ്ദേശം കിട്ടിയിരുന്നു.

Tags:    

Similar News