'ഡാ..വിട്ട് പോ..നീ മിണ്ടാതിരി..'; ജീപ്പിന് മുന്നിലൂടെ കൂളായി നടക്കുന്ന പുലി; ഏറെ അവശനായിട്ടും അവൻ സഞ്ചരിക്കുന്നത് കിലോമീറ്ററുകളോളം; കേരളത്തിനെയും തമിഴ്‌നാടിനെയും ഒരുപോലെ വലച്ച് ആ വാക്ക്; നാട്ടുകാർ പരിഭ്രാന്തിയിൽ; എല്ലാം കൃത്യമായി നിരീക്ഷിക്കുന്നുവെന്ന് വനം വകുപ്പ്

Update: 2025-06-29 13:42 GMT

സുല്‍ത്താന്‍ബത്തേരി: കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ തെളിഞ്ഞൊരു പോസ്റ്റ് വലിയ അമ്പരപ്പോടെയാണ് ആളുകൾ കണ്ടത്. ഒരു വാഹനത്തിന് മുന്നിലൂടെ കൂളായി നടക്കുന്ന പുലിയെയാണ് കണ്ടത്. ജീപ്പിന് മുന്നിലൂടെയാണ് അതിഥി കടന്നു പോയത്. ഇപ്പോൾ ആ വീഡിയോ വൈറലായതിന് പിന്നാലെ ഒന്നും സംഭവിക്കാത്തതുപോലെ നടക്കുന്ന പുലിയെ കുറിച്ച്‌ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്.

ഇപ്പോൾ ചീരാലിന്‍റെ വിവിധ പ്രദേശങ്ങളിലും തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളായ നമ്പ്യാര്‍കുന്നിലും നിരന്തരമായി എത്തുന്ന പുലിയെ തിരഞ്ഞ് കേരള-തമിഴ്നാട് വനംവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍. തമിഴ്നാട്ടിലെ നരിക്കൊല്ലി പ്രദേശത്ത് കണ്ടെത്തിയ പുലിക്കായാണ് തിരച്ചിൽ ഉർജ്ജിതമാക്കിയിരിക്കുന്നത്. ഇതേ പുലി തന്നെയാമ് നമ്പ്യാര്‍കുന്നിലടക്കം എത്തുന്നതെന്ന നിഗമനത്തിലായിരുന്നു തിരച്ചിൽ.

ഓരോ ദിവസവും പ്രദേശങ്ങള്‍ മാറിമാറിയാണ് പുലിയിറങ്ങുന്നത്. അവശനായിട്ടും കിലോമീറ്ററുകളോളം സഞ്ചരിക്കുന്ന പുള്ളിപ്പുലി ശരിക്കും വനംവകുപ്പ് ഉദ്യോഗസ്ഥരെ വലക്കുകയാണ്. ഒരു പുലി തന്നെയാണ് ചീരാലിലും കിലോമീറ്ററുകള്‍ അപ്പുറത്തുള്ള നമ്പ്യാര്‍ക്കുന്നിലും ഇറങ്ങുന്നത് എന്നാണ് ഏറെക്കുറെ വനംവകുപ്പിന്‍റെ നിഗമനം. കഴിഞ്ഞ ദിവസം ഇവിടെ ഒരു വീടിന്‍റെ കാര്‍പോര്‍ച്ചിലും പാതയോരത്തുമായി കണ്ടെത്തിയ പുലിക്കായാണ് ശനിയാഴ്ച തെരച്ചില്‍ നടത്തിയത്. തീര്‍ത്തും അവശനിലയിലായ പുലി ഇരുട്ട് വീഴുന്നതോടെ വളര്‍ത്തുമൃഗങ്ങളെ തേടി എത്തുകയാണ്.

കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ നരിക്കൊല്ലി പുല്ലുംപുര ഷാജിയുടെ വീടിന്‍റെ കാര്‍പോര്‍ച്ചിലായിരുന്നു പുലിയെ കണ്ടെത്തി. വീട്ടുകാര്‍ പുറത്തുപോയിവന്ന് വാഹനംനിര്‍ത്തി വീടിന് അകത്ത് കയറി പോയിരുന്നു. പിന്നീട് മകന്‍ വാഹനത്തില്‍ വെച്ചിരുന്ന വീട്ടുസാധനങ്ങള്‍ എടുക്കാന്‍ പോയപ്പോഴാണ് കാറിന് ചുവട്ടില്‍ പുലി കിടക്കുന്നതായി കണ്ടത്. കുട്ടിയെ കണ്ടതോടെ മുരള്‍ച്ചയുണ്ടാക്കുകയായിരുന്നു. പേടിച്ച് വിറച്ച് അകത്തേക്ക് ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കുമ്പോഴും പുലി അവിടെ തന്നെ ഉണ്ടായിരുന്നു.

പെട്ടെന്ന് എഴുന്നേറ്റ് ആക്രമണ സ്വഭാവം കാണിക്കാത്തത് കൊണ്ടാണ് മകന്‍ രക്ഷപ്പെട്ടത്. അവശനിലയിലായിരുന്നതിനാലാണ് ഇത്. വീട്ടുകാര്‍ കൂടുതല്‍ ഒച്ചവെച്ചതോടെ പുലി താഴെയുള്ള തോട്ടത്തിലേക്ക് നീങ്ങി. വിവരമറിഞ്ഞെത്തിയ തമിഴ്നാട് വനപാലകസംഘം തിരച്ചില്‍ നടത്തിയെങ്കിലും കാട്ടിലേക്ക് മറഞ്ഞു. എന്തായാലും, പുലിയെ കണ്ടുപിടിച്ച് ഉടനെ തന്നെ ഇവിടെ നിന്നും മാറ്റണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

Tags:    

Similar News