രാത്രി എഴുന്നെള്ളിപ്പ് സമയത്ത് പ്രശ്‌ന സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചു; സിറ്റി പൊലീസ് കമ്മീഷണറും ദേവസ്വത്തിലുള്ളവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇടപെട്ടില്ല; പലവട്ടം മന്ത്രി ഫോണില്‍ വിളിച്ചിട്ടും എടുത്തില്ല; തൃശൂര്‍ പൂരം കലക്കലില്‍ എം ആര്‍ അജിത്കുമാറിന് ഗുരുതര വീഴ്ച; എഡിജിപിക്ക് തിരിച്ചടിയായി ഡിജിപിയുടെ റിപ്പോര്‍ട്ട്

തൃശൂര്‍ പൂരം കലക്കലില്‍ എം ആര്‍ അജിത്കുമാറിന് ഗുരുതര വീഴ്ച

Update: 2025-06-23 15:12 GMT

\തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയെന്ന് ഡിജിപി. ഔദ്യോഗിക വീഴ്ച സംഭവിച്ചുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഔദ്യോഗിക ചുമതലയുടെ ഭാഗമായി തൃശൂരില്‍ എത്തിയ അജിത് കുമാര്‍ വേണ്ടവിധം ഏകോപനം നിര്‍വ്വഹിച്ചില്ല.

സിറ്റി പൊലീസ് കമ്മീഷണറും ദേവസ്വത്തിലുള്ളവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായത് മന്ത്രി കെ രാജന്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടായ ശേഷം സ്ഥലത്തുണ്ടായിട്ടും മന്ത്രി വിളിച്ചിട്ടും എം ആര്‍ അജിത് കുമാര്‍ ഫോണ്‍ എടുത്തില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

പൂരം മുടങ്ങിയ സമയത്ത് മന്ത്രി വിളിച്ചതായി അറിയില്ലെന്നാണ് അജിത് കുമാര്‍ മൊഴി നല്‍കിയത്. രാത്രി വൈകിയതിനാല്‍ ഉറങ്ങിയിരുന്നുവെന്നും ഡി.ജി.പിക്ക് മൊഴി നല്‍കിയിരുന്നു. പൂരം കലക്കല്‍ അന്വേഷണത്തില്‍ എം.ആര്‍.അജിത്കുമാറിനെതിരെ ലഭിച്ച നിര്‍ണായക മൊഴിയായിരുന്നു മന്ത്രി കെ.രാജന്റേത്. പൂരം മുടങ്ങിയ സമയത്ത് എ.ഡി.ജി.പിയെ പലതവണ വിളിച്ചിട്ടും ഫോണെടുത്തില്ലെന്നാണ് പൂരം നടത്തിപ്പിന്റെ മുഖ്യചുമതലയുണ്ടായിരുന്ന മന്ത്രി കെ.രാജന്‍ നല്‍കിയത്. പൂര ദിവസം രാവിലെ മുതല്‍ അജിത്കുമാര്‍ തൃശൂരിലുണ്ടായിരുന്നു. പലതവണ ഫോണിലും നേരിട്ടും സംസാരിച്ചു. തെക്കോട്ടിറക്ക സമയത്ത് പൊലീസിന്റെ ഭാഗത്ത് നിന്ന് മോശം ഇടപെടലുണ്ടായി.

പിന്നീട് അജിത്കുമാറിനെ കണ്ടപ്പോള്‍ രാത്രി എഴുന്നെള്ളിപ്പ് സമയത്ത് പ്രശ്‌ന സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അത് പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തണമെന്ന നിര്‍ദേശവും നല്‍കി. എന്നാല്‍ ചുമതലയുണ്ടായിരുന്ന എഡിജിപിയായിട്ടും ചെയ്തില്ല. പൂരം തടസപ്പെട്ട സമയത്ത് പല തവണ തുടരെ വിളിച്ചിട്ടും കിട്ടിയില്ല. ഔദ്യോഗിക നമ്പറിന് പുറമെ പേഴ്‌സണല്‍ നമ്പരില്‍ വിളിച്ചപ്പോളും എടുത്തില്ലെന്നും മന്ത്രിയുടെ മൊഴിയിലുണ്ട്.

തൃശൂരിലുണ്ടായിട്ടും പൂരം തടസപ്പെട്ടപ്പോള്‍ എഡിജിപി ഇടപെട്ടില്ലെന്നും അത് ഗുരുതര വീഴ്ചയെന്നുമായിരുന്നു ഡി.ജി.പിയുടെ ആദ്യ റിപ്പോര്‍ട്ട്. അത് ശരിവെക്കുന്നതായിരുന്നു മന്ത്രിയുടെ മൊഴി. ഈ ആരോപണം അജിത്കുമാര്‍ ഭാഗികമായി തള്ളിക്കളഞ്ഞു. പൂരത്തില്‍ പ്രശ്നമുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് തന്നിരുന്നതായി എ.ഡി.ജി.പി സമ്മതിച്ചു.

രാത്രി പത്തര വരെ മന്ത്രി വിളിച്ചപ്പോള്‍ ഫോണില്‍ സംസാരിക്കുകയും പൂരം തടസമില്ലാതെ നടക്കാനുള്ള നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ 12 മണിക്ക് ശേഷം താന്‍ ഉറങ്ങി. അതിന് ശേഷം മന്ത്രി വിളിച്ചതായി അറിയില്ലെന്ന് അജിത്ത് കുമാര്‍ പറഞ്ഞു. ഉറങ്ങിയതിനാല്‍ പിറ്റേദിവസം മാത്രമാണ് പൂരത്തില്‍ പ്രശ്നങ്ങളുണ്ടായത് അറിഞ്ഞതെന്നും എ.ഡി.ജി.പി വിശദീകരിച്ചു.പൂരം നടത്തിപ്പിന്റെ മുഖ്യചുമതലയുണ്ടായിരുന്ന എഡിജിപി പൂരം കലങ്ങിയത് അറിഞ്ഞില്ലായെന്ന് സമ്മതിക്കുകയായിരുന്നു. ഇത് തന്നെ അജിത്കുമാറിന്റെ വീഴ്ചയായി

Tags:    

Similar News