'എ കെ ജി സെന്ററിന്റെ അടിയില്‍ കൂടെ മാരാര്‍ ഭവന്‍ വരെ തുരങ്കം ഉണ്ടാക്കലായിരിക്കും ഡോക്ടറുടെ അടുത്ത പണി; കമ്യൂണിസ്റ്റുകാരെ നിങ്ങളെ നിങ്ങള്‍ തന്നെ കാത്തോണേ': കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലില്‍ ജോലി ചെയ്യവേ പി സരിന്‍ 'അടിയില്‍ കൂടി പാലം വലിച്ച' ദുരനുഭവം വിവരിച്ച് ടെലിവിഷന്‍ അവതാരകന്റെ കുറിപ്പ്

പി സരിന്‍ 'അടിയില്‍ കൂടി പാലം വലിച്ച' അനുഭവം വിവരിച്ച് ടെലിവിഷന്‍ അവതാരകന്റെ കുറിപ്പ്

Update: 2024-10-23 10:02 GMT

പാലക്കാട്: പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി സരിനെതിരെ ആരോപണവുമായി ടെലിവിഷന്‍ അവതാരകനും സ്റ്റാന്‍ഡപ് കൊമേഡിയനുമായ അന്‍സില്‍ നജുമുദ്ദീന്‍. സരിന്‍ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായിരിക്കെ അദ്ദേഹത്തിന്റെ കീഴില്‍ കണ്ടന്റ് ക്രിയേറ്റര്‍ ആയി ജോലി ചെയ്ത കാലത്തെ ദുരനുഭവമാണ് അന്‍സില്‍ വിശദീകരിക്കുന്നത്. കെപിസിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് നവീകരണ ചുമതല കിട്ടിയപ്പോഴാണ് സരിന്റെ തനിനിറം കണ്ടതെന്ന് അന്‍സില്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജോലിക്ക് നിര്‍ദ്ദേശിച്ച തുക നല്‍കാതെ ട്രയല്‍ റണ്‍ ചെയ്യാന്‍ എന്ന വ്യാജേന സോഴ്‌സ് ഫയല്‍ വാങ്ങി സരിന്‍ മുങ്ങി.

പിന്നീട് സരിന്റെ കൂട്ടാളികളെ കൊണ്ട് അവസാനവട്ട പണി പൂര്‍ത്തിയാക്കി സൈറ്റ് ലോഞ്ച് ചെയ്തു. 'ഇതിനു മുന്നേ work completion letter പല തവണ അയച്ചിട്ടും മറുപടി തരാതെ ആണ് ഈ മറ്റേ പണി പി സരിന്‍ കാണിച്ചത്. പോരാത്തേന് പോയപ്പോ എന്റെ 1 മാസത്തെ salary ഉള്‍പ്പടെ കുടിശ്ശിക ആക്കികൊണ്ടാണ് പോയത്. പിന്നൊരു ഭാഗ്യം ഉള്ളത്, ഒരുകാലത്തും വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല.', അന്‍സില്‍ കുറിച്ചു. ഒടുവില്‍ വക്കീല്‍ നോട്ടീസ് വരെ അയച്ചു. സരിന്‍ അടിയില്‍ കൂടി പാലം വലിക്കുകയായിരുന്നു എന്ന് അറിയില്ലായിരുന്നു എന്നും അതുകൊണ്ട് കമ്യൂണിസ്റ്റുകാര്‍ സൂക്ഷിക്കണമെന്നുമാണ് അന്‍സിന്റെ മുന്നറിയിപ്പ്്.

അന്‍സില്‍ നജുമുദ്ദീന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

ഞാന്‍ അന്‍സില്‍ നജുമുദ്ദീന്‍, ടെലിവിഷന്‍ അവതാരകനും സ്റ്റാന്റപ് കോമെഡിയന്‍ ആണ്!



ഇത് ഇനിയും പറഞ്ഞില്ലെങ്കില്‍ ശ്വാസം മുട്ടും!

2023 September 15 മുതല്‍ December വരെയുള്ള സമയം ഞാന്‍ KPCC യില്‍ Dr. P Sarin ന്റെ കീഴില്‍ content creator ആയിട്ട് പ്രവര്‍ത്തിച്ചിരുന്നു (Personal Appointment). പൊളിറ്റിക്കല്‍ content പ്രൊഡക്ഷന്‍ ആയിരുന്നു എന്നെ ഏല്പിച്ചിരുന്ന ചുമതല. അതിനു വേണ്ടി ഒരു salary ഫിക്‌സ് ചെയ്തിരുന്നു. എന്റെ ടീമില്‍ മുതിര്‍ന്ന രണ്ട് മാധ്യമ പ്രവര്‍ത്തകരെയും ചുമതലപ്പെടുത്തി. ശേഷം കെപിസിസിയുടെ ഒഫീഷ്യല്‍ website നവീകരണത്തിന്റെ ചുമതല കൂടെ തന്നു. ഞാന്‍ ഒരു വെബ് ഡെവലപ്പര്‍ അല്ലാതിരിക്കെ എന്നെ vendor ആക്കി കൊണ്ട് ആ work ഒരു തുകക്ക് ഞാന്‍ പ്രൊപോസല്‍ നല്‍കി. അത് സ്വീകരിച്ചു പണി ആരംഭിച്ചു. പക്ഷേ ഫെബ്രുവരി മാസത്തില്‍ മുഴുവന്‍ തുക തരാതെ ട്രയല്‍ റണ്‍ ചെയ്യാന്‍ എന്ന വ്യാജനെ Source File വാങ്ങി ഇയാള്‍ ഒറ്റ പോക്കായിരുന്നു. എന്നിട്ട് ഇദ്ദേഹത്തിന്റെ ശില്‍ബന്തികളെ കൊണ്ട് അവസാന വട്ട പണി പൂര്‍ത്തിയാക്കി കളര്‍ ടോണും change ചെയ്ത് launch ചെയ്തു. ഇതിനു മുന്നേ work completion letter പല തവണ അയച്ചിട്ടും മറുപടി തരാതെ ആണ് ഈ മറ്റേ പണി പി സരിന്‍ കാണിച്ചത്. പോരാത്തേന് പോയപ്പോ എന്റെ 1 മാസത്തെ salary ഉള്‍പ്പടെ കുടിശ്ശിക ആക്കികൊണ്ടാണ് പോയത്.പിന്നൊരു ഭാഗ്യം ഉള്ളത്, ഒരുകാലത്തും വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല.

ഇയാള്‍ക്ക് പല തവണ reminders letter ആയും മറുപടി ഇല്ലാതെ വന്നപ്പോള്‍ ഇയാള്‍ക്കെതിരില്‍ പരാതിയായും ഉത്തരവാദിത്തപെട്ടവര്‍ക്ക് അയച്ചു കൊടുത്തിരുന്നു. ഒടുവില്‍ ലീഗല്‍ നോട്ടീസ് വരെ അയച്ചു. അപ്പോഴും പാര്‍ട്ടിക്ക് ഒരു പേര് ദോഷം വരാതിരിക്കാന്‍ ആണ് ഞാന്‍ നിശബ്ദത പാലിച്ചത്. പക്ഷേ ഈ മാന്യ ദേഹം അടിയില്‍ കൂടെ പാലം വലിക്കുക ആയിരുന്നു എന്ന് അറിയില്ലായിരുന്നു. അത്രക്ക് നല്ല അഭിനേതാവ് കൂടെ ആണ് P Sarin. നേതാക്കന്മാരുടെ മുന്നില്‍ ബല്യമേനി ചമയാന്‍ ആണ് ഇയാള്‍ സര്‍വ്വ പരിപാടിയും ഒപ്പിച്ചത് എന്ന് മനസ്സിലാക്കാന്‍ വൈകി. ഇതിവിടെ പറയുന്നത് ഇത് ഇയാള്‍ സ്വന്തം പോക്കറ്റില്‍ നിന്നെടുത്തു പാര്‍ട്ടിക്ക് വേണ്ടി ചെയ്യുന്നു എന്ന് പറഞ്ഞു ചെയ്യിപ്പിച്ചതിന് വ്യക്തമായ തെളിവ് ഉള്ളത് കൊണ്ടാണ്. ടാക്കിറ്റര്‍ക്ക് എതിരെ നിയമ നടപടികള്‍ തുടരും.

AKG centre ന്റെ അടിയില്‍ കൂടെ മാരാര്‍ ഭവന്‍ വരെ തുരങ്കം ഉണ്ടാക്കലായിരിക്കും ഡോക്ടറുടെ അടുത്ത പണി.

കമ്മ്യൂണിസ്റ്റ്കാരേ.. നിങ്ങളെ നിങ്ങള് തന്നെ കാത്തോണേ..#


Full View


Tags:    

Similar News