നൈറ്റ് ഷിഫ്റ്റിനായി സ്കൂട്ടറിൽ ആശുപത്രിയിലേക്ക്; പെട്ടെന്ന് കണ്ണിൽ എന്തോ ഓടി മറയുംപോലെ; അടുത്ത കൊടുംവളവ് തിരിഞ്ഞപ്പോൾ കണ്ടത്; റോഡിന് നടുവിലൊരു കാട്ടാന; ഭയന്ന് നിലവിളിച്ച് യുവതി; അക്രമാസക്തനായി കൊമ്പൻ; വണ്ടി വെട്ടിച്ച് ധൈര്യം; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടെന്ന് നാട്ടുകാർ!

Update: 2025-02-09 09:26 GMT

മേപ്പാടി: കാട്ടാനയുടെ മുന്നിൽപ്പെട്ട യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. നൈറ്റ് ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് പോകവെയാണ് യുവതി കൊമ്പന്റെ മുന്നിൽ പെട്ടത്. ഭയന്ന് നിലവിളിച്ച യുവതി ഒടുവിൽ ഭാഗ്യം കൊണ്ടാണ് അവിടെ നിന്നും ഒടുവിൽ രക്ഷപ്പെട്ടത്. രാത്രി ഇരുട്ടത് ഒരു കൊടുംവളവ് കയറി വന്നപ്പോഴാണ് കാട്ടാനയെ കാണുന്നത്. ഉടനെ തന്നെ യുവതി സ്കൂട്ടർ വെട്ടിയോടിച്ചത് കൊണ്ടാണ് തലനാരിഴയ്ക്ക് യുവതി രക്ഷപ്പെട്ടത്. വയനാട് മേപ്പാടി പാടിവയലിലാണ് ആനക്ക് മുൻപിൽ നിന്ന് സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത്.

വെള്ളിയാഴ്ച വൈകിട്ട് പാടിവയലിലൂടെ പോയപ്പോൾ ആയിരുന്നു ആനയുടെ മുൻപിൽ അകപ്പെട്ടത്. സ്കൂട്ടർ കടന്നുപോയ ശേഷം ആന അടുത്തുള്ള എസ്റ്റേറ്റിലേക്ക് കടന്നു പോവുകയായിരുന്നു.നേരത്തെയും പലതവണ പാടിവയലിൽ ആനയുടെ സാന്നിധ്യം ഉണ്ടായിരുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ജീവനക്കാരിയായ മുർഷിദയാണ് കാട്ടാനയ്ക്ക് മുന്നിൽപ്പെട്ടത്.

നൈറ്റ് ഡ്യൂട്ടിക്കായി പോകുമ്പോഴാണ് ഇവർ ആനയുടെ മുന്നിൽപ്പെടുന്നത്. യുവതി എത്തിയതും അക്രമാസക്തനായ ആനയുടെ മുന്നിലാവാത്തതാണ് വലിയ അപകടം ഒഴിവാകാൻ സഹായിച്ചത്. ആനയെ കണ്ട് യുവതി സ്കൂട്ടർ വെട്ടിച്ച് റോഡിന്റെ എതിർ വശത്തു കൂടി പോയതും വലിയ അപകടം ഒഴിവായി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം സമാനമായ മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ദിവസം റോഡിൽ വഴിമുടക്കി നിന്ന കാട്ടാനയെ കണ്ടിട്ടും ബൈക്കുമായി മുന്നോട്ട് പോയ ജർമ്മൻ പൗരനെ ആന ആക്രമിച്ചു കൊലപ്പെടുത്തി. തമിഴ്നാട് വാൽപ്പാറ പാതയിലായിരുന്നു ഈ സംഭവം. റോഡിൽ ആന നിൽക്കുന്നത് കണ്ടിട്ടും ബൈക്ക് മുന്നോട്ടെടുത്ത 60 കാരൻ മൈക്കലിനെയാണ് ആന കൊമ്പിൽ കോർത്ത് എറിഞ്ഞത്. മൈക്കലിനെ വാൽപ്പാറ എസ്റ്റേറ്റ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പൊള്ളാച്ചി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അയാളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Tags:    

Similar News