ഹീത്രൂ വിമാനത്താവളം വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയപ്പോള്‍ സി ഇ ഒ യ്ക്ക് സുഖ നിദ്ര; തോമസ് വോള്‍ഡ്ബിക്കെതിരെ വിമര്‍ശനം

ഹീത്രൂ വിമാനത്താവളം വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയപ്പോള്‍ സി ഇ ഒ യ്ക്ക് സുഖ നിദ്ര

Update: 2025-05-29 06:42 GMT

ലണ്ടന്‍: റോമാ സാമ്രാജ്യത്തിലെ നീറോ ചക്രവര്‍ത്തിയെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, ഹീത്രൂ വിമാനത്താവളം വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനാല്‍ പ്രവര്‍ത്തനം നിലച്ചപ്പോള്‍ വിമാനത്താവളം സി ഇ ഒ തോമസ് വോള്‍ഡ്ബി രാവിലെ ആറേ മുക്കാല്‍ മണി വരെ ഫോണ്‍ സൈലന്‍സില്‍ വെച്ച് കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിമാനത്താവള പ്രതിസന്ധിയെ കുറിച്ച് നടത്തുന്ന അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തു വന്നത്.

ഹീത്രൂ വിമാനത്താവളത്തിനടുത്തുള്ള ഒരു ഇലക്ട്രിക് സബ്‌സ്റ്റേഷന്‍ അഗ്‌നിക്കിരയായതോടെയാണ് മാര്‍ച്ച് 21 വെള്ളിയാഴ്ച വിമാനത്താവളം അടച്ചിടേണ്ടി വന്നത്. ഇതിനെ തുടര്‍ന്ന് 1400 വിമാന സര്‍വ്വീസുകളാണ് റദ്ദാക്കേണ്ടതായി വന്നത്. 2 ലക്ഷത്തോളം യാത്രക്കാരുടെ യാത്ര മുടങ്ങിയപ്പോള്‍, ഹീത്രൂവിലേക്കുള്ള വഴിയിലായിരുന്ന 120 സര്‍വീസുകളായിരുന്നു വഴി തിരിച്ചു വിട്ടത്. അന്നേ ദിവസം രാവിലെ വോള്‍ഡ്ബിയെ തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. മാത്രമല്ല, അതിരാവിലെ 12.21 ന് എഫ് 24 എന്നറിയപ്പെടുന്ന പ്രോട്ടോക്കോള്‍ അലാമും അദ്ദേഹത്തിന് നല്‍കിയിരുന്നു.

എന്നിട്ടും പ്രതികരണമില്ലാതെയായതോടെയാണ് ചീഫ് ഓപ്പറേറ്റിംഗ് ഓപ്പറേറ്ററായ ജാവിയര്‍ എകേവ് വെള്ളിയാഴ്ച മുഴുവന്‍ വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചത്. ഹീത്രൂവിന്റെ ഒരു നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയ റൂത്ത് കെല്ലിയുടെ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഫോണ്‍ , കിടക്കയോട് ചേര്‍ന്നുള്ള മേശപ്പുറത്തായിരുന്നെങ്കിലും, അത് സൈലന്റ് മോഡിലായിരുന്നതിനാല്‍ എഫ് 24 അലാം കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു സി ഇ ഒ പറഞ്ഞത്. പിന്നീ രാവിലെ ആറെ മുക്കാലിന് ഉറക്കമുണര്‍ന്നപ്പോഴായിരുന്നത്രെ വോള്‍ഡ്ബി സംഭവം അറിയുന്നത്.

Tags:    

Similar News