ഹെലന് പിന്നാലെ അമേരിക്കയെ ഭീതിയിലാക്കി 'മിൽട്ടൻ' ചുഴലിക്കാറ്റ്; മണിക്കൂറിൽ 285 കി.മീ വരെ വേഗത; ജനങ്ങൾ മാറിത്താമസിക്കണമെന്ന് അധികൃതർ; ഫ്ലോറിഡയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു; മുന്നറിയിപ്പുമായി ഭരണകൂടം

Update: 2024-10-09 14:10 GMT

ഫ്ലോറിഡ: ഫ്ലോറിഡയെ വിറപ്പിക്കാൻ ഒരുങ്ങി 'മിൽട്ടൻ' ചുഴലിക്കാറ്റ്. പശ്ചിമ തീരങ്ങളിൽ ചുഴലിക്കാറ്റ് വൻ നാശനഷ്ടം വിതച്ചേക്കും എന്നാണ് പ്രവചനം. മുൻകരുതലിന്‍റെ ഭാഗമായി ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2005ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മിൽട്ടണ്‍ എന്നാണ് അധികൃതർ പറയുന്നത്.

ഫ്ളോറിഡയിലേക്ക് അടുക്കുംതോറും ചുഴലിക്കാറ്റിന്റെ ശക്തികൂടും മണിക്കൂറിൽ 285 കി.മീ വരെ വേഗം കൈവരിക്കുന്ന ‘മിൽട്ടൻ’ ചുഴലിക്കാറ്റിന്റെ ഭീഷണിയിൽ യു.എസിലെ ഫ്ലോറിഡ. ഇന്ന് കാറ്റ് പൂർണശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. ഇതേത്തുടർന്ന് താമസസ്ഥലത്തുനിന്ന് ജനങ്ങളോട് ഒഴിയാൻ ഭരണകൂടം നിർദ്ദേശം നൽകി. ഫ്ലോറിഡയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ് വന്നിരിക്കുന്നത്.

അതിനിടെ, തെക്കൻ ഫ്ലോറിഡയിൽ പെട്രോൾ സ്റ്റേഷനുകളിൽ നീണ്ട നിര രൂപപ്പെടാൻ തുടങ്ങിയിട്ടുണ്ട്. സ്റ്റേഷനുകളിൽ ഇന്ധനം തീർന്നതായും റിപ്പോർട്ടുകളുണ്ട്. ടാമ്പ, ക്ലിയർവാട്ടർ എയർപോർട്ടുകൾ ഇന്ന് അടക്കുമെന്നും വ്യക്തമാക്കി. യു.എസിൽ കനത്ത നാശം വിതച്ച 'ഹെലൻ" ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെ 'മിൽട്ടനും" കൂടിയെത്തുന്നത് വലിയ ആശങ്കയാണ് ഇപ്പോൾ ഉണ്ടാക്കുന്നത്.

അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അന്ന് ആഞ്ഞടിച്ച 'ഹെലൻ" ചുഴലിക്കാറ്റിൽ 160ൽ അധികം പേർ മരിച്ചു. നോർത്ത് കരോലിനയിലാണ് 'ഹെലൻ' ചുഴലിക്കൊടുങ്കാറ്റ് വലിയ നാശം വിതച്ചത്. ഇവിടെ മാത്രം 73 പേർ മരിച്ചിരിന്നു. സൗത്ത് കരോലിനയിൽ 36 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. ജോർജിയയിൽ 25 പേരും ഫ്ലോറിഡയിൽ 17 പേരും ടെന്നേസിയിൽ ഒൻപത് പേരും മരിച്ചെന്നാണ് റിപ്പോർട്ട്.

Tags:    

Similar News