പാകിസ്ഥാനില്‍ സൈനിക കേന്ദ്രത്തില്‍ ചാവേറുകളുടെ ഭീകരാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു: 30 പേര്‍ക്ക് പരിക്ക്: കൊല്ലപ്പെട്ടവരില്‍ ആറു പേര്‍ ഭീകരരെന്ന് സൈന്യം

പാകിസ്ഥാനില്‍ സൈനിക കേന്ദ്രത്തില്‍ ചാവേറുകളുടെ ഭീകരാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു

Update: 2025-03-05 01:03 GMT

ലാഹോര്‍: വടക്കു പടിഞ്ഞാറല്‍ പാകിസ്ഥാനില്‍ലെ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് സാരമായ പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ആറു പേര്‍ ഭീകരരാണെന്ന് സൈന്യം അറിയിച്ചു. സ്ഫോടക വസ്തുക്കള്‍ നിറച്ച രണ്ടു വാഹനങ്ങളുമായി ചാവേറുകള്‍ സൈനിക ക്യാമ്പിലേക്ക് ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം.

ആക്രമണത്തില്‍ മീപത്ത പള്ളി തകര്‍ന്നും നിരവധി പേര്‍ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തു. നിരവധി ഭീകരര്‍ പ്രദേശത്ത് തമ്പടിച്ചതായാണ് വിവരം. ഇന്നലെ സന്ധ്യാസമയത്തോടെ പെഷവാറിന് സമീപത്തുള്ള ബന്നു കന്റോണ്‍മെന്റിലാണ് ഭീകരരുടെ ആക്രമണം ഉണ്ടായത്. കന്റോണ്‍മെന്റിന്റെ ഭിത്തിയിലേക്ക് വാഹനം ഇടിച്ച് കയറ്റുക ആയിരുന്നു.

വാഹനം ഇടിച്ച് കയറ്റിയ ശേഷം നിരവധി ഭീകരര്‍ കന്റോണ്‍മെന്റിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു. ഇവരില്‍ ചില ഈ പ്രദേശത്ത തമ്പടിച്ചതായാണ് സൈന്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Tags:    

Similar News