യൂറോപ്പിലെ ഈ ഗ്രാമത്തില്‍ 500 വര്‍ഷമായി വാടക വര്‍ദ്ധിക്കാറില്ല; അപൂര്‍വ്വ ഗ്രാമത്തെ അറിയാം...

Update: 2025-06-12 05:57 GMT

ബെര്‍ലിന്‍: ബ്രിട്ടനില്‍ വീട്ട് വാടക 2024 ല്‍ തൊട്ട് മുന്‍പത്തെ വര്‍ഷത്തെക്കാള്‍ 9 ശതമാനം വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ പറയുന്നത്. ലണ്ടനിലാണ് ഏറ്റവും അധികം വര്‍ദ്ധന ഉണ്ടായിരിക്കുന്നത്. ഇത് ബ്രിട്ടനെ മാത്രം ബാധിക്കുന്ന ഒന്നല്ല, ഇക്കഴിഞ്ഞ മെയ് മാസത്തില്‍ സ്പെയിനില്‍ വീട്ട് വാടക റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞ 500 വര്‍ഷങ്ങളായി കെട്ടിട വാടക വര്‍ദ്ധിപ്പിക്കാത്ത ഒരു ഗ്രാമമുണ്ടെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല.

ജര്‍മ്മനിയിലെ ഓഗ്‌സ്ബര്‍ഗ് നഗരത്തിനുള്ളിലെ ഫുഗേറി ഹൗസിംഗ് കോംപ്ലെക്സ് ജേക്കബ് ഫുഗര്‍ എന്ന വ്യാപാരി 1521 ല്‍ ആണ് നിര്‍മ്മിച്ചത്. വീടുകളില്ലാത്ത പാവങ്ങളെ സഹായിക്കാന്‍ ഉതകുന്ന തരത്തിലായിരുന്നു ഫുഗര്‍ ഇത് രൂപകല്പന ചെയ്തത്. വാടകയായി പ്രതിവര്‍ഷം 88 സെന്റ് (75 പെന്‍സ്) നല്‍കാനായിരുന്നു ഫുഗര്‍ അന്തേവാസികളോട് ആവശ്യപ്പെട്ടിരുന്നത്. ചുറ്റും മതില്‍ കെട്ടി മറച്ച ഗുഗേറി കോംപ്ലെക്സില്‍ 142 അന്തേവാസികളാണ് ഇപ്പോള്‍ ഉള്ളത്. 75 പെന്‍സ് വാടകയ്ക്ക് പുറമെ ഫുഗേറി കോംപ്ലക്സിന്റെ ഉടമകള്‍ക്കായി അന്തേവാസികള്‍ മൂന്ന് നേരം പ്രാര്‍ത്ഥിക്കുകയും വേണം.

അതിനുപുറമെ സാമൂഹ്യ ക്ഷേമത്തിനായി ചില സന്നദ്ധ പ്രവര്‍ത്തനങ്ങളും അന്തേവാസികള്‍ നടത്തണം. രാത്രികാലങ്ങളില്‍ വാച്ച് മാന്‍ ആയി ജോലി ചെയ്യുക. മതില്‍ക്കെട്ടിനകത്തെ ഉദ്യാനം പരിപാലിക്കുക തുടങ്ങിയ ജോലികളെല്ലാം ഇതില്‍ ഉള്‍പ്പെടും. എന്നാല്‍, ഇവിടെ വീട് വാടകക്ക് ലഭിക്കാന്‍ മറ്റു ചില നിബന്ധനകള്‍ കൂടിയുണ്ട്. കത്തോലിക്ക വിശ്വാസികളായ ഓഗ്‌സ്ബര്‍ നിവാസികള്‍ക്ക് മാത്രമായിരിക്കും വീടുകള്‍ വാടകക്ക് നല്‍കുക. മാത്രമല്ല, കോംപ്ലെക്സിനകത്തെ രാത്രികാല കര്‍ഫ്യു അനുസരിക്കുകയും വേണം.

ബെര്‍ലിന്‍, വാടക, ഗ്രാമം,

Tags:    

Similar News