'ചാണ്ടി ഉമ്മന്റെ പ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ ചില നേതാക്കന്മാര്‍ക്ക് പോലും പരിഭവവും നീരസവും ഉണ്ടായിരുന്നു; ആ ധാരണകളെയെല്ലാം തിരുത്തിക്കുറിച്ച് ആയിരക്കണക്കിന് വീടുകള്‍ കയറിയിറങ്ങി; ഉമ്മന്‍ചാണ്ടിയുടെ അഭാവത്തില്‍ ചാണ്ടിയിലൂടെ ജനം ഉമ്മന്‍ചാണ്ടിയെ കണ്ടു': നിലമ്പൂരിലെ വോട്ടുപിടുത്തത്തിന് നൂറില്‍ നൂറും നല്‍കി സി ആര്‍ മഹേഷ്
ചാണ്ടി ഉമ്മന്റെ വോട്ടുപിടുത്തത്തിന് നൂറില്‍ നൂറും നല്‍കി സി ആര്‍ മഹേഷ്
നിലമ്പൂര്‍: നിലമ്പൂരില്‍, കാടിളക്കിയുളള യുഡിഎഫ് പ്രചാരണത്തിനിടെ ഒരുനേതാവിന്റെ പ്രചാരണം വേറിട്ടുനിന്നു. ചാണ്ടി ഉമ്മന്റെ വോട്ടുപിടിത്തം. അച്ഛന്റെ അതേ മകന്‍ എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. ജനങ്ങളായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജീവശ്വാസം. ആള്‍ക്കൂട്ടം ചുറ്റുമില്ലാതെ ഒരുനിമിഷം പോലും ഉമ്മന്‍ ചാണ്ടിക്ക് ആലോചിക്കാന്‍ കഴിയുമായിരുന്നില്ല. വോട്ടുകള്‍ ഇരിക്കുന്ന ഇടം വീടുകള്‍ ആയത് കൊണ്ട് വീടുകയറിയുള്ള വോട്ടുപിടുത്തം ശ്രമകരമാണ്. ആര്യാടന്‍ ഷൗക്കത്തിന് വേണ്ടി മണ്ഡലത്തിലെ മൂവായിരത്തിലധികം വീടുകളില്‍ കയറി പ്രചാരണം നടത്തിയ ചാണ്ടി ഉമ്മന്‍ എംഎല്‍എയെ കുറിച്ചാണ് സി ആര്‍ മഹേഷ് എം എല്‍ എ ഫേസ്ബുക്കില്‍ കുറിച്ചത്. ചാണ്ടി ഉമ്മന്റെ കഠിനാദ്ധ്വാനം എന്തായാലും വെറുതെയായില്ലെന്ന് തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷ തെളിയിക്കുകയും ചെയ്തു.
'എം എല്‍ എ എന്ന നിലയില്‍ ചാണ്ടി ഉമ്മന്റെ പ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ ചില നേതാക്കന്മാര്‍ക്ക് പോലും പരിഭവവും നീരസവും ഉണ്ടായിരുന്നു. പലരും നേരിട്ടുമല്ലാതെയും പ്രകടിപ്പിച്ചിട്ടുമുണ്ട്. ആ ധാരണകളെയെല്ലാം തിരുത്തിക്കുറിച്ചു ആയിരക്കണക്കിന് ഭവനങ്ങള്‍ സന്ദര്‍ശിച്ച് നിലമ്പൂരിലെ തെരഞ്ഞെടുപ്പില്‍ മഴയെത്തും, വെയിലത്തും, നനഞ്ഞു....... ജനകീയനായ ഉമ്മന്‍ചാണ്ടിയുടെ അഭാവത്തില്‍ ചാണ്ടിയിലൂടെ ജനം ഉമ്മന്‍ചാണ്ടിയെ കണ്ടു'- മഹേഷ് കുറിച്ചു.
സി ആര്‍ മഹേഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
വോട്ടുകള്‍ ഇരിക്കുന്ന ഇടം വീടുകള്‍ ആണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പുകളിലെ ഏറ്റവും പ്രധാനവും കഠിനമേറിയതുമായ ജോലി വീടുകേറ്റമാണ്..കയ്യാലകളും, മതിലുകളും, കയറ്റവും ഇറക്കവും, മഴയും വെയിലും വീട് കയറ്റത്തിന് കാഠിന്യമേറും.
എംഎല്‍ എ എന്ന നിലയില്‍ ചാണ്ടി ഉമ്മന്റെ പ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ ചില നേതാക്കന്മാര്‍ക്ക് പോലും പരിഭവവും നീരസവും ഉണ്ടായിരുന്നു. പലരും നേരിട്ടുമല്ലാതെയും പ്രകടിപ്പിച്ചിട്ടുമുണ്ട്. ആ ധാരണകളെയെല്ലാം തിരുത്തിക്കുറിച്ചു ആയിരക്കണക്കിന് ഭവനങ്ങള്‍ സന്ദര്‍ശിച്ച് നിലമ്പൂരിലെ തെരഞ്ഞെടുപ്പില്‍ മഴയെത്തും,വെയിലത്തും, നനഞ്ഞു.
വീയര്‍ത്തും, നടന്നു ,ഓടിയും ചാണ്ടി ഉമ്മന്‍ ജനമനസ്സുകള്‍ കീഴടക്കി പ്രചരണത്തിന് നേതൃത്വം കൊടുത്തു. ജനകീയനായ ഉമ്മന്‍ചാണ്ടിയുടെ അഭാവത്തില്‍ ചാണ്ടിയിലൂടെ ജനം ഉമ്മന്‍ചാണ്ടിയെ കണ്ടു. ചിരിച്ചും സ്‌നേഹിച്ചും വിനയം കൊണ്ടും ലാളിത്യം കൊണ്ടും ജനമനസ്സുകള്‍ കീഴടക്കി ചാണ്ടി ഉമ്മന്‍ നിലമ്പൂരില്‍ താരപ്രചാരകനായി മാറി. വിയര്‍ത്തു കൊണ്ട് വീടുകള്‍ കയറിയ പ്രിയപ്പെട്ട സഹോദരന് അഭിവാദ്യങ്ങള്‍....
Chandy Oommen
കൊട്ടിക്കലാശം കഴിഞ്ഞപ്പോള്‍ ടി സിദ്ധിഖും ചാണ്ടി ഉമ്മനെ വാഴ്ത്തി പോസ്റ്റിട്ടിരുന്നു.
ടി സിദ്ധിഖിന്റെ കുറിപ്പ്:
'ജനങ്ങളുമായി നേരിട്ട് സംവദിക്കുക, അവരിലൊരാളായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക എന്നതാണ് ഉമ്മന്‍ ചാണ്ടി സാറിന്റെ രീതി... മകന്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ നിലമ്പൂരില്‍ വോട്ട് തേടിയെത്തിയത് മൂവായിരത്തിലധികം വീടുകളില്‍... കാണുന്ന കവലകളിലൂടെയെല്ലാം വോട്ട് തേടി വേഗത്തിലലയുന്ന ചാണ്ടി ഉമ്മനൊപ്പം ഓടിയെത്താനാവാതെ പ്രവര്‍ത്തകര്‍... അച്ഛന്റെ വഴിയിലൂടെ മകനും... ആര്യാടന്‍ ഷൗക്കത്തിന്റെ വിജയവുമായി മാത്രമേ മടക്കമുള്ളൂ എന്ന ദൃഢനിശ്ചയത്തോടെ ചാണ്ടി ഉമ്മന്‍ നടത്തിയ പ്രവര്‍ത്തനം നിലമ്പൂരിന്റെ മനസ്സ് കവര്‍ന്നു...', എന്നാണ് ടി സിദ്ധിഖ് ഇന്ന് ഫേസ്ബുക്കില്‍ കുറിച്ചത്.
പോസ്റ്റിന് താഴെ എം ലിജു അടക്കമുള്ള നേതാക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചാണ്ടി ഉമ്മനെ പ്രശംസിച്ചു.
കഠിനാധ്വാനമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ നടത്തിയത്.
അഭിനന്ദനങ്ങള്‍ ചാണ്ടി
പുതുപ്പള്ളി തിരഞ്ഞെടുപ്പിലും വീട് കയറിയുളള പ്രചാരണത്തിനാണ് ചാണ്ടി ഉമ്മന്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നത്.