ചുവപ്പുകോട്ടയില്‍ ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫ് ഇറങ്ങി; സിപിഎം അംഗം വോട്ട് ചെയ്തത് യുഡിഎഫിന്; ചേലക്കര ഗ്രാമപ്പഞ്ചായത്തില്‍ യുഡിഎഫിന് അട്ടിമറി ജയം; അറിയാതെ വോട്ട് മാറിപ്പോയതെന്ന് എല്‍ഡിഎഫ് അംഗം

Update: 2025-12-27 07:50 GMT

തൃശ്ശൂര്‍: ചേലക്കരയില്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വമ്പന്‍ ട്വിസ്റ്റ്. എല്‍ഡിഎഫ് അംഗം വോട്ട് മാറി ചെയ്തതോടെ തുല്യനിലയുള്ള ചേലക്കരയില്‍ യുഡിഎഫ് ഭരണം പിടിച്ചു. ഇതോടെ, ചേലക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ലെ ടി ഗോപാലകൃഷ്ണനെ തിരഞ്ഞെടുത്തു. സിപിഎം വാര്‍ഡ് അംഗം രാമചന്ദ്രനാണ് വോട്ട് മാറി ചെയ്തത്. ഗോപാലകൃഷ്ണനാണ് എല്‍ഡിഎഫ് അംഗം വോട്ട് ചെയ്തത്. വോട്ട് മാറിപ്പോയതാണ് എന്ന് രാമചന്ദ്രന്റെ പ്രതികരണം. ഇതോടെ 13 വോട്ട് നേടി ടി ഗോപാലകൃഷ്ണന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

സിപിഎം സ്ഥാനാര്‍ത്ഥിയായി വിജയിച്ച 16-ാം വാര്‍ഡ് അംഗം രാമചന്ദ്രന്റെ വോട്ടാണ് യുഡിഎഫിന് ലഭിച്ചത്. അറിയാതെ വോട്ട് മാറിപ്പോയതാണ് എന്നാണ് രാമചന്ദ്രന്‍ പറയുന്നത്. ഇതോടെ 13 വോട്ട് നേടി ടി. ഗോപാലകൃഷ്ണന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 24 വാര്‍ഡുള്ള പഞ്ചായത്തില്‍ 12 വീതം സീറ്റുകളാണ് യുഡിഎഫും എല്‍ഡിഎഫും നേടിയിരുന്നത്. എല്‍ഡിഎഫിലെ പ്രസിഡന്റ് സ്ഥാനാര്‍ഥി കെ.നന്ദകുമാറിന് 11 വോട്ടുകള്‍ ലഭിച്ചു. തോന്നൂര്‍ക്കര പാറപ്പുറം 21-ാം വാര്‍ഡ് അംഗമാണ് ടി.ഗോപാലകൃഷ്ണന്‍. പഞ്ചായത്തിലെ ഉയര്‍ന്ന ഭൂരിപക്ഷവും ടി.ഗോപാലകൃഷ്ണന് തന്നെയായിരുന്നു. 446 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തെ പ്രതിപക്ഷനേതാവ് കൂടിയായിരുന്നു. പത്ത് വര്‍ഷം തുടര്‍ച്ചയായി എല്‍ഡിഎഫാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. 24 വാര്‍ഡുള്ള പഞ്ചായത്തില്‍ 12 വീതം സീറ്റുകള്‍ നേടി യുഡിഎഫും എല്‍ഡിഎഫും തുല്യനിലയായിരുന്നു.

ആകെ വാര്‍ഡ് -24

കക്ഷിനില

എല്‍ഡിഎഫ്- സിപിഎം-12

യുഡിഎഫ്- കോണ്‍ഗ്രസ്-11,ലീഗ്-ഒന്ന്

Similar News