പുറത്തുവെച്ച പെട്ടി തുറന്ന് നോക്കാതെ അകത്തു വെക്കാന്‍ പറഞ്ഞപ്പോഴാണ് പ്രതികരിച്ചത്; പരിശോധനയുടെ ലക്ഷ്യം യുഡിഎഫ് നേതാക്കളെ അപമാനിക്കലെന്ന് ഷാഫി പറമ്പില്‍; തെരഞ്ഞെടുപ്പ് സമയത്തെ നാടകമെന്ന് സിപിഎം; പാലക്കാട്ട് സിപിഎമ്മിന് വിനയായ 'പെട്ടിവിവാദം' നിലമ്പൂരില്‍ ആരുടെ പെട്ടിയില്‍ വോട്ടാകും?

പാലക്കാട്ട് സിപിഎമ്മിന് വിനയായ 'പെട്ടിവിവാദം' നിലമ്പൂരില്‍ ആരുടെ പെട്ടിയില്‍ വോട്ടാകും?

Update: 2025-06-14 05:11 GMT

നിലമ്പൂര്‍: പാലക്കാട്ടെ തെരഞ്ഞെടുപ്പു കാലത്തുണ്ടായ പെട്ടിവിവാദം ക്ഷീണം ചെയ്തത് സിപിഎമ്മിനായിരുന്നു. ഇപ്പോഴിതാ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലും പെട്ടിവിവാദം കൊഴുക്കുകയാണ്. സിപിഎം നേതാക്കളുടെ വാഹനങ്ങള്‍ പരിശോധിക്കാത്ത പോലീസ് കോണ്‍ഗ്രസുകാരെ മാത്രം ലക്ഷ്യം വെക്കുന്നത് നിഷ്‌ക്കളങ്കമല്ലെന്ന് കോണ്‍ഗ്ര് ചൂണട്ിക്കാട്ടുന്നത്. പെട്ടി പരിശോധനയുടെ ലക്ഷ്യം യുഡിഎഫ് നേതാക്കളെ അപമാനിക്കലാണെന്ന് ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും പ്രക പറഞ്ഞു. പരിശോധനയോട് പൂര്‍ണമായി സഹകരിച്ചു, എന്നാല്‍ പുറത്തുവെച്ച പെട്ടി തുറന്ന് നോക്കാതെ അകത്തു വെക്കാന്‍ പറഞ്ഞപ്പോഴാണ് പ്രതികരിച്ചതെന്നും ഷാഫി പറഞ്ഞു.

ഭക്ഷണം കഴിച്ചുവരുമ്പോഴാണ് പോലീസുകാരന്‍ കൈ കാണിച്ച് നിര്‍ത്തിയത്. പോലീസുകാര്‍ക്ക് വാഹനം പരിശോധിക്കാനുള്ള അവകാശം ഉണ്ട്. ഞങ്ങളതിനോട് സഹകരിച്ചു. ഡിക്കി തുറക്കാന്‍ ആവശ്യപ്പെട്ടു. പെട്ടി പുറത്തെടുക്കാനും പറഞ്ഞു. എല്ലാം ഞാന്‍ തന്നെ പുറത്തെടുത്ത് വെച്ചു. അപ്പോ പറഞ്ഞു, കുഴപ്പമില്ല, പോയ്ക്കോളൂവെന്ന്. അത് ശരിയല്ല, നിങ്ങള്‍ പുറത്ത് നിന്ന് നോക്കിയാല്‍ കാണുമോ എന്ന് ഞാന്‍ ചോദിച്ചു. പരിശോധിച്ചിട്ട് എന്തെങ്കിലും കിട്ടിയോ ഇല്ലയോ എന്ന് പറയാനും ആവശ്യപ്പെട്ടു. അതിന്റെ ആവശ്യമില്ലെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ പരിശോധിച്ചിട്ട് പോയാല്‍ മതിയെന്ന് ഞങ്ങള്‍ നിര്‍ബന്ധം പിടിച്ചു' ഷാഫി പറമ്പില്‍ എംഎല്‍എ പ്രതികരിച്ചു.

'അടച്ചിരിക്കുന്ന പെട്ടി പുറത്ത് എടുത്ത് വെച്ചാല്‍ എങ്ങനെയാണ് അതിനകത്തുള്ളത് എന്താണെന്ന് അറിയുക. അവിടെ കുറേ ആളുകള്‍ കൂടിയിരുന്നു. അവരുടെ മുന്നില്‍ ഇന്‍സള്‍ട്ട് ചെയ്യുക എന്നതായിരുന്നു അപ്പോള്‍ ഉദ്ദേശം' രാഹുലും മാങ്കൂട്ടത്തിലും പ്രതികരിച്ചു. പെട്ടി പരിശോധന മനഃപൂര്‍വമായ അവഹേളനമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. അധികാരത്തിന്റെ ദുര്‍വിനിയോഗമാണിത്. പാലക്കാടിന്റെ തനിയാവര്‍ത്തനമാണെന്നും അദ്ദേഹം പ്രതികരിച്ചു. എതിരാളികളെ ഒതുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന അതേരീതിയാണ് സംസ്ഥാന സര്‍ക്കാരിന്റേതെതെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പ്രതികരിച്ചു.

അതേസമയം പെട്ടി പരിശോധന രാഷ്ട്രീയ പ്രേരിതമെന്ന് എ.പി അനില്‍കുമാര്‍ പറഞ്ഞു. അപമാനിക്കപ്പെട്ടപ്പോള്‍ സ്വാഭാവിക പ്രതികരണമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഞങ്ങളുടെ പെട്ടി പരിശോധിച്ചാല്‍ എന്തെങ്കിലും തന്ന് പോകാന്‍ തോന്നുമെന്നും അനില്‍കുമാര്‍ പരിഹസിച്ചു. ദിവസവും വടപുറം വഴി പോകാറുഉള്ള തന്നെ ഇന്ന് മാത്രമാണ് പരിശോധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെ പല നാടകങ്ങളും കാണുമെന്നായിരുന്നു നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് നേതാക്കളുടെ വാഹനം പരിശോധിക്കരുതെന്ന നിയമം ഉണ്ടാക്കുകയേ നിവര്‍ത്തിയുള്ളൂവെന്നും സ്വരാജ് പറഞ്ഞു. യുഡിഎഫ് ആരോപണങ്ങള്‍ പൊളിഞ്ഞപ്പോഴാണ് ഇത്തരം വിവാദങ്ങള്‍ വരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.

''ഒരു രാഷ്ട്രീയവും പറയാനില്ല. ഉന്നയിച്ച ആരോപണങ്ങള്‍ പൊളിഞ്ഞപ്പോള്‍ ഒന്നും പറയാനില്ലാത്തപ്പോഴാണ് ഇത്തരം വിവാദങ്ങള്‍ വരുന്നത്. പരിശോധനയുടെ ഭാഗമായി നിരവധി വാഹനങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. ഇലക്ഷന്‍ കമ്മീഷന്റെ ഭാഗമായി നടക്കുന്ന പ്രക്രിയയില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഇടപെടില്ല. ആരെയും ഭീഷണിപ്പെടുത്താന്‍ പാടില്ല. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത് താന്തോന്നിത്തരമാണ്. എന്തെങ്കിലും മറച്ചുവെക്കാനുള്ള വര്‍ക്ക് പരിശോധിക്കുന്നതിന് ഭാഗമായി പ്രതിഷേധവും അമര്‍ഷവും വരാം'' ഗോവിന്ദന്‍ പറഞ്ഞു.

യുഡിഎഫ് നേതാക്കളുടെ കാറിലെ പരിശോധന രാഷ്ട്രീയ ആയുധമാക്കേണ്ടതില്ലതെന്ന് മന്ത്രി വി.ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. ഒരു സ്ഥാനമുണ്ടെങ്കില്‍ എന്തുമാകാം എന്ന തോന്നലാണ് ഷാഫി പറമ്പിലിനും രാഹുല്‍ മാങ്കൂട്ടത്തിലിനും . തോല്‍വി ഭയന്ന് വിഷയങ്ങള്‍ വഴിതിരിച്ച് വിടാനുള്ള ശ്രമമാണിതെന്നും മന്ത്രി ആരോപിച്ചു. അഹങ്കാരത്തോടും ധിക്കാരത്തോട് കൂടെ പൊലീസിനോട് പെരുമാറി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം നടത്താറുണ്ട്.രാധാകൃഷ്ണന്‍ എംപിയെയും പരിശോധിച്ചിരുന്നു. പൊലീസിനോട് സഹകരിക്കാന്‍ തയ്യാറാവണം. പരിശോധിച്ചാല്‍ എന്തു കുഴപ്പം? വെല്ലുവിളിക്കാന്‍ ഇവരാര് എന്നും മന്ത്രി ചോദിച്ചു.

ഇന്നലെ രാത്രിയാണ് നിലമ്പൂരില്‍ യുഡിഎഫ് നേതാക്കളുടെ വാഹനത്തില്‍ പൊലീസ് പരിശോധന നടത്തിയത്. ഷാഫി പറമ്പിലിന്റെയും രാഹുല്‍ മാങ്കുട്ടത്തിലിന്റെയും പി.കെ ഫിറോസിന്റെയും കാറിലായിരുന്നു പരിശോധന. വാഹനത്തിലെ പെട്ടിയും തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പുറത്ത് വെച്ച് പരിശോധിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിലമ്പൂരിലെ പെട്ടിവിവാദം ആര്‍ക്ക് അനുകൂലമായ മാറുമെന്നണ് അറിയേണ്ടത്.

Tags:    

Similar News