ആതിര ഓഡിറ്റോറിയത്തില്‍ പന്തലൊരുക്കി; കല്യാണ സാരിയും ആഭരണവും വാങ്ങിയതും സിപിഎമ്മിന്റെ യുവ തുര്‍ക്കി; കല്യാണ യാത്രയ്ക്കിടെ യുവതി ടെച്ചപ്പിന് ബ്യൂട്ടി പാര്‍ലറില്‍ കയറി; പ്രതിശ്രുത വധുവിന്റെ ബാഗ് തുറന്നു നോക്കി ബോധം കെട്ട് സഖാവ്; കാഞ്ഞിരമറ്റം രേഷ്മയുടെ വിവാഹ തട്ടിപ്പ് ഞെട്ടിക്കുന്നത്; പതിനൊന്നാം വിവാഹം പൊല്ലാപ്പായി; ആ യുവാവിന് നഷ്ടം ഏഴര ലക്ഷം; ആര്യനാട്ടെ ഒരു കേരളാ വെഡിംഗ് മാട്രിമോണി കഥ

Update: 2025-06-07 04:28 GMT

തിരുവനന്തപുരം: കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ യുവാക്കളെ വിവാഹം കഴിച്ചു മുങ്ങിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത് നിര്‍ണ്ണായക നീക്കങ്ങളില്‍. എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മയാണ് പിടിയിലായത്. പത്ത് പേരെയാണ് രേഷ്മ ഇത്തരത്തില്‍ വിവാഹം കഴിച്ചു മുങ്ങിയത്. അടുത്ത വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാന്‍ നില്‍ക്കുമ്പോഴാണ് അറസ്റ്റ് നടന്നത്. പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗമായിരുന്നു പരാതിക്കാരന്‍. സിപിഎമ്മിന്റെ യുവനേതാവിനെയാണ് യുവതി പറ്റിച്ചത്.


45 ദിവസം മുന്‍പ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയത്. അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി രേഷ്മയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു പ്രതിശ്രുത വരനും ബന്ധുവും ചേര്‍ന്ന് ഇവരുടെ ബാഗ് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. പരിശോധനയില്‍ മുന്‍പ് വിവാഹം കഴിച്ച രേഖകള്‍ കണ്ടെത്തിയിരുന്നു. വിവാഹ പരസ്യങ്ങള്‍ നല്‍കുന്ന ഗ്രൂപ്പില്‍ പഞ്ചായത്ത് അംഗം രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലേക്ക് മേയ് 29 നാണ് കോള്‍ വരുന്നത്. രേഷ്മയുടെ അമ്മയെന്നാണ് ആ സ്ത്രീ സ്വയം പരിചയപ്പെടുത്തിയത്.

രേഷ്മയുടെ നമ്പര്‍ ഇദ്ദേഹത്തിന് കൈമാറുകയും തുടര്‍ന്ന് ഇവര്‍ പരസ്പരം സംസാരിക്കുകയും ചെയ്തു. തന്നെ ദത്തെടുത്തതാണെന്നും വിവാഹത്തിന് അമ്മയ്ക്ക് എതിര്‍പ്പാണെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ ഇയാളെ പറഞ്ഞു വിശ്വസിപ്പിച്ചു. വിവാഹം ഉറപ്പിച്ച ശേഷം, തിരുവനന്തപുരത്ത് വെമ്പായത്ത് എത്തിയ യുവതിയെ യുവാവ് കൂട്ടിക്കൊണ്ടു പോയി ചേട്ടന്റെ വീട്ടില്‍ താമസിപ്പിച്ചു. ഇതിനിടെ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നുകയായിരുന്നു. തുടര്‍ന്നാണ് ബാഗ് പരിശോധിച്ചതും പൊലീസില്‍ പരാതി നല്‍കിയതും.

രേഷ്മയ്ക്ക് രണ്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും പൊലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. വിവാഹത്തിനു മുന്നോടിയായി രേഷ്മ ബ്യൂട്ടിപാര്‍ലറില്‍ കയറിയ സമയത്ത് നടത്തിയ പരിശോധനയില്‍ മുന്‍പ് വിവാഹം കഴിച്ചതിന്റെ രേഖകള്‍ അടക്കം കണ്ടെടുത്തു. ഇതാണ് നിര്‍ണ്ണായകമായത്. കേരളാ വെഡിംഗ് എന്ന മാട്രിമോണിയല്‍ സൈറ്റിലാണ് വിവാഹത്തിനായി പഞ്ചായത്ത് അംഗം പ്രൊഫൈല്‍ ഉണ്ടാക്കിയത്. മേയ് 29നാണ് പ്രൊഫൈല്‍ കണ്ട് അമ്മയാണെന്ന് പറഞ്ഞ് വിളി വന്നത്. ഇതും രേഷ്മയായിരുന്നു. അതിന് ശേഷം മകളായി മാറി. പിന്നെ തുരുതുരാ മെസേജുകള്‍ അയച്ചു. ഈ മെസേജുകളിലാണ് സിപിഎം യുവ നേതാവ് വീണത്.



ഒരാഴ്ച കൊണ്ടു തന്നെ വിവാഹ നിശ്ചയത്തിലേക്ക് കാര്യങ്ങളെത്തി. അഞ്ചാം തീയതി ചേട്ടന്റെ വീട്ടില്‍ രേഷ്മയെ കൊണ്ടു വന്നു താമസിപ്പിച്ചു. ആറിന് ആര്യനാട് ആതിര ഓഡിറ്റോറിയത്തില്‍ വച്ച് വിവാഹം നടത്താനും തീരുമാനിച്ചു. പ്രതിയ്ക്ക് സാരിയും വാങ്ങി. താലിയും മാലയും അടക്കം എല്ലാം സഖാവ് ഒരുക്കി. ഇതിനെല്ലാമായി ഏഴരലക്ഷം രൂപയും മുടക്കി. അങ്ങനെ ഇരിക്കെയാണ് രേഷ്മയുടെ ബാഗ് പരിശോധിച്ചതും തട്ടിപ്പ് കണ്ടെത്തിയതും. രാഷ്ട്രീയ പ്രവര്‍ത്തന തിരക്കിനിടെ പഞ്ചായത്ത് അംഗത്തിന്റെ വിവാഹം നീണ്ടു പോയിരുന്നു. ഇതിനിടെയാണ് വീട്ടുകാരുടേയും നാട്ടുകാരുടേയും സമ്മര്‍ദ്ദം കാരണം വിവാഹത്തിന് തീരുമാനിച്ചത്.

Tags:    

Similar News