കടം വാങ്ങിയ 14,000 രൂപ തിരികെ നല്‍കിയില്ല; സുഹൃത്തിന്റെ രണ്ട് മക്കളെയും കഴുത്തു ഞെരിച്ചു കൊന്ന് യുവാവ്

കടം വാങ്ങിയ 14,000 രൂപ തിരികെ നല്‍കിയില്ല; സുഹൃത്തിന്റെ രണ്ട് മക്കളെയും കഴുത്തു ഞെരിച്ചു കൊന്ന് യുവാവ്

Update: 2024-09-21 03:36 GMT

ചെന്നൈ: കടം വാങ്ങിയ പണം തിരികെ നല്‍കാതിരുന്നതിന് സുഹൃത്തിന്റെ രണ്ട് മക്കളെയും യുവാവ് കഴുത്ത് ഞെരിച്ചു കൊന്നു. തിരുപ്പത്തൂര്‍ ആമ്പൂരിലാണ് നാടിനെ നടുക്കിയ സംഭവം. വടിവേല്‍ നഗര്‍ പിള്ളയാര്‍ കോവില്‍ സ്ട്രീറ്റിലെ യോഗരാജ് വിനിത ദമ്പതികളുടെ മക്കളായ യോഗിത് (6), ദര്‍ശന്‍ (4) എന്നിവരാണു കൊല്ലപ്പെട്ടത്.

സംഭവത്തിന് പിന്നാലെ വെല്ലൂര്‍ ഗുഡിയാത്തം സ്വദേശി വസന്തകുമാര്‍ (25) പിടിയിലായി. സുഹൃത്തുക്കളായ യോഗരാജും വസന്തകുമാറും കെട്ടിട നിര്‍മാണ കരാര്‍ ജോലികള്‍ ചെയ്യുന്നവരാണ്. യോഗരാജ് ഏതാനും നാള്‍ മുന്‍പു വസന്തകുമാറില്‍ നിന്നു വാങ്ങിയ 14,000 രൂപ തിരികെ നല്‍കിയില്ല. ഇതിന്റെ പേരില്‍ വസന്തകുമാറിന്റെ ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്കു പോയിരുന്നു. ഇതോടെ ഇയാള്‍ കടുത്ത വിഷാദത്തിലായി. ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം യോഗരാജാണെന്ന വൈരാഗ്യത്തെ തുടര്‍ന്നാണു കുട്ടികളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

Tags:    

Similar News