ഒപ്പം ചേർന്ന് നിന്ന് ഫോട്ടോ എടുക്കാൻ മോഹം; ഞാൻ കാഴ്ച ബംഗ്ലാവിലെ മൃഗമല്ല...കുറെ നേരമായി സഹിക്കുന്നുവെന്ന് മറുപടി; വിദേശ വനിതയെ മുട്ടാൻ നോക്കിയ യുവാവിന് എട്ടിന്റെ പണി; ട്രെക്കിംഗ് നടത്തുന്നതിനിടെ പിന്തുടര്‍ന്ന് ശല്യം; ഹിന്ദിയിൽ തെറിവിളിച്ചുവെന്നും യുവതി; വൈറലായി വീഡിയോ!
ഷിംല: വിദേശ വനിതയെ മുട്ടാൻ നോക്കിയ യുവാവിന് എട്ടിന്റെ പണി. ട്രെക്കിംഗ് നടത്തുന്നതിനിടെ വിദേശ വനിതയോട് മോശമായി പെരുമാറുകയും പിന്തുടര്‍ന്ന് ശല്യം ചെയ്തുവെന്നും പരാതി പറയുന്നു. കുറെ നേരം പിന്തുടർന്ന് ശല്യം തുടർന്നതോടെ യുവതി കണക്കിന് ശകാരിക്കുകയും വീഡിയോ ഓൺ ചെയ്തതും അയാൾ അവിടെ നിന്നും ഓടി മറയുകയും ചെയ്തു. ഹിമാചൽപ്രദേശിൽ വെച്ചാണ് യുവതിക്ക് മോശം അനുഭവം ഉണ്ടായതെന്ന് പറയുന്നു.
ട്രെക്കിംഗ് നടത്തുന്നതിനിടെ അപരിചിതനായ പുരുഷൻ തന്നെ പിന്തുടർന്നു എന്നാണ് പരാതി. ഉടനെ തന്നെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് പോളിഷ് ട്രാവലർ ആയ യുവതി. വീഡിയോയിൽ യുവതിയെ പിന്തുടരുന്ന പുരുഷൻ തന്നോടൊപ്പം നിന്ന് ഫോട്ടോ എടുക്കണമെന്ന് യുവതിയോട് തുടർച്ചയായി ആവശ്യപ്പെടുന്നതും കാണാം. ഇൻസ്റ്റാഗ്രാമിൽ ട്രാവൽ കണ്ടന്‍റ് ക്രീയേറ്ററായ കാസിയ ആണ് തനിക്കുണ്ടായ ദുരനുഭവം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
ട്രക്കിങ്ങിനായി താൻ താമസിച്ചിരുന്ന വീട്ടിൽ നിന്നും ഇറങ്ങി നടക്കുന്നതിനിടയിലാണ് അപരിചിതൻ പിന്നാലെ പിന്തുടർന്നു. നിരവധി തവണ തന്നെ പിന്തുടരുതെന്ന് കാസിയ ഇയാളോട് ആവശ്യപ്പെട്ടെങ്കിലും അതൊന്നും ഗൗനിക്കാതെ ഇയാൾ പിന്നാലെ കൂടുകയായിരുന്നു.
ഹിന്ദിയിൽ തന്നോട് ഇയാൾ തെറിവിളിച്ചതായും നിരവധി തവണ തന്നെ പിന്തുടരുതെന്ന് പറഞ്ഞിട്ടും അത് കേൾക്കാതെ ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നുമാണ് കാസിയ തുറന്നുപറയുന്നു. അപരിചിതനായ ഒരു വ്യക്തിയോടൊപ്പം നിന്ന് ഫോട്ടോ എടുക്കാൻ താൻ ആഗ്രഹിക്കുന്നില്ലന്ന് അവർ പറയുന്നു. ഒടുവിൽ അയാളിൽ നിന്നും രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് താൻ വീഡിയോ ചിത്രീകരിക്കാൻ തുടങ്ങിയതെന്നും കാസിയ പറയുന്നു.
വീഡിയോ ചിത്രീകരിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതും അയാൾ പിന്തിരിഞ്ഞു നടന്നെന്നും ഇവർ കൂട്ടിച്ചേര്‍ത്തു. വരുന്നവർക്കും പോകുന്നവർക്കും ഫോട്ടോ എടുക്കാൻ താൻ കാഴ്ചബംഗ്ലാവിലെ മൃഗം അല്ലെന്നും സോഷ്യൽ മീഡിയ കുറിപ്പില്‍ കാസിയ പറയുന്നു.
ഇന്ത്യയിലെ തന്‍റെ യാത്രയിൽ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത് ചില പുരുഷന്മാരിൽ നിന്നുമുള്ള ഇത്തരം പ്രവർത്തികളാണെന്നും അവർ വ്യക്തമാക്കി. നിങ്ങൾ വിദേശ വനിതകളെ കാണുമ്പോൾ വിചിത്ര വസ്തുക്കളെ പോലെ നോക്കരുതെന്നും അത് തങ്ങളിൽ അറപ്പും വെറുപ്പുാണ് ഉളവാക്കുന്നതെന്നും അവർ പറയുന്നു. സംഭവത്തിനെ കുറിച്ച് മറ്റ് വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.