ചെയ്യാത്ത കുറ്റത്തിന് അറസ്റ്റ് ചെയ്തു.. മക്കളെ കൂട്ടി 'അമ്മ നാട് വിട്ടു...റൊമേനിയക്കാരനും ഭാര്യയും സഹിച്ചതിന് കണക്കില്ല; പോലീസ് സ്റ്റേഷന്‍ കത്തിച്ചും പോലീസുകാരനെ കുത്തിയും ഭീകരത സൃഷ്ടിച്ചവന് ഒടുവില്‍ സംഭവിച്ചത്

Update: 2025-06-14 03:42 GMT

ലണ്ടന്‍: യുകെയിലെ ബാലിമിനയിലെ ഒരു റൊമേനിയക്കാരന്‍ പറയുന്നത്, പ്രദേശത്തെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്ന വ്യാജ ആരോപണത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടതിനാല്‍ തനിക്ക് എല്ലാം നഷ്ടപ്പെട്ടു എന്നാണ്. അയാളുടെ കുടുംബം നാടുവിടാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. അലക്സ് എന്ന് മാത്രം പേര് പുറത്തുവിട്ട, രണ്ടു കുട്ടികളുടെ പിതാവുകൂടിയായ ഈ 29 കാരന്‍ പറയുന്നത് കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകര്‍ തന്റെ വീടും കാറും ആക്രമിക്കുക കൂടി ചെയ്തെന്നാണ്. ഇയാള്‍ പോലീസ് കസ്റ്റഡിയിലായിരിക്കുമ്പോഴായിരുന്നു ആദ്യത്തെ ആക്രമണം. പിന്നീട് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോള്‍ രണ്ടാം തവണയും ആക്രമണമുണ്ടായി.

നേരത്തെ, 14 വയസ്സായ രണ്ട് റൊമേനിയന്‍ കൗമാരക്കാരെ ബലാത്സമഗ ശ്രമവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. വിവരിക്കാനാകാത്ത ഭീഷണികളും അവഹേളനവുമാണ് തന്റെ കുടുംബത്തിന് അനുഭവിക്കേണ്ടി വന്നതെന്ന് അലക്സ് പറയുന്നു. ഇയാളും ഭാര്യയും ഇപ്പോള്‍ ഒളിവിലാണ്. ഇവരുടെ രണ്ടു പെണ്‍കുട്ടികളെയും, ബലിമിനയില്‍ സുരക്ഷിതരല്ല എന്ന കാരണത്താല്‍ ഇയാളുടെ അമ്മ റൊമേനിയയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

കഴിഞ്ഞ തിങ്കളാഴ്ച പോസ്റ്റ് ചെയ്ത് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ അയാള്‍ പറയുന്നത്, ഒരു ലൈംഗിക പീഢന ആരോപണവുമായി ബന്ധപ്പെട്ട് തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തു എന്നാണ്. അതിനു ശേഷം ഒരു കേസും ചാര്‍ജ്ജ് ചെയ്യാതെ തന്നെ നിരുപാധികം വിട്ടയച്ചതായും ഇയാള്‍ പറയുന്നു. എന്നാല്‍, ഈ വ്യാജ ആരോപണം നിമിത്തം തനിക്ക് എല്ലാം നഷ്ടപ്പെട്ടതായും ഇയാള്‍ പറയുന്നു. കാറും വീടുമെല്ലാം നഷ്ടപ്പെട്ടു. അതിനേക്കാള്‍ വലിയ നഷ്ടം തന്റെ മക്കള്‍ക്ക് നല്ലൊരു ഭാവി നല്‍കാന്‍ കഴിയാതെ വന്നതാണെന്നും അയാള്‍ പറയുന്നു.

നേരത്തെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് രണ്ട് റൊമേനിയന്‍ കൗമാരക്കാരെ കോടതിയില്‍ ഹാജരാക്കിയ സമയത്ത് ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത പോസ്റ്റുകള്‍ നിശിത വിമര്‍ശനത്തിന് കാരണമായിരുന്നു. ക്യാമറയെ നോക്കി ഫ്‌ലയിംഗ് കിസ്സ് ചെയ്യുന്നതും,നേഓട്ടുകെട്ടുകള്‍ വീശികാാണിക്കുന്നതും ഒക്കെയായിരുന്നു ആ വീഡിയോകള്‍. തികച്ചും വ്യത്യസ്തമായ ഒരു സന്ദര്‍ഭത്തില്‍ എടുത്തതായിരുന്നു ഈ വീഡിയോകള്‍ എങ്കിലും അത് ഏറെ പ്രകോപനം ഉണ്ടാക്കിയിരുന്നു.

ഒടുവില്‍ ഭീകരന് സംഭവിച്ചത്

ചുരുങ്ങിയത് 22 വര്‍ഷമെങ്കിലും ജയിലില്‍ കഴിയുന്ന വിധത്തില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഒരു ഭീകരന്‍ പോലീസ് സ്റ്റേഷന്‍ കത്തിച്ചും പോലീസ് ഉദ്യോഗസ്ഥനെ കുത്തിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ജനുവരി 31 ന് വെയ്ല്‍സിലെ റോണ്ട സിനോണ്‍ ടാഫിലെ ടാല്‍ബോട്ട് ഗ്രീസ് പോലീസ് സ്റ്റേഷന് പുറത്തു വെച്ചായിരുന്നു സംഭവം. അലക്സാണ്ടര്‍ ഡൈടണ്‍ എന്ന 28 കാരന്‍ ഒരു പോലീസ് കാര്‍ കഴു ഉപയോഗിച്ച് അടിച്ചു തകര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

എനിക്ക് മടുത്തു എന്ന് അലറി വിളിച്ചുകൊണ്ട് മൊളോടോവ് കോക്ക്‌ടെയില്‍ കൈയ്യില്‍കരുതിയ ഇയാള്‍ ഒരു ഉദ്യോഗസ്ഥന് സമീപത്തെത്തുന്നതും അയാളെ തലയ്ക്കടിക്കുന്നതും കാണാം. കണ്ണില്‍ കുരുമുളക് സ്പ്രീ അടിച്ചിട്ടും ഇയാല്‍ മറ്റൊരു ഉദ്യോഗസ്ഥന്റെ അടുത്തെത്തി അയാളുടെ കാലില്‍ കുത്തുകയും ചെയ്തു. തുടര്‍ന്ന്, പോലീസുകാരെ ആക്രമിച്ചതിന് പത്തോളം കേസുകളാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിരുന്നത്.

Similar News