ലോകം ആണവ യുദ്ധത്തിലേക്ക് നീങ്ങിയാല്‍ അമേരിക്കക്കാര്‍ എങ്ങോട്ട് പോകും? സുരക്ഷിത രാജ്യങ്ങളെന്ന നിലിയല്‍ ഓസ്‌ട്രേലിയയിലേക്കോ ന്യൂസിലന്‍ഡിലേക്കോ പോകാന്‍ സാധ്യത; ഒരു മാധ്യമപ്രവര്‍ത്തകയുടെ വിലയിരുത്തലുകള്‍

ലോകം ആണവ യുദ്ധത്തിലേക്ക് നീങ്ങിയാല്‍ അമേരിക്കക്കാര്‍ എങ്ങോട്ട് പോകും?

Update: 2025-06-25 06:43 GMT

ലണ്ടന്‍: ഏതൊരു ആണവയുദ്ധവും അത്യന്തം വിനാശകാരി ആയിരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും ഇല്ല. അതിന്റെ വികിരണം ലോകം മുഴുവന്‍ വ്യാപിക്കും. എന്നാല്‍ ഈ മഹാദുരന്തത്തെ അതിജീവിക്കാന്‍ കഴിയുന്ന ഒരേയൊരു മേഖല ഏതാണ് എന്ന വെളിപ്പെടുത്തലുമായി ഒരു വിദഗ്ദ്ധന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. മൂന്നാം ലോകമഹായുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന അമേരിക്കക്കാര്‍ ഓസ്‌ട്രേലിയയിലേക്കോ ന്യൂസിലന്‍ഡിലേക്കോ ആയിരിക്കും പോകുക എന്നാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകയായ ആനി ജേക്കബ്സണ്‍ വിശദീകരിക്കുന്നത്.

ആണവ ദുരന്തത്തിന്റെ പ്രത്യാഘാതങ്ങള്‍ ബാധിക്കാത്ത ലോകത്തെ രണ്ട് രാജ്യങ്ങള്‍ ഓസ്ട്രേലിയയോ ന്യൂസിലന്‍ഡോ ആയിരിക്കും എന്നാണ് ഇവരുടെ വാദം. പശ്ചിമേഷ്യയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ച സമയത്താണ് പലരും ഇത്തരം ഒരുചിന്താഗതിയുമായി മാധ്യമങ്ങളില്‍ എത്തുന്നത്. ഇറാന്റെ കൈവശം ആണവായുധങ്ങള്‍ ഉണ്ട് എന്ന റിപ്പോര്‍ട്ടുകളും അമേരിക്കയില്‍ പലരേയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഇറാന്റെ സഖ്യ കക്ഷികളായ ചൈനയും റഷ്യയും ആണവശക്തികള്‍ ആണെന്ന കാര്യവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ അമേരിക്ക കൂടി ഇടപെടുമ്പോള്‍ അത് ചിലപ്പോള്‍ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കുമെന്ന്

പലരും കരുതുന്നു. ആണവ യുദ്ധം ഉണ്ടായാല്‍ യുക്രൈന്‍, ലോവ തുടങ്ങിയ മേഖലകള്‍ അടുത്ത പത്ത് വര്‍ഷത്തേക്ക് മഞ്ഞ് മൂടി കിടക്കും. ഇതിന്റെ ഫലമായി കൃഷി ചെയ്യാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാകുമെന്നും ഇത് വലിയ തോതിലുള്ള ക്ഷാമത്തിലേക്കും പട്ടിണിയിലേക്കും എത്തിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ ഓസോണ്‍ പാളികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുക കൂടി ചെയ്യുമ്പോള്‍ ആളുകള്‍ക്ക് വലിയ തോതില്‍ റേഡിയേഷന്‍

ഉണ്ടാകാനും സാധ്യതയുണ്ടെന്നാണ് അവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ആളുകള്‍ ഭൂമിക്കടിയില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ന്യൂസിലന്‍ഡിലും ഓസ്ട്രേലിയയിലും മാത്രമാണ് ഈ ദുരിതങ്ങള്‍ ഒന്നും തന്നെ ഉണ്ടാകാന്‍ സാധ്യത ഇല്ലാത്തത്. ആണവ യുദ്ധം ഉണ്ടായാല്‍ കോടിക്കണക്കിന് ആളുകളായിരിക്കും മരിക്കുക എന്നാണ് ഈ മേഖലയിലെ പ്രമുഖര്‍ കണക്കാക്കുന്നത്. സൂര്യപ്രകാശം കുറവായാല്‍, ഭൂമി കൂടുതല്‍ തണുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അമേരിക്കയിലെ താപനില 40 ഡിഗ്രി ഫാരന്‍ഹീറ്റ് കുറയുമെന്നും അത് കൃഷി അസാധ്യമാക്കും എന്നുമാണ് കണക്ക്.

ലോകമഹായുദ്ധത്തിന് കാരണമായേക്കാവുന്ന പ്രധാന ആണവ ശക്തികളായ യു.എസ്, റഷ്യ, ചൈന എന്നിവയില്‍ നിന്ന് ഓസ്ട്രേലിയയും ന്യൂസിലന്‍ഡും വളരെ അകലെയാണ് എന്നതാണ് ഈ രണ്ട് രാജ്യങ്ങളും ആണവയുദ്ധത്തെ അതിജീവിക്കും എന്ന് പറയാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. നിലവിലുള്ള കാറ്റും സമുദ്ര പ്രവാഹങ്ങളും റേഡിയോ ആക്ടീവ് വസ്തുക്കളെ ഈ പ്രദേശങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തും എന്നതും പ്രധാനമാണ്.

എന്നാല്‍ ഈ രണ്ട് രാജ്യങ്ങളിലേക്കും പോകാന്‍ സാമ്പത്തിക സ്ഥിതി ഇല്ലാത്തവര്‍ ഇപ്പോള്‍ അമേരിക്കയില്‍ തെരഞ്ഞ് നടക്കുന്നത് പണ്ട് നിര്‍മ്മിച്ചിരുന്ന ആണവാക്രമണത്തില്‍ നിന്നന രക്ഷപ്പെടാനായി നിര്‍മ്മിച്ചിരുന്ന ഷെല്‍ട്ടറുകളാണ്. ഇവ ആണവാക്രമണത്തെ പൂര്‍ണമായും പ്രതിരോധിക്കാന്‍ തക്ക ശേഷിയുള്ളവ അല്ലെങ്കിലും തല്‍ക്കാലത്തേക്ക് പിടിച്ചു നില്‍ക്കാന്‍ സഹായകരണമാണ് എന്നാണ് കരുതപ്പെടുന്നത്

Tags:    

Similar News