പിണറായിസവും അന്‍വറിസവും തമ്മിലുള്ള പോര് പ്രതീക്ഷിച്ചവരെ ഞെട്ടിച്ച് നിലപാടിന്റെ രാജകുമാരനായ വിഡി! ജോയിയെ പ്രചരണ ചുമതല ഏല്‍പ്പിച്ച് ഷൗക്കത്തിനെ പോരിനിറക്കിയെ രാഷ്ട്രീയ തന്ത്രജ്ഞത; അന്‍വറിന്റെ വെല്ലുവിളി നേര്‍ക്ക് നേര്‍ നിന്ന് ഏറ്റെടുത്തപ്പോള്‍ പിറന്നു വിണത് പുതിയൊരിസം! നിലമ്പൂരില്‍ പൊട്ടിമുളച്ച 'സതീശനിസം' വിജയ പീഠത്തില്‍; ഇസങ്ങളുടെ പോര് വിഡി ജയിച്ച കഥ
മലപ്പുറം: മൂന്ന് ഇസങ്ങള്‍ തമ്മിലായിരുന്നു മലപ്പുറത്തെ പോര്. പിണറായിസവും അന്‍വറിസവും സതീശനിസവും തമ്മിലെ ഏറ്റുമുട്ടല്‍. ഇതില്‍ 'സതീശനിസം' ഉണ്ടായത് നിലമ്പൂരിലാണ്. പിണറായിസവും അന്‍വറിസവും തമ്മിലുള്ള ഏറ്റുമുട്ടലാകും നിലമ്പൂരിലെത് എന്ന വിലിയുരത്തലിനിടെയാണ് 'സതീശനിസം' എത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തള്ളി പറഞ്ഞ പിവി അന്‍വറിനെതിരെ സതീശന്‍ ഉറച്ച നിലപാടെടുത്തു. വിഎസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കാതെ ആര്യാടന്‍ ഷൗക്കത്തിന് കൈകൊടുക്കുകയും ചെയ്തു സതീശൻ. അതുകൊണ്ട് നിലമ്പൂരില്‍ വിജയിച്ചത് ആര്യാടന്‍ ഷൗക്കത്ത് ആണെങ്കിലും യഥാര്‍ത്ഥ വിജയി വി.ഡി സതീശന്‍ കൂടിയാണ്. പ്രതിപക്ഷ നേതാവ് ചുമതലയേറ്റതിന് ശേഷം നടന്ന ഉപതെരഞ്ഞടുപ്പുകളില്‍ യുഡിഎഫിന് മൃഗീയ ഭൂരിപക്ഷം നേടിയ വിജയിക്കാന്‍ സാധിച്ചതിലൂടെ സതീശന്റെ നേതൃത്വം കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്.
സതീശന്‍ പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലെല്ലാം തന്നെ ചേലക്കരയൊഴികെ മറ്റെല്ലാം യുഡിഎഫിന് ജയിക്കാന്‍ സാധിച്ചു. ചേലക്കരയില്‍ പരാജയപ്പെട്ടെങ്കിലും എല്‍ഡിഎഫിന്റെ വോട്ട് കുറയ്ക്കാനും സാധിച്ചു. അങ്ങനെ കോണ്‍ഗ്രസിലും യുഡിഎഫിലും സതീശന്‍ കൂടുതല്‍ കരുത്തനാകുകയാണ്. എടുക്കുന്ന നിലപാടുകളിലെ കാര്‍ക്കശ്യം അണികള്‍ക്കിടിയിലും അദ്ദേഹത്തിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചു. നിലമ്പൂര്‍ സാക്ഷ്യം വഹിച്ചത് മൂന്ന് ഇസങ്ങള്‍ക്കായിരുന്നു. പിണറായിസം, അന്‍വറിസം, സതീശനിസത്തിനും. പിണറായിസവും, അന്‍വറിസവും കഴിഞ്ഞ കുറേ കാലങ്ങളായി രാഷ്ട്രീയ കേരളത്തില്‍ അലയടിച്ച് കേള്‍ക്കുന്നതാണെങ്കിലും സതീശനിസം ഉയര്‍ന്ന് വന്നത് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലായിരുന്നു.
നിലമ്പൂരിലും പിണറായിയുടെ കണക്ക് കൂട്ടല്‍ തെറ്റിയതോടെ പിണറായിസത്തിനും അടിതെറ്റി, അന്‍വറിസവും നിലമ്പൂരില്‍ വിലയില്ലാതെയായി. അങ്ങനെ രണ്ട് ഇസങ്ങളും പിഴച്ചിടത്ത് സതീശനിസം ജയിക്കുന്നു. ഫലപ്രഖ്യാപനത്തിന് പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അടക്കം സജീവമായി ചര്‍ച്ചയാകുമ്പോഴും സതീശന് കുലുക്കമില്ല. ഫലപ്രഖ്യാപനത്തിന് പിന്നാലെ പി വി അന്‍വര്‍ നടത്തിയ പ്രസ്താവനയോട് നോ കമന്റ്‌സ് എന്നാണ് സതീശന്‍ പ്രതികരിച്ചത്. വി ഡി സതീശനോട് വിരോധമില്ലെന്നും, അദ്ദേഹത്തിന്റെ നിലപാടുകളാണ് വേദനയുണ്ടാക്കിയതെന്നും അന്‍വര്‍ പറഞ്ഞുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു സതീശന്റെ പ്രതികരണം.
നിലമ്പൂരില്‍ ജയിച്ചാലും തോറ്റാലും പൂര്‍ണ ഉത്തരവാദിത്വം പ്രതിപക്ഷ നേതാവിന് എന്നൊരു വ്യാഖ്യാനം ഇല്ലെന്നും, കോണ്‍ഗ്രസില്‍ സതീശനിസം എന്നൊന്ന് ഇല്ലെന്നുമായിരുന്നു നേരത്തെ രമേശ് ചെന്നിത്തല പ്രതികരിച്ചത്. സമാനമായ അഭിപ്രായം കെ മുരളീധരനും പ്രകടിപ്പിച്ചു. എന്നാല്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് ജയമുറപ്പിക്കുമ്പോള്‍, സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സതീശനിസത്തിന്റെ വിജയമായി തന്നെ അത് അടയാളപ്പെടുത്തും. പി.വി. അന്‍വറിനോട് ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ യുഡിഎഫിന്റെ പടിക്കു പുറത്തുനിര്‍ത്തിയത് വി.ഡി. സതീശന്റെ പിടിവാശി ആയിരുന്നില്ല, അതൊരു പ്രതിപക്ഷ നേതാവിന്റെ ആത്മവിശ്വാസമായിരുന്നു എന്ന് അടിവരയിടുന്നതാണ് നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ഫലം. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനെ സംബന്ധിച്ചടത്തോളം ഇതുവരെ നടന്ന ഉപതെരഞ്ഞടുപ്പുകളുടെ നിലയല്ല. ഭരണകക്ഷി എന്ന നിലയിലും സ്വന്തം എംഎല്‍എ ആരോപണം ഉന്നയിച്ച് രാജിവച്ച സീറ്റെന്ന നിലയിലും സിപിഎം ഏറെ പ്രതിരോധത്തിലായിരുന്നുവെങ്കിലും സതീശന്‍ എടുത്ത നിലപാടുകള്‍ അതിനേക്കാള്‍ വലിയ പ്രതിരോധത്തില്‍ കോണ്‍ഗ്രസിനെയും സതീശനെയും കൊണ്ടെത്തിച്ചിരുന്നു. അന്‍വറിനെ അടുപ്പിക്കുന്ന കാര്യത്തിലും സതീശന്‍ അണുവിട മാറ്റമില്ലാതെ തന്റെ നിലപാടില്‍ ഉറച്ചുനിന്നു.
അങ്ങനെ കേരളത്തിലെ കോണ്‍ഗ്രസിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാക്കളുടെ പട്ടികയിലേക്ക് സതീശന്‍ എത്തുന്നുവെന്ന വിശേഷിക്കുന്നതിലും തെറ്റില്ല. കേരളത്തിലെ കോണ്‍ഗ്രസിനെ അടുത്ത തെരഞ്ഞെടുപ്പില്‍ ആര് നയിക്കണമെന്നും ജയിച്ചാല്‍ ആര് മുഖ്യമന്ത്രിയാകണമെന്നുമുള്ള ചോദ്യത്തിന് ഉത്തരം കൂടി നല്‍കുന്നതാണ് നിലമ്പൂരിലെ വിജയം. നേരത്തെ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കെ സുധാകരന്‍ പാര്‍ട്ടിയിലും പ്രായത്തിലും മുതിര്‍ന്നതായിരുന്നതുകൊണ്ടുള്ള മൂപ്പിളമ തര്‍ക്കം സതീശനുമായി ഉണ്ടായിരുന്നു. എന്നാല്‍, സണ്ണി വരുമ്പോള്‍ പാര്‍ട്ടിയിലെ ചരിത്രം പറഞ്ഞാല്‍ സീനിയറാകുമെങ്കിലും നിലമ്പൂരില്‍ ജയവും സതീശന്റെ അക്കൗണ്ടിലേക്ക് തന്നെ പോകും.
നിലമ്പൂരില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍, കേരളത്തെ സംബന്ധിച്ച് കെ സി വേണുഗോപാല്‍ എന്ന അഖിലേന്ത്യാ നേതാവ് പോലും അപ്രസക്തനാകും സതീശന് മുന്നില്‍. കേരളത്തിലെ കോണ്‍ഗ്രസില്‍ പുതിയൊരു ഗ്രൂപ്പും പുതിയൊരു യുഗവുമായരിക്കും ഇതിലൂടെ രൂപപ്പെടുക. നിലവില്‍ തന്നെ കോണ്‍ഗ്രസില്‍, സതീശന്റെ കുറുമുന്നണി അല്ലെങ്കില്‍ കോണ്‍ഗ്രസിലെ ത്രിമൂര്‍ത്തി സഖ്യം എന്ന് മറ്റുള്ള സ്വകാര്യമായി പറഞ്ഞു തുടങ്ങിയിരിക്കുന്ന സംഘത്തിനെതിരെ രൂപപ്പെട്ടിട്ടുള്ള യുവാക്കളുടെ ഗ്രൂപ്പിനെ കൈകാര്യം ചെയ്യുക മാത്രമായിരിക്കും സതീശന് മുന്നിലുള്ള വെല്ലുവിളി. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് തോറ്റാലും ജയിച്ചാലും ഞങ്ങളുടെ വോട്ട് കൈപ്പത്തിയില്‍ മാത്രമേ വീണിട്ടുള്ളൂ എന്ന് ഉറപ്പിച്ചു പറയാന്‍ ലീഗിന് മാത്രമേ കഴിയൂ എന്നത് നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് അടുത്തു നിന്ന നീരിക്ഷിച്ച ആര്‍ക്കും പറയാന്‍ കഴിയും. പക്ഷേ ജയിച്ചാല്‍, ലീഗിനല്ല നേട്ടം സതീശനാണ്.
വിഡിയുടെ വാക്കും മുതുനെല്ലിക്കയും ആദ്യ കയ്ക്കും പിന്നീട് മധുരിക്കുമെന്നു പലരും ഉള്‍ക്കൊണ്ടെന്നു വേണം കരുതാന്‍. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടുമെല്ലാം ഏല്‍പിച്ച ജോലി ചെയ്യാത്തതിനു പലരും വഴക്കു കേട്ടു. നിലമ്പൂരില്‍ ഇതുവരെ ആരോടും സ്വരം കടുപ്പിക്കേണ്ടിവന്നില്ലെന്നു സതീശന്റെ സാക്ഷ്യം. പ്രചാരണത്തിന്റെ മുന്നണിയിലിറങ്ങി അരങ്ങു തകര്‍ക്കുയല്ല, അണിയറയില്‍ വിജയചേരുവയൊരുക്കുന്ന സംവിധായകന്റെ റോളിലായിരുന്നു നിലമ്പൂരില്‍ പ്രതിപക്ഷ നേതാവ്. പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കിയ അനുഭവം തന്നെയാണു സതീശന്‍ പഠിച്ച ആദ്യ തിരഞ്ഞെടുപ്പു പാഠം. കമ്യൂണിസ്റ്റ് ചായ്വുള്ള പറവൂരില്‍ 1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍വിയോടെയായിരുന്നു തുടക്കം. വാശിയില്‍ ആര്‍ക്കും പിന്നിലല്ലാത്ത അണികളുടെ വിഡിഎസ് അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. 2001ല്‍ വിജയം. ഇതിപ്പോള്‍ തുടര്‍ച്ചയായ 5ാം തവണയാണു പറവൂര്‍ എംഎല്‍എയായി വി.ഡി.സതീശനെന്ന പേര് തെളിയുന്നത്.
തിരഞ്ഞെടുപ്പുകളിലെ വി.ഡി. ടച്ച്
തിരഞ്ഞെടുപ്പ് മാനേജ്മെന്റ് പഠിപ്പിക്കാനൊരു സര്‍വകലാശാല തുടങ്ങിയാല്‍ വൈസ് ചാന്‍സലറാകാന്‍ യോഗ്യനാണു വി.ഡി.സതീശന്‍. തിരഞ്ഞെടുപ്പു പ്രവര്‍ത്തനമെന്നാല്‍ ആള്‍ക്കൂട്ടവും ആരവവും മാത്രമല്ല, ചെസ് മത്സരം പോലെ കണക്കുകൂട്ടി കരുക്കള്‍ നീക്കേണ്ട 'സീരിയസ് ഗെയിം' ആണെന്നു ഉറച്ചു വിശ്വസിക്കുന്നയാള്‍. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും യുഡിഎഫ് വെന്നിക്കൊടി നാട്ടിയപ്പോള്‍ അതിനു പിന്നില്‍ കണിശനിലപാടുകളുടെ വി.ഡി. ടച്ചുണ്ടായിരുന്നു. നിലമ്പൂര്‍ തിരിച്ചു പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ യുഡിഎഫ് നടത്തിയ പടപ്പുറപ്പാടിന്റെ അമരത്തും സതീശനായിരുന്നു യുഡിഎഫിന്റെ നായക വേഷത്തില്‍.
ഇടതുപക്ഷത്തിന്റെ കടുത്ത വിമര്‍ശകനാണെങ്കിലും പ്രവര്‍ത്തന ശൈലിയില്‍ സതീശനു ചായ്വ് ഇടത്തോട്ടാണ്. കോണ്‍ഗ്രസിനു അത്ര പരിചിതമല്ലാത്ത കാര്‍ക്കശ്യവും കണിശതയുമാണു മുഖമുദ്ര. കതിരില്‍ കൊണ്ടു പോയി വളംവയ്ക്കുന്ന ഏര്‍പ്പാടില്ല. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതു മുതല്‍ ഇടപെടലുണ്ടാകും. നിലമ്പൂരിലും അതിനു മാറ്റമുണ്ടായില്ല. ബൂത്ത് തലത്തിലെ പ്രവര്‍ത്തനത്തില്‍ വരെ കണ്ണെത്തുന്നു. പോരായ്മയുണ്ടെങ്കില്‍ ചുമതലക്കാരനു വിളിയെത്തും. സ്വരത്തില്‍ കടുപ്പമുണ്ടാകും. ഏല്‍പിച്ച കാര്യം ഭംഗിയായി ചെയ്തവരെ അഭിനന്ദിക്കുന്നതിലും പിശുക്ക് കാണിക്കാറില്ല. ദിവസം തീരുന്നതിനു മുന്‍പേ അവരുടെ മൊബൈലില്‍ വിഡിയുടെ നമ്പര്‍ തെളിയും.
കരുണാകരന്റെ കണ്ണിറുക്കിച്ചിരിയും എ.കെ.ആന്റണിയുടെ വാചാല മൗനവും ഉമ്മന്‍ ചാണ്ടിയുടെ വിശാലതയും ശീലമായ കോണ്‍ഗ്രസില്‍ അയവില്ലാത്ത വി.ഡി.ശൈലി ചെലവാകുമോ?. വിഡിയുടെ വാക്കും മുതുനെല്ലിക്കയും ആദ്യ കയ്ക്കും പിന്നീട് മധുരിക്കുമെന്നു പലരും ഉള്‍ക്കൊണ്ടെന്നു വേണം കരുതാന്‍. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടുമെല്ലാം ഏല്‍പിച്ച ജോലി ചെയ്യാത്തതിനു പലരും വഴക്കു കേട്ടു. നിലമ്പൂരില്‍ ഇതുവരെ ആരോടും സ്വരം കടുപ്പിക്കേണ്ടിവന്നില്ലെന്നു സതീശന്റെ സാക്ഷ്യം. പ്രചാരണത്തിന്റെ മുന്നണിയിലിറങ്ങി അരങ്ങു തകര്‍ക്കുയല്ല, അണിയറയില്‍ വിജയചേരുവയൊരുക്കുന്ന സംവിധായകന്റെ റോളിലായിരുന്നു നിലമ്പൂരില്‍ പ്രതിപക്ഷ നേതാവ്.
പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കിയ അനുഭവം തന്നെയാണു സതീശന്‍ പഠിച്ച ആദ്യ തിരഞ്ഞെടുപ്പു പാഠം. കമ്യൂണിസ്റ്റ് ചായ്വുള്ള പറവൂരില്‍ 1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍വിയോടെയായിരുന്നു തുടക്കം. വാശിയില്‍ ആര്‍ക്കും പിന്നിലല്ലാത്ത അണികളുടെ വിഡിഎസ് അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. 2001ല്‍ വിജയം. ഇതിപ്പോള്‍ തുടര്‍ച്ചയായ 5ാം തവണയാണു പറവൂര്‍ എംഎല്‍എയായി വി.ഡി.സതീശനെന്ന പേര് തെളിയുന്നത്.