സെലന്‍സ്‌കിയുടെ പ്ലാനിംഗ്, സെക്യൂരിറ്റി സര്‍വീസ് ഓഫ് യുക്രൈന്റെ നടപ്പാക്കല്‍; ഒലെന്യ വ്യോമതാവളത്തിലെ ആക്രമണം പുടിനെ വിറളി പിടിപ്പിക്കും; ആ ഏഴ് ബില്യണ്‍ ഡോളറിന്റെ ആണായുധ വാഹക ബോംബറുകളും തകര്‍ത്തു; റഷ്യക്കെതിരെ തൊടുത്തത് 117 ഡ്രോണുകളെന്ന് സെലന്‍സ്‌കി; എ. ഐ സാങ്കേതിക വിദ്യയും യുദ്ധമുഖത്ത് എത്തിയപ്പോള്‍ പകച്ച് റഷ്യ

സെലന്‍സ്‌കിയുടെ പ്ലാനിംഗ്, സെക്യൂരിറ്റി സര്‍വീസ് ഓഫ് യുക്രൈന്റെ നടപ്പാക്കല്‍

Update: 2025-06-02 03:57 GMT

മോസ്‌കോ: റഷ്യയുടെ വ്യോമതാവളത്തിനുനേരെ ഇന്നലെ യുക്രൈന്‍ ഡ്രോണാക്രമണം നടത്തിയത് കൃത്യമായ പ്ലാനിംഗിന്റെ അടിസ്ഥാനത്തിലാണെന്ന് റിപ്പോര്‍ട്ട്. ഏതാണ്ട് പതിനെട്ട് മാസത്തോളം നീണ്ടു നിന്ന ആസൂത്രണത്തിന് ഒടുവിലാണ് യുക്രൈന്‍ ഇത്രയും മാരകമായ ആക്രമണം റഷ്യക്ക് നേര്‍ക്ക് നടത്തിയത്. പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി തന്നെയാണ് ഇതിന് നേരിട്ട് നേതൃത്വം നല്‍കിയതെന്നാണ് പറയപ്പെടുന്നത്.

റഷ്യയുടെ നാല്‍പ്പതോളം യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായാണ് യുക്രൈന്‍ അവകാശപ്പെടുന്നത്. യുക്രൈന്റെ ആക്രമണം റഷ്യയും സ്ഥിരീകരിച്ചിട്ടുമുണ്ട്. സ്പൈഡേഴ്സ വെബ് എന്നാണ് ഈ അക്രമണ പദ്ധതിക്ക്് യുക്രൈന്‍ രഹസ്യപ്പേര് നല്‍കിയിരുന്നത്്. തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളില്‍ യുദ്ധെം അഅവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യ-യുക്രൈന്‍ പ്രതിനിധികള്‍ ഇന്ന് ചര്‍ച്ച നടത്തുകയാണ്. സെക്യൂരിറ്റി സര്‍വീസ് ഓഫ് യുക്രൈന്‍ ആണ് റഷ്യന്‍ വ്യോമതാവളത്തിലേക്ക് ആക്രമണം നടത്തിയത്.

യുക്രൈനിലെ വാര്‍ത്താ ഏജന്‍സിയായ ആര്‍ബിസി ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 18 മാസത്തോളം എസ്.ബി.യു ഈ ഓപ്പറേഷനുമായി ബന്ധപ്പെട്ട ആസൂത്രണം നടത്തിയത്. ട്രക്കുകളുടെ പുറകില്‍ വിദഗ്ധമായി ഡ്രോണുകള്‍ ഒളിപ്പിച്ചുവെക്കുകയായിരുന്നു. റിമോട്ട് കണ്‍ട്രോള്‍ഡ് റൂഫ് ഉപയോഗിച്ച് ഡ്രോണുകളെല്ലാം മറച്ചുവെച്ചു. പിന്നാലെ വ്യോമതാവളത്തിനടുത്ത് ട്രക്ക് നിലയുറപ്പിക്കുകയും ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വിവരം. റഷ്യന്‍ അതിര്‍ത്തിയിലേക്ക് പോകുന്ന സ്വകാര്യ ട്രക്കുകളേയും യുക്രൈന്‍ ഈ ദൗത്യത്തിനായി ഉപയോഗിച്ചിരുന്നു. റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ തിരിച്ചറിയാനായി എ.ഐ സാങ്കേതിക വിദ്യയും യുക്രൈന്‍ ഉപയോഗിച്ചിരുന്നു.


 



റഷ്യക്കുനേരെ യുക്രൈന്‍ നടത്തുന്ന ഏറ്റവും വലിയ ഡ്രോണാക്രമണങ്ങളിലൊന്നാണിത്. റഷ്യയുടെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധവിമാനങ്ങളടക്കം തകര്‍ത്തതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. യുക്രൈനിലേക്ക് ദീര്‍ഘദൂര മിസൈലുകള്‍ തൊടുക്കാന്‍ വിന്യസിച്ചിട്ടുള്ള ടിയു-95, ടിയു-22 സ്ട്രാറ്റെജിക് ബോംബറുകളടക്കം ആക്രമിച്ചതായാണ് യുക്രൈന്‍ സുരക്ഷാ ഏജന്‍സികളുടെ അവകാശവാദം. ടിയു-22 എം3 ക്ക് 40 മില്ല്യണ്‍ ഡോളറും ടിയു-95 വിമാനത്തിന് 30 മില്ല്യണ്‍ ഡോളറുമാണ് വില.

അതേസമയം വിമാനങ്ങളെ കൂടാതെ റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളും യുക്രൈന്‍ തകര്‍ത്തതായും വിവരമുണ്ട്. റഷ്യന്‍ വ്യോമപ്രതിരോധത്തിലെ നിര്‍ണായകശക്തിയാണ് എ-50 പോലുള്ള ഈ സംവിധാനങ്ങള്‍. ഏകദേശം 350 മില്ല്യണ്‍ ഡോളര്‍ ചെലവുവരുന്നതാണിത്. ഇതടക്കം തകര്‍ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് റഷ്യക്ക് കനത്ത നാശനഷ്ടം വിതച്ചിട്ടുണ്ടെന്നുറപ്പാണെന്ന് വിദഗ്ദര്‍ പറയുന്നു. അതേസമയം യുക്രൈന്റെ ഡ്രോണാക്രമണം സ്ഥിരീകരിച്ച റഷ്യ ഒരു ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായും അറിയിച്ചിട്ടുണ്ട്.

ഒലെന്യ വ്യോമതാവളത്തിന് സമീപം സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായും കനത്ത പുക ഉയരുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. റഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യോമതാവളങ്ങളിലൊന്നാണ് ഒലെന്യയിലേത്. ബെലായ വ്യോമതാവളവും ആക്രമിക്കപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റഷ്യക്കുനേരെ യുക്രൈന്‍ നടത്തുന്ന ഏറ്റവും വലിയ ഡ്രോണാക്രമണങ്ങളിലൊന്നാണിത്.


 



മുന്‍വശത്ത് സ്ഥാപിച്ച ക്യാമറകളുടെ സഹായത്തോടെ, മിസൈല്‍ ഘടിപ്പിച്ച ഡ്രോണുകള്‍ റഷ്യയുടെ കൂറ്റന്‍ പോര്‍വിമാനങ്ങള്‍ക്ക് നേരേ പാഞ്ഞെത്തുകയായിരുന്നു. റണ്‍വേയില്‍ വിമാനങ്ങള്‍ കത്തിയെരിയുന്നതായും ദൃശ്യങ്ങളില്‍ കാണാം. റഷ്യയുടെ ആണായുധം വഹിക്കാന്‍ ശേഷിയുള്ള നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന നിരവധി വിമാനങ്ങളും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. 117 ഡ്രോണുകളാണ് തങ്ങള്‍

റഷ്യക്ക് നേരേ പ്രയോഗിച്ചതെന്നാണ് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി അവകാശപ്പെടുന്നത്.

റഷ്യക്ക് നേരേ ഇനിയും ഇത്തരത്തിലുള്ള ആക്രമണം തുടരും എന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച റഷ്യ യുക്രൈന് നേര്‍ക്ക് ശക്തമായ തോതില്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതിന്ന തൊട്ടു പിന്നാലെയാണ് യുക്രൈന്‍ ഈ കനത്ത തിരിച്ചടി നല്‍കിയത്. ഇതിന് തൊട്ടു മുമ്പ് യുക്രൈന്‍ ഡ്രോണുകളുടെ ആക്രമണത്തില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

Tags:    

Similar News