തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നും ജനങ്ങള്‍ പൂര്‍ണ്ണമായും ഭരണമാറ്റത്തിന് തയ്യാറെടുത്തിക്കുയാണ് എന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ പ്രതികരണങ്ങളില്‍ നിന്ന് ഇത് വ്യക്തമാണ്. തടിച്ചുകൂടുന്ന ജനക്കൂട്ടവും അവരുടെ ആവേശവും മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായ ചലനമാണ് പ്രകടമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇല്ലാത്തവിധം നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ജി. സുധാകരന്‍, പി.കെ. ശശി തുടങ്ങിയ പ്രമുഖര്‍ പാര്‍ട്ടിയുമായി അകന്നു കഴിഞ്ഞു. സുരേഷ് കുറുപ്പിനെപ്പോലെയുള്ള മുതിര്‍ന്ന നേതാക്കള്‍ മനസ്സുകൊണ്ട് പാര്‍ട്ടിക്ക് പുറത്താണ്. പ്രായവും അന്തസ്സും പരിഗണിച്ചാണ് അവര്‍ പരസ്യപ്രതികരണത്തിന് മുതിരാത്തതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. മുന്‍പ് വിമതര്‍ ഉണ്ടായിരുന്നെങ്കിലും ഇത്തരത്തില്‍ പ്രമുഖ നേതാക്കള്‍ കൂട്ടത്തോടെ അകലുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം മറുനാടന്‍ മലയാളി പോഡ്കാസ്റ്റില്‍ പറഞ്ഞു. വ്യക്തിപരമായ താല്‍പ്പര്യങ്ങളേക്കാള്‍ പാര്‍ട്ടിയുടെ വിജയത്തിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും മുഖ്യമന്ത്രി ആരാകുമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

ഭരണമാറ്റത്തിന് ആധാരമായ മൂന്ന് ഘടകങ്ങള്‍

യുഡിഎഫിന്റെ ആത്മവിശ്വാസത്തിന് പിന്നില്‍ പ്രധാനമായും മൂന്ന് ഘടകങ്ങളാണുള്ളതെന്ന് രമേശ് ചെന്നിത്തല വിശദീകരിച്ചു. നിലവിലെ ഭരണത്തിനെതിരായ ശക്തമായ ജനവികാരം സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ടെന്നും ഭരണയില്‍ ജനങ്ങള്‍ അങ്ങേയറ്റം അതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ ഇല്ലാതാകുമെന്ന് സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കുന്നുണ്ട്. സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു പ്രത്യേക വിഭാഗമാണ് ഇപ്പോള്‍ ഭരണം നിയന്ത്രിക്കുന്നത് എന്ന തിരിച്ചറിവ് സി.പി.എം അണികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നു. ഇതിനുപുറമെ, യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നടപ്പിലാക്കാന്‍ പോകുന്ന വ്യക്തമായ വികസന കാഴ്ചപ്പാടുകളും പോസിറ്റീവ് അജണ്ടയും കൃത്യമായി ജനങ്ങള്‍ക്ക് മുന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും ജനങ്ങളെ മടുപ്പിച്ചു കഴിഞ്ഞു. എല്ലാ മേഖലകളിലും പരാജയപ്പെട്ട ഈ സര്‍ക്കാര്‍ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ കാണുന്നില്ല. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ മാറ്റത്തിനായി ദാഹിക്കുകയാണെന്നും ആ മാറ്റം യുഡിഎഫിലൂടെ മാത്രമേ സാധ്യമാകൂ എന്ന് കേരളം തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു.

വികസന മുരടിപ്പും യുവജന വഞ്ചനയും

കേരളത്തിലെ നിക്ഷേപ സാഹചര്യം പരിതാപകരമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. അയല്‍സംസ്ഥാനങ്ങളായ തമിഴ്നാടും കര്‍ണാടകയും വിദേശ നിക്ഷേപങ്ങള്‍ വാരിക്കൂട്ടുമ്പോള്‍ കേരളം വികസന മുരടിപ്പിലാണ്. യുവാക്കള്‍ക്കും നഴ്‌സുമാര്‍ക്കും നാട്ടില്‍ മെച്ചപ്പെട്ട തൊഴിലോ മാന്യമായ ശമ്പളമോ ലഭിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ വിദേശത്തേക്ക് പലായനം ചെയ്യുന്നത്. ഈ ദുരവസ്ഥയ്ക്ക് അറുതി വരുത്താന്‍ പ്രായോഗികമായ പദ്ധതികള്‍ യുഡിഎഫ് നടപ്പിലാക്കും. ഓരോ സാധാരണക്കാരന്റെയും പ്രയാസങ്ങളില്‍ ഒപ്പം നില്‍ക്കാന്‍ മുന്നണി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ സംരംഭക സൗഹൃദ അന്തരീക്ഷം തകര്‍ന്നിരിക്കുകയാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഒരു പ്രവാസി മലയാളിക്ക് ഇവിടെ വ്യവസായം തുടങ്ങണമെങ്കില്‍ നൂറുകൂട്ടം നൂലാമാലകളാണ്. സര്‍ക്കാര്‍ പറയുന്ന 'സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ്' വെറും പ്രസംഗം മാത്രമാണ്. ഉദ്യോഗസ്ഥരുടെ ചുവപ്പുനാടയില്‍ കുടുങ്ങി സംരംഭകര്‍ മടുത്തു പിന്മാറുകയാണ്. യുവാക്കള്‍ക്ക് ജോലി നല്‍കാന്‍ പുതിയ വ്യവസായങ്ങളോ നിക്ഷേപങ്ങളോ വരുന്നില്ല. ഐടി മേഖലയിലുള്‍പ്പെടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതികള്‍ പലതും ഇന്ന് മുടങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നമ്മുടെ നാട്ടിലെ യുവാക്കള്‍ക്ക് ഇവിടെ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. വരുമാനമില്ലാത്തതിനാല്‍ അവര്‍ കൂട്ടത്തോടെ വിദേശങ്ങളിലേക്ക് ചേക്കേറുന്നു. ഈ സ്ഥിതി മാറണമെങ്കില്‍ സംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന, അഴിമതിയില്ലാത്ത സുതാര്യമായ ഭരണം വരണം. വെറും പ്രസംഗമല്ല, ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന പ്രവൃത്തിയാണ് വേണ്ടത്. വികസന മുരടിപ്പില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാന്‍ യുഡിഎഫിന് കഴിയുമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിനെല്ലാം മറുപടി നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കെ-റെയില്‍ വെറും തട്ടിപ്പ്; കോടികള്‍ പാഴാക്കി

കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെ വെറും തട്ടിപ്പെന്നാണ് ചെന്നിത്തല വിശേഷിപ്പിച്ചത്. പ്രായോഗിക ബുദ്ധിയില്ലാത്ത ഈ പദ്ധതിക്കായി ആയിരക്കണക്കിന് കോടി രൂപ കണ്‍സള്‍ട്ടന്‍സികള്‍ക്ക് വേണ്ടി മാത്രം പാഴാക്കി. പാവപ്പെട്ടവരുടെ പുരയിടത്തില്‍ കുറ്റി അടിച്ച് അവരെ പെരുവഴിയിലാക്കി. റെയില്‍വേ മന്ത്രാലയം തള്ളിക്കളഞ്ഞിട്ടും ജനങ്ങളെ പറ്റിക്കാന്‍ പദ്ധതി വീണ്ടും പൊടിതട്ടിയെടുക്കുകയാണ്. പരിസ്ഥിതിക്ക് ദോഷകരമായ ഈ പദ്ധതി ലക്ഷക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കുമായിരുന്നുവെന്നും ഇത്തരം അഴിമതികള്‍ക്കെതിരെ യുഡിഎഫ് ശക്തമായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.





തന്റെ രാഷ്ട്രീയ ജീവിതത്തിലെ ജനബന്ധത്തെക്കുറിച്ചും അദ്ദേഹം വികാരാധീനനായി. 'എന്റെ കമ്മിറ്റ്‌മെന്റ് ജനങ്ങളോടാണ്. അവരുടെ സന്തോഷത്തിലും ദുഃഖത്തിലും ഞാന്‍ ഒപ്പമുണ്ട്. ഹരിപ്പാട് ഒരു കാലത്ത് ഇടതുപക്ഷ മണ്ഡലമായിരുന്നു. 1957-ലെ ആദ്യ മന്ത്രിസഭയുടെ കാലത്ത് ചെങ്ങള്ളത്ത് രാമകൃഷ്ണപിള്ള എംഎല്‍എ ആയിരുന്ന ഇടം. അവിടെ നിന്ന് മണ്ഡലം പിടിച്ചെടുത്ത ആദ്യ കോണ്‍ഗ്രസ് എംഎല്‍എ ഞാനാണ്. രാഷ്ട്രീയം നോക്കാതെ ജനങ്ങളെ സ്‌നേഹിക്കുന്നത് കൊണ്ടാണ് അവര്‍ എന്നെ നെഞ്ചേറ്റുന്നത്,' ചെന്നിത്തല പറഞ്ഞു.

ധാര്‍ഷ്ട്യത്തിന് ജനവിധി മറുപടി നല്‍കും

മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലിയും ധാര്‍ഷ്ട്യവും സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും വലിയ അമര്‍ഷം ഉണ്ടാക്കുന്നുണ്ട്. 'അഴിമതിയും സ്വജനപക്ഷപാതവും സാധാരണ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പോലും അംഗീകരിക്കാന്‍ കഴിയുന്നില്ല. വികസനത്തിന്റെ പേരില്‍ വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണം താഴെത്തട്ടില്‍ എത്തുന്നില്ല. ഈ സര്‍ക്കാരിനെ ജനങ്ങള്‍ തൂത്തെറിയുന്ന കാലം വിദൂരമല്ല.' - ചെന്നിത്തല പറഞ്ഞു.

രാഷ്ട്രീയമായ വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ വ്യക്തിപരമായ സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ തെറ്റില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പോരാട്ടങ്ങള്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ അവസാനിക്കണം. നാടിന്റെ നന്മയ്ക്കായി എല്ലാവരും ഒരുമിച്ച് നില്‍ക്കണം എന്നതാണ് തന്റെ നയം. രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളില്ലെന്നും ആശയപരമായ പോരാട്ടങ്ങള്‍ക്കിടയിലും മാനുഷിക ബന്ധങ്ങള്‍ക്ക് താന്‍ വലിയ വില കല്‍പ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാലികേറാമലയായ ഹരിപ്പാടും ലീഡറുടെ തണലും

കെ. കരുണാകരന്റെ കാലശേഷം കോണ്‍ഗ്രസിന് 'ബാലികേറാമല'യായിരുന്ന ഹരിപ്പാട് മണ്ഡലം പിടിച്ചെടുക്കാനായതും അത് നിലനിര്‍ത്തുന്നതും വലിയ നേട്ടമായാണ് കാണുന്നതെന്ന് ചെന്നിത്തല പറഞ്ഞു. 'രാഷ്ട്രീയത്തില്‍ എന്നെ കൈപിടിച്ചുയര്‍ത്തിയതും വളര്‍ത്തിയതും ലീഡറാണ്. എനിക്കദ്ദേഹം ഒരു അച്ഛന്റെ സ്ഥാനത്താണ്. കേരളത്തിന്റെ വികസനത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ദീര്‍ഘവീക്ഷണം സമാനതകളില്ലാത്തതായിരുന്നു. കൊച്ചി വിമാനത്താവളം, ഗോശ്രീ പാലം തുടങ്ങിയ വന്‍കിട പദ്ധതികള്‍ അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണ്. അദ്ദേഹത്തിന്റെ ശിക്ഷണം ലഭിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു,' ചെന്നിത്തല ഓര്‍ത്തെടുത്തു.

ഉമ്മന്‍ചാണ്ടി സാറുമായി എന്നും ഊഷ്മളമായ ബന്ധമാണ് ഉണ്ടായിരുന്നത്. പാര്‍ട്ടിയുടെ നന്മയ്ക്കായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അല്ലാതെ വ്യക്തിപരമായ വിരോധങ്ങള്‍ തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. മന്ത്രിസഭയില്‍ അംഗമാകാതിരുന്നത് പാര്‍ട്ടിക്കു വേണ്ടിയുള്ള തന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു. നിലവിലെ എല്‍ഡിഎഫ് ഭരണത്തില്‍ ജനങ്ങള്‍ അങ്ങേയറ്റം അസംതൃപ്തരാണെന്നും വലിയൊരു മാറ്റത്തിനായി കേരളം കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം ഇതിന് തെളിവാണ്. രാഷ്ട്രീയ യജമാനന്മാരെ പ്രീണിപ്പിക്കാന്‍ കളക്ടര്‍ ശ്രമിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ചെന്നിത്തല ആരോപിച്ചു. വിജിലന്‍സിനെയും പോലീസിനെയും ഉപയോഗിച്ച് കേസില്‍ കുടുക്കുമെന്ന ഭയം ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുകയാണ്. അഴിമതിക്കെതിരെ പോരാടണം എന്നതില്‍ തര്‍ക്കമില്ല, എന്നാല്‍ അതിന്റെ പേരില്‍ ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്നത് ഭരണസംവിധാനത്തെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കും

വര്‍ഗീയ ശക്തികളെ കേരളത്തിലെ മതേതര ജനത തള്ളിക്കളയുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. 'കഴിഞ്ഞ തവണ ബി.ജെ.പി തുറന്ന അക്കൗണ്ട് യു.ഡി.എഫ് പൂട്ടിച്ചതുപോലെ ഇത്തവണയും അവര്‍ക്ക് സ്ഥാനമുണ്ടാകില്ല. അടുത്ത മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും. വ്യക്തിപരമായ താല്‍പ്പര്യങ്ങളേക്കാള്‍ പാര്‍ട്ടിയുടെ വിജയത്തിനാണ് ഇപ്പോള്‍ മുന്‍ഗണന,' അദ്ദേഹം പറഞ്ഞു. 'എല്ലാം ശരിയാക്കും' എന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണം കെട്ടുപോയ അവസ്ഥയിലാണ്. കേരളത്തിലെ മതേതര ജനത വര്‍ഗീയ ശക്തികളെ തള്ളിക്കളയും. കഴിഞ്ഞ തവണ ബി.ജെ.പി തുറന്ന അക്കൗണ്ട് യു.ഡി.എഫ് പൂട്ടിച്ചതുപോലെ ഇത്തവണയും അവര്‍ക്ക് സ്ഥാനമുണ്ടാകില്ല. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍ വിജയം നേടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.




നിക്ഷേപം അയല്‍സംസ്ഥാനങ്ങളിലേക്ക്; കേരളത്തിന് ലഭിക്കുന്നത് തുച്ഛം

അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകയും ഐടി മേഖലയില്‍ കുതിച്ചുചാട്ടം നടത്തുമ്പോള്‍ കേരളം നിശ്ചലാവസ്ഥയിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് അഴിമതിയും സ്വജനപക്ഷപാതവും പടര്‍ന്നുപന്തലിക്കുകയാണെന്നും എഐ ക്യാമറ, കെ-ഫോണ്‍ പദ്ധതികളില്‍ നടന്ന കൊടിയ അഴിമതികള്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പുറത്തുകൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇത് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കലല്ല, മറിച്ച് ജനങ്ങളോട് കാണിക്കേണ്ട നീതിയാണെന്നും അഴിമതി നടത്തിയവര്‍ എത്ര ഉന്നതരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

യുവജനങ്ങള്‍ തൊഴില്‍ തേടി വിദേശത്തേക്ക് പലായനം ചെയ്യുന്നത് ഗൗരവകരമായ സാഹചര്യമാണ്. അയല്‍സംസ്ഥാനങ്ങളായ തമിഴ്നാടും കര്‍ണാടകയും ട്രില്യണ്‍ കണക്കിന് രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുമ്പോള്‍ കേരളത്തിന് ലഭിക്കുന്നത് വെറും 300 കോടി രൂപ മാത്രമാണ്. ഈ അവസ്ഥ മാറണം. കേരളത്തിലെ നഴ്സുമാര്‍ക്ക് ഇവിടെത്തന്നെ മാന്യമായ ശമ്പളം നല്‍കാന്‍ കഴിഞ്ഞാല്‍ അവര്‍ എന്തിന് വിദേശത്ത് പോകണം? വികസനത്തിന് ദീര്‍ഘവീക്ഷണം വേണം. കൊച്ചി എയര്‍പോര്‍ട്ട് പോലുള്ള വന്‍കിട പദ്ധതികള്‍ കൊണ്ടുവന്ന കെ. കരുണാകരന്റെയും, ജനസമ്പര്‍ക്ക പരിപാടിയിലൂടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് തത്സമയം പരിഹാരം കണ്ട ഉമ്മന്‍ചാണ്ടിയുടെയും പാത ഇന്നത്തെ ഭരണാധികാരികള്‍ക്ക് അന്യമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

വെളിപ്പെടുത്താത്ത രാഷ്ട്രീയ രഹസ്യങ്ങള്‍

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് താന്‍ മന്ത്രിസഭയില്‍ അംഗമാകാതിരുന്ന സാഹചര്യം എന്താണെന്ന് ഇതുവരെ എവിടെയും തുറന്നുപറഞ്ഞിട്ടില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഈ സര്‍ക്കാരിന് കനത്ത മറുപടി നല്‍കുമെന്നും യുഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ല. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഹൈക്കമാന്‍ഡാണ് അത് തീരുമാനിക്കുകയെന്നും വ്യക്തിപരമായ താല്‍പ്പര്യങ്ങളേക്കാള്‍ പാര്‍ട്ടിയുടെ വിജയത്തിനാണ് മുന്‍ഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം മുഴുവന്‍ യാത്ര ചെയ്യുന്ന ഒരാളെന്ന നിലയില്‍ ജനവികാരം തനിക്കറിയാമെന്നും ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

ഒറ്റക്കെട്ടായി യുഡിഎഫ്; ജനങ്ങള്‍ പൊറുതിമുട്ടുന്നു

യുഡിഎഫില്‍ യാതൊരുവിധ തര്‍ക്കങ്ങളുമില്ലെന്നും ഘടകകക്ഷികളും കോണ്‍ഗ്രസും സജ്ജമായിക്കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും സുഗമമായി പൂര്‍ത്തിയായി. അതേസമയം, സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. കെഎസ്ആര്‍ടിസി പെന്‍ഷനും വിവിധ ക്ഷേമ പെന്‍ഷനുകളും നല്‍കാതെ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. നിത്യോപയോഗ സാധനങ്ങളുടെ അമിതമായ വിലക്കയറ്റം കാരണം സാധാരണക്കാര്‍ ഇന്ന് പൊറുതിമുട്ടുകയാണ്. ജനങ്ങളുടെ ഈ കടുത്ത പ്രതിഷേധം വരാനിരിക്കുന്ന വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നും ഭരണവിരുദ്ധ വികാരം സര്‍ക്കാരിന് വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരിപ്പാടുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം

തന്റെ രാഷ്ട്രീയ ജീവിതത്തിലെ വൈകാരികമായ ഏടുകളെക്കുറിച്ച് സംസാരിക്കവേ ഹരിപ്പാട്ടെ ജനങ്ങളെ അദ്ദേഹം ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു. 'ഹരിപ്പാട് യഥാര്‍ത്ഥത്തില്‍ ഒരു ഇടതുപക്ഷ കോട്ടയായിരുന്നു. 1957-ലെ ആദ്യ മന്ത്രിസഭയുടെ കാലം മുതല്‍ ഇടതുപക്ഷം ജയിച്ചിരുന്ന മണ്ഡലം പിടിച്ചെടുക്കാന്‍ ലീഡര്‍ കെ. കരുണാകരനാണ് എന്നോട് ആവശ്യപ്പെട്ടത്. ഹരിപ്പാട്ടെ ആദ്യ കോണ്‍ഗ്രസ് എംഎല്‍എ ആയി ഞാന്‍ മാറി,' അദ്ദേഹം ഓര്‍മ്മിച്ചു.

'എന്റെ അമ്മ മരിച്ചുപോയി. ഇപ്പോള്‍ ഹരിപ്പാട്ടെ ജനങ്ങളാണ് എന്റെ അമ്മ. അത്രമാത്രം ആ നാട്ടുകാര്‍ എന്നെ സ്‌നേഹിക്കുന്നു. അവര്‍ക്ക് വേണ്ടി എനിക്ക് വലിയ പ്രതിബദ്ധതയുണ്ട്. ആ ബന്ധം തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല,' ചെന്നിത്തല വികാരാധീനനായി പറഞ്ഞു. വോട്ടുചെയ്യുന്നതില്‍ പാര്‍ട്ടി നോക്കാതെ ഹരിപ്പാട്ടുകാര്‍ തരുന്ന സ്‌നേഹമാണ് തന്റെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





ഹരിപ്പാട് യഥാര്‍ത്ഥത്തില്‍ ഒരു ഇടതുപക്ഷ മണ്ഡലമായിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 1957-ലെ ആദ്യ കേരള മന്ത്രിസഭയുടെ കാലത്ത് ചെങ്ങലത്ത് രാമകൃഷ്ണപിള്ളയായിരുന്നു അവിടുത്തെ ആദ്യ എംഎല്‍എ. ഇടതുപക്ഷം തുടര്‍ച്ചയായി ജയിച്ചുവന്ന ആ മണ്ഡലം പിടിച്ചെടുക്കാന്‍ തന്നോട് ആവശ്യപ്പെട്ടത് 'ലീഡര്‍' കെ. കരുണാകരനാണ്. ഹരിപ്പാട്ടെ ആദ്യ കോണ്‍ഗ്രസ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട നാള്‍ മുതല്‍ ആ നാട്ടിലെ ജനങ്ങള്‍ തനിക്കൊപ്പമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

വികാരനിര്‍ഭരമായ ആത്മബന്ധം

'എന്റെ അമ്മ മരിച്ചുപോയി, ഇപ്പോള്‍ ഹരിപ്പാട്ടെ ജനങ്ങളാണ് എനിക്ക് അമ്മ. ഞാന്‍ അവിടെ ജനിച്ചുവളര്‍ന്നവനാണ്. അവരുടെ സന്തോഷത്തിലും ദുഃഖത്തിലും പ്രയാസത്തിലും ഞാന്‍ എപ്പോഴും കൂടെയുണ്ട്. ഞാന്‍ രാഷ്ട്രീയം നോക്കാറില്ല, അതുകൊണ്ടാണ് അവര്‍ എന്നെ ഇത്രയധികം സ്‌നേഹിക്കുന്നത്. ഞാന്‍ എപ്പോള്‍ മത്സരിച്ചാലും പാര്‍ട്ടി വ്യത്യാസമില്ലാതെ അവര്‍ എനിക്ക് വോട്ട് ചെയ്യും. ഈ ബന്ധം ആര് വിചാരിച്ചാലും ഇല്ലാതാക്കാന്‍ കഴിയില്ല,' അദ്ദേഹം വികാരാധീനനായി പറഞ്ഞു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്ന് രമേശ് ചെന്നിത്തല പ്രവചിക്കുന്നു. ഇത്തവണ യുഡിഎഫ് കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുക്കുമെന്നും നിലവിലെ അനുകൂല സാഹചര്യം കണക്കിലെടുത്താല്‍ പത്തനംതിട്ട ജില്ലയിലെ അഞ്ച് സീറ്റുകളിലും യുഡിഎഫ് ക്ലീന്‍ സ്വീപ്പ് നടത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫിന് അനുകൂലമായ ശക്തമായ തരംഗം ജനങ്ങള്‍ക്കിടയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ വലിയൊരു തരംഗം പ്രകടമാണെന്നും ജനങ്ങള്‍ മാറ്റത്തിനായി ആഗ്രഹിക്കുന്നുണ്ടെന്നും വ്യക്തമാക്കിയാണ് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചത്.