ശമ്പള വര്‍ധനവും ബോണസുമെന്ന ആവശ്യം അംഗീകരിച്ചു; തിരുവനന്തപുരം വിമാനത്താവളത്തിലെ പണിമുടക്ക് അവസാനിപ്പിച്ച് തൊഴിലാളികള്‍; സാറ്റ്‌സ് ജീവനക്കാരുടെ പണിമുടക്കില്‍ വലഞ്ഞത് യാത്രക്കാര്‍

റീജിയണല്‍ ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്.

Update: 2024-09-08 10:25 GMT

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ജീവനക്കാര്‍ നടത്തിയ പണിമുടക്ക് അവസാനിപ്പിച്ചു. ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ജീവനക്കാരുടെ പണിമുടക്കാണ് അവസാനിപ്പിച്ചത്. ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ശമ്പള വര്‍ധനവും ബോണസും ആവശ്യപ്പെട്ട് നടത്തിയ സമരം റീജിയണല്‍ ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. ജീവനക്കാരുട മിന്നല്‍ പണിമുടക്കില്‍ യാത്രക്കാരാണ് ഏറ്റവും വലഞ്ഞത്.

ഇന്നലെ രാത്രി മുതലാണ് 450 ഓളം എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാര്‍ പണിമുടക്കിയത്. സമരം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. വിദേശ സര്‍വീസുകളെ സമരം കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചിരുന്നു. ഒരു മണിക്കൂര്‍ വരെ ലഗേജ് ക്ലിയറന്‍സ് വൈകി. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തില്‍ പണിമുടക്ക് നടക്കുന്നത്.

വിമാനത്താവളത്തിലെ പണിമുടക്ക് യാത്രക്കാരെയും ബാധിച്ചു. ബെംഗളൂരു തിരുവനന്തപുരം വിമാനത്തിലെ യാത്രക്കാര്‍ക്ക് 40 മിനുറ്റിന് ശേഷമാണ് പുറത്തിറങ്ങാനായത്. എന്നാല്‍ വിമാനങ്ങളൊന്നും റദ്ദാക്കിയില്ല. ഇന്നലെ രാത്രി തുടങ്ങിയ പ്രതിഷേധം തിരുവനന്തപുരം വിമാനത്താവളത്തിലെ സര്‍വീസുകളെയും യാത്രക്കാരെയും വല്ലാതെ ബാധിച്ചു. നേട്ടങ്ങളിലേക്ക് കുതിക്കുന്ന വിമാനത്താവളത്തിന് തിരിച്ചടിയാണ് ഇത്തരം സമരങ്ങള്‍.

പണിമുടക്ക് അദാനിക്കാണ് തലവേദനയായത്. അദാനിയുടെ നിയന്ത്രണത്തിലാണ് വിമാനത്താവളം. അതുകൊണ്് ഇവിട പ്രവര്‍ത്തനം മുടങ്ങുന്നത് അദാനിയെയാണ് ബാധിക്കുന്നത്. വ്യോമ രചിത്രത്തില്‍ തെന്ന ഇന്ത്യയില്‍ ഇത്തരം സമരം അത്യപൂര്‍വ്വമാണ്. കേന്ദ്ര ലേബര്‍ കമ്മിഷണറുടെ സാന്നിധ്യത്തില്‍ പലതവണ ചര്‍ച്ച നടന്നെങ്കിലും ശമ്പളപരിഷ്‌കരണം നടത്താനോ, ബോണസ് തീരുമാനിക്കാനോ മാനേജ്‌മെന്റ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് സമരം തുടങ്ങാന്‍ സി.ഐ.ടി.യു., ബി.എം.എസ്., ഐ.എന്‍.ടി.യു.സി., എ.ഐ.ടി.യു.സി. എന്നീ സംഘടനകള്‍ തീരുമാനിക്കുകയായിരുന്നു.

Tags:    

Similar News