തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുന്നതിന്റെ തലേദിനം കൊടും ഭീകരനെന്ന് ദേശീയ അന്വേഷണ ഏജൻസി ആരോപിച്ച സാദിഖ് ബാഷ വട്ടിയൂർക്കാവിൽ എത്തിയത് തമിഴ്‌നാട്ടിൽ നിന്നുള്ള മൂന്ന് പേർക്കൊപ്പം. നൂറുൽ ഹാലിഖ്, നാസർ, ഷാഹുൽ ഹമീദ് എന്നിവരായിരുന്നു വ്യാജ പൊലീസ് സ്റ്റിക്കർ ഒട്ടിച്ച ആ കാറിലുണ്ടായിരുന്നത്. നാഗപട്ടണത്തുകാരനാണ് നൂറൽ ഹാലിഖ്, തിരുവള്ളൂരുകാരനാണ് നാസർ. ഗ്രേറ്റർ ചെന്നൈ സ്വദേശിയാണ് ഷാഹുൽ ഹമീദ്. വ്യാജ സ്റ്റിക്കർ കേസിൽ ഇവരേയും പൊലീസ് പ്രതി ചേർത്തിട്ടുണ്ടെന്നാണ് സൂചന. ബാഷയ്‌ക്കൊപ്പം വന്നവരുടെ ബന്ധങ്ങളും കേരളാ പൊലീസ് പരിശോധിക്കുന്നുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണത്തിലാണ്.

കേരളം, തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള ഐ എസ് പ്രചാരണക്കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. സാദിഖ് ബാഷ അടക്കം നാല് പേർക്കെതിരെയാണ് കുറ്റപ്പത്രം. ഈ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വട്ടിയൂർക്കാവിൽ അടക്കം എൻഐഎ റെയ്ഡ് നടത്തിയിരുന്നു. സാദിഖ് ബാഷ, ആർ ആഷിഖ്, മുഹമ്മദ് ഇർഫാൻ, റഹ്‌മത്തുള്ള എന്നിവരാണ് ഈ കേസിലെ പ്രതികൾ. തമിഴ്‌നാട്, കേരളം അതിർത്തി കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചതെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. ഇവർ ഐ എസിലേക്ക് സാങ്കേതിക പരിജ്ഞാനമുള്ളവരെ അടക്കം റിക്രൂട്ട് ചെയ്തു. മൂന്ന് സംഘടനകൾ രൂപീകരിച്ച് ഇവർ ഐ എസ് പ്രചാരണവും നടത്തി. ശ്രീലങ്കയിലെ ഐ എസ് പ്രവർത്തകരുമായും സംഘം ബന്ധപ്പെട്ടെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. ഈ കേസിൽ ബാഷയ്ക്ക് ജാമ്യം കിട്ടി. അങ്ങനെയാണ് വീണ്ടും വട്ടിയൂർക്കാവിലേക്ക് എത്താൻ തുടങ്ങിയത്.

വട്ടിയൂർക്കാവിലും ബാഷയ്ക്ക് സുഹൃത്തുക്കളുണ്ടെന്നാണ് സൂചന. ഇവരെ കുറിച്ച് കേരളാ പൊലീസിന് വ്യക്തമായ സൂചനകളുണ്ടായിരുന്നു. എന്നാൽ ആരേയും പൊലീസ് നിരീക്ഷണത്തിലാക്കിയില്ല. ഇതെല്ലാം ഇയാൾ വരുന്നത് അറിയാതെ പോകാൻ കാരണമായി. സാദിഖ് ബാഷ എന്ന ഐസിഎഎംഎ സാദിഖിനെ ഉടൻ എൻഐഎയ്ക്ക് കൈമാറും. ഇന്നലെ വൈകിട്ടാണ് സാദിഖിനെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെ കാണാൻ വന്നതാണ് എന്നാണ് ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനെ അറിയിച്ചത്. ടാക്സി പിടിച്ചാണ് വന്നത്. പൊലീസ് സ്റ്റിക്കർ വാഹനത്തിൽ പതിച്ചതിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് സാദിഖ് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ വിവാഹ മോചന തർക്കത്തിന് വേണ്ടി പള്ളിയിൽ ഇയാൾ വന്നതാണെന്ന സൂചനകളും ഉണ്ട്.

ഇയാൾക്കെതിരെ തമിഴ്‌നാട്ടിൽ അടക്കം എൻഐഐയുടെ കേസ് നിലവിലുണ്ട്. ഐസിസിന് വേണ്ടി പ്രചാരണം നടത്തിയതിനും ധനം സമാഹരിച്ചതിനുമായി ബന്ധപ്പെട്ട കേസുകളിലാണ് തമിഴ്‌നാട് സ്വദേശിയായ സാദിഖ് ബാഷയെയും നാല് കൂട്ടാളികളെയും 2022ജൂണിൽ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പൊലീസുദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും കേസ് നിലവിലുണ്ട്. തമിഴ്‌നാട്ടിലെ വാഹനപരിശോധനയ്ക്കിടെയാണ് പൊലീസുകാരനെ സാദിഖും സംഘവും കൊലപ്പെടുത്താൻ ശ്രമിച്ചത്. സാദിഖിന് ഐസിസുമായി ബന്ധമുണ്ടെന്ന തരത്തിൽ പല തെളിവുകളും എൻഐഎ കണ്ടെത്തിയിരുന്നു. എന്

വട്ടിയൂർക്കാവിലെ 'മരുമകനായി' ബാഷ മാറിയ കഥ

തീവ്രവാദ കേസിൽ അറസ്റ്റിലാകും മുമ്പ് വട്ടിയൂർകാവിലെ കല്ലുമല വാഴോട്ടു കോണത്ത് ഐഎസ് ബന്ധമുള്ള കൊടും കുറ്റവാളി സാദ്ദീഖ് ബാഷ കഴിഞ്ഞത് ഒരു പാവത്തിന്റെ റോളിലാണ് . ഒന്നോ രണ്ടോ ആഴ്ചയിൽ ഒരിക്കൽ വീട്ടിൽ എത്തും. ചെന്നൈയിൽ നിന്നും സമ്മാനപ്പൊതികളുമായി എത്തിയിരുന്ന സാദ്ദീഖ് ബാഷ വന്നു കഴിഞ്ഞാൽ കുറഞ്ഞത് ഒരാഴ്ചയെങ്കിലും തങ്ങിയിട്ടെ മടങ്ങൂ.

ചെന്നൈ മൈലാടുംപാറയിലെ ബന്ധുവഴിയാണ് വിവാഹാലോചന എത്തിയത്. വിവാഹ പ്രായമായെങ്കിലും സാമ്പത്തിക പരാധീനതകൾ കാരണം യുവതിയെ കെട്ടിച്ചയക്കാൻ നന്നേ പാടുപെട്ട കുടുംബത്തെ സഹായിച്ചത് മണക്കാട്ടെ ഒരു പള്ളി കമ്മിറ്റിയാണ്. കുട്ടിയുടെ അച്ഛന് ജോലി ഒരു മീൻ വിൽപ്പന ക്കാരന്റെ സഹായി എന്ന നിലയിലായിരുന്നു'. തുച്ഛമായ വരുമാനം അമ്മ ഒരു കല്ല്യാണ മണ്ഡപത്തിൽ ക്ലീനിങ് ജോലികൾക്ക് പോയി വന്നു . മകളുടെ കല്യാണവുമായി ബന്ധപ്പെട്ട് വീട്ടുകാർ കൂടുതൽ അന്വേഷിക്കാനൊന്നും പോയില്ല .ചെന്നൈയിലെ ബന്ധുവിനെ വിശ്വസിച്ച് എല്ലാം മുന്നോട്ടു നീക്കി.

സാദ്ദീഖ് ബാഷ വിവാഹം കഴിച്ചതോടെ കുടുംബം വാഴോട്ടു കോണത്തെ ഇരുനില വീടിന്റെ മുകളിലെത്തെ നില വാടകയ്ക്ക് എടുത്ത് അങ്ങോട്ടു മാറി. ആഴ്ചയിൽ ഒരിക്കൽ വന്നു പോയിരുന്ന സാദ്ദീഖ് ബാഷയുടെ സ്വഭാവവും നീക്കവും നാട്ടുകാർക്കിടയിലും മറ്റ് സംശയങ്ങൾക്ക് ഇടവെച്ചിരുന്നില്ല. ഇതിനിടയിൽ ആദ്യ കുഞ്ഞ് പിറന്നു. തുടർന്ന് കോവിഡ് കാലമായതോടെ സാദ്ദീഖ് ബാഷയുടെ വരവ് കുറഞ്ഞു. എങ്കിലും വന്നിരുന്നു. ഇതിനിടെ സുറുമി വീണ്ടും ഗർഭിണിയായി.

വീടിന്റെ വാടക മുടങ്ങിയതോടെ ഹൗസ് ഓണർ വീടൊഴിയാൻ ആവിശ്യപ്പെട്ടു. ഇതിനിടെ സിദ്ദീഖ് ബാഷ തമിഴ്‌നാട് പൊലീസിന്റെ പിടിയിലുമായി. വീടിന് വാടക നൽകാൻ നിവർത്തിയില്ലാത്ത കുടുംബം പെരുവഴിയിലാവുന്ന അവസ്ഥ വന്നപ്പോൾ നാട്ടിലെ സി പി എം പ്രാദേശിക നേതാവാണ് ഇവർക്ക് മറ്റൊരു ചെറിയ വീട് താമസത്തിനായി വിട്ടു നൽകിയത്. ആ വീട്ടിലാണ് എൻഐഎ എത്തിയതും റെയ്ഡ് നടത്തിയതും. സംസ്ഥാന ഇന്റലിജൻസും വട്ടിയൂർകാവ് പൊലീസും നാട്ടിൽ എത്തി വിവരം ശേഖരിച്ചിരന്നെങ്കിലും എൻഐഎ എത്തിയതിന് ശേഷമാണ് നാട്ടുകാർ മനസിലാക്കുന്നത് സമീപത്ത് താമസിച്ചിരുന്നതു കൊടും കുറ്റവാളിയാണെന്ന്.

സാദ്ദിഖ് ബാഷയുടെ രണ്ടാം ഭാര്യയുടെ വീടാണ് തിരുവനന്തപുരത്തെ വട്ടിയൂർകാവിലുള്ള കല്ലുമല. സാദ്ദിഖ് ബാഷ എന്ന തീവ്രവാദിയുടെ വേരുകൾ അതിശക്തമാണെന്ന് എൻഐഎ ആരോപിക്കുന്നു. കളിയിക്കാവിളയിൽ സ്പെഷൽ എസ്‌ഐയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളുമായി അടുത്ത ബന്ധം സാദ്ദിഖ് ബാഷയ്ക്കുണ്ട്. ഖിലാഫത്ത് പാർട്ടി ഓഫ് ഇന്ത്യ. ഖിലാഫത്ത് ഫ്രണ്ട് ഓഫ് ഇന്ത്യ; ഇൻലക്ച്വൽ സ്റ്റുഡന്റ്‌സ് ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ പേരിലായിരുന്നു സാദ്ദിഖ് ബാച്ചയുടെ ഇടപെടലുകൾ. ഈ സംഘടനകൾ മുമ്പോട്ട് വച്ചത് ഐസിസ് തീവ്രവാദമാണ്. കളിയിക്കാവിള സംഭവത്തിന്റെ സൂത്രധാരൻ അൽഉമ്മ തലവൻ മെഹ്ബൂബ് പാഷയുമായി അടുത്ത ബന്ധമുണ്ടായിരുന്നു.

ബാഷ കുടുങ്ങിയത് ഇങ്ങനെ

2022 ഫെബ്രുവരി21 ന് മൈലാടുംപാറ റെയിൽവേ സ്റ്റേഷന് മുന്നിൽവെച്ച് കാറിൽ സഞ്ചരിക്കുകയായിരുന്ന ബാഷയേയും കൂട്ടരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം തടഞ്ഞ് പരിശോധിച്ചപ്പോൾ തന്നെ സാദ്ദിഖ് ബാഷ് പൊലീസിന് നേരെ തോക്ക് ചൂണ്ടി.ബാഷുടെ അപ്രതീക്ഷത നീക്കത്തിൽ പൊലീസ് പിന്നോട്ട് എടുത്തെങ്കിലും ഒടുവിൽ മൽപിടിത്തത്തലൂടെയാണ് അഞ്ചുപേരെയും പൊലീസ് കീഴടക്കിയത്. ഇവരുടെ കാറിൽ നിന്നും സ്ഫോടക വസ്തുക്കൾ, പെൻക്യാമറ,തോക്ക്, ലാപ്‌ടോപ്പ് , തുടങ്ങിയ സാധനങ്ങൾ പൊലീസ് പിടിച്ചെടുത്തു.

ആയുധ നിയമ പ്രകാരം കേസെടുത്ത ശേഷം പ്രതികളെ പൊലീസ് തൃച്ചി ജയിലിലടച്ചു. ഇവർ ഐ എസുമായി ചേർന്ന് പ്രവർത്തിക്കുന്നതിന്റെ തെളിവുകളും തമിഴ്‌നാട് പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് തമിഴ്‌നാട് പൊലീസ് കേസ് എൻ ഐ എ യ്ക്ക് കൈമാറി. കേസ് പരിശോധിച്ച എൻ ഐ എ തമിഴനാട്ടിലെ ഒൻപത് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി. ചെന്നൈയ്ക്ക്ടുത്ത് സാദ്ദിഖ് ബാഷ താമസിച്ചിരുന്ന പഴയ ലോഡ്ജിൽ നിന്നും ചില ലഘു ലേഘകൾ എൻ ഐ എ കണ്ടെടുത്തു.

ദേശ വിരുദ്ധ പ്രവർത്തനത്തിന്റെ സൂചനകൾ നല്കുന്ന കൊടികളും ലോഡ്ജിലെ മുറിയിൽ നിന്നും കിട്ടി. പോപ്പുലർ ഫ്രണ്ടുമായി ചേർന്നും സാദ്ദിഖ് ബാഷ പ്രവർത്തിച്ചിട്ടുണ്ട്. ചെന്നൈ മണ്ണടി കുറുവം പേട്ടയിൽ സാദ്ദിക് ബാഷയ്ക്ക് ഉണ്ടായിരുന്ന കാറിന്റെ സെക്കന്റ് സെയിൽസ് കേന്ദ്രവും എൻ ഐ എ റെയിഡു ചെയ്തിരുന്നു .കേന്ദ്രത്തിൽ നിന്നും ലഭിച്ച തെളിവുകളാവും കേസിൽ നിർണായകമാവുക. ഈ കേന്ദ്രത്തിൽവെച്ച് യുവാക്കൾക്ക് ആയോധനകലയിൽ സാദ്ദിഖ് ബാഷ പരിശീലനം നല്കിയിരുന്നതായും വ്യക്തമായി. ഇവർക്ക് പരിശീലനം നല്കി ഐ എസിലേക്ക് റിക്രൂട്ട് ചെയ്യുകയായിരുന്നു ലക്ഷ്യം.

മധുര, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലടക്കം സാദ്ദിഖ് ബാഷയ്ക്കെതിരെ 10ലധികം കേസുകൾ ഉണ്ട്. 2017ൽ വടക്കൻ ചെന്നൈയിൽ വെച്ച് ആയുധ നിയമ പ്രകാരവും ചില നിയമ വിരുദ്ധ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടും സാദ്ദിഖ് ബാഷ പിടയിലായിട്ടുണ്ട്.