മുംബൈ: ഏഷ്യാ ടീം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ വനിതാ വിഭാഗം സിംഗിൾസിൽ പി.വി സിന്ധു ക്വാർട്ടർ ഫൈനലിൽ. ചൈനീസ് താരം ഹാൻ യുവയെയാണ് സിന്ധു തോൽപ്പിച്ചത്. സ്‌കോർ 21-17, 21-15 . ലോക എട്ടാം നമ്പർ താരമാണ് യുവ. ഒളിമ്പിക്‌സ് മെഡൽ ജേതാവായ സിന്ധു നിലവിൽ റാങ്കിംഗിൽ 11-ാം സ്ഥാനത്താണ്.

കഴിഞ്ഞ ഒക്ടോബറിൽ കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് മോചിതയായ ശേഷം സിന്ധു കളിക്കുന്ന ആദ്യ മത്സരമാണിത്. ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഏഷ്യാ ടീം ചാമ്പ്യൻഷിപ്പ് വഴിയൊരുക്കും. പ്രകാശ് പദുക്കോണിന്റെ കീഴിൽ പരിശീലനം തുടരുന്ന താരത്തിന് പാരീസ് ഒളിമ്പിക്സിൽ വിജയം നേടണമെങ്കിൽ ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കണം. ഇന്ത്യൻ പുരുഷ ടീം നാളെ ഗ്രൂപ്പ് എ ലീഗ് മത്സരത്തിൽ ഹോങ്കോങ്ങിനെതിരെ ഏറ്റുമുട്ടും.