ന്യൂഡൽഹി: ജനന, മരണ റജിസ്‌ട്രേഷന് ആധാർ നിർബന്ധമല്ലെന്ന് രജിസ്റ്റ്രാർ ജനറലിന്റെ വാർഷിക റിപ്പോർട്ട്. 1969 ലെ ജനനമരണ റജിസ്‌ട്രേഷൻ നിയമത്തിൽ റജിസ്‌ട്രേഷനായി ഒരാളെ തിരിച്ചറിയുന്നതിന് ആധാർ വേണമെന്നു വകുപ്പില്ലെന്നും സിവിൽ റജിസ്‌ട്രേഷൻ സംവിധാനത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടിൽ പറയുന്നു.

ഇക്കാര്യം എല്ലാ സംസ്ഥാനങ്ങളിലെ രജിസ്റ്റ്രാർമാരും വ്യക്തമാക്കിയിട്ടുണ്ട്. യുപിയിലും ഹരിയാനയിലും ജനനമരണ റജിസ്‌ട്രേഷന് ആധാർ നിർബന്ധമാക്കിയ കാര്യവും റിപ്പോർട്ടിലുണ്ട്. 2011 ൽ 82.4% ജനനം രജിസ്റ്റർ ചെയ്തിരുന്നത് 2019 ൽ 92.7% ആയെന്നും റിപ്പോർട്ടിലുണ്ട്.