കൊച്ചി: സിപിഎം കായംകുളം ഏരിയ സമ്മേളനത്തിന്റെ പ്രചരണ ബോർഡിനെ വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ.ജയശങ്കർ. ഡിസംബർ 17,18,19 തിയതികളിൽ നടക്കുന്ന സിപിഎം കായംകുളം ഏരിയ സമ്മേളനത്തിന്റെ പ്രചരണ ബോർഡിൽ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ചിത്രമാണുള്ളത്. 'കമ്മ്യൂണിസ്റ്റുകാരെ അവരുടെ പിതൃരാജ്യമായ റഷ്യയിലേക്ക് പറഞ്ഞു വിടും വരെ എനിക്കു വിശ്രമമില്ല' എന്ന് പ്രഖ്യാപിച്ച, വിമോചന സമരം നയിച്ച സാക്ഷാൽ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ചിത്രം, സിപിഎം കായംകുളം ഏരിയ സമ്മേളനത്തിന്റെ പ്രചരണ ബോർഡിൽ' എന്നാണ് അഡ്വ. എ ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചത്.കരിങ്ങോഴക്കൽ മാണിയെ പുണ്യാളനും കീഴൂട്ട് ബാലകൃഷ്ണ പിള്ളയെ വാഴ്‌ത്തപ്പെട്ടവനുമാക്കിയ പാവങ്ങളുടെ പാർട്ടി, നാളെ കായംകുളം കൊച്ചുണ്ണിയെ മഹത്വപ്പെടുത്താനും മടിക്കില്ലെന്നും അദ്ദേഹം പരിഹസിക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂർണ രൂപം:

'കമ്മ്യൂണിസ്റ്റുകാരെ അവരുടെ പിതൃരാജ്യമായ റഷ്യയിലേക്ക് പറഞ്ഞു വിടും വരെ എനിക്കു വിശ്രമമില്ല' എന്ന് പ്രഖ്യാപിച്ചു വിമോചന സമരം നയിച്ച സാക്ഷാൽ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ചിത്രം, സിപിഎം കായംകുളം ഏരിയാ സമ്മേളനത്തിന്റെ പ്രചരണ ബോർഡിൽ.കരിങ്ങോഴക്കൽ മാണിയെ പുണ്യാളനും കീഴൂട്ട് ബാലകൃഷ്ണ പിള്ളയെ വാഴ്‌ത്തപ്പെട്ടവനുമാക്കിയ പാവങ്ങളുടെ പാർട്ടി, നാളെ കായംകുളം കൊച്ചുണ്ണിയെ മഹത്വപ്പെടുത്താനും മടിക്കില്ല.ഇൻക്വിലാബ് സിന്ദാബാദ്'

ജയശങ്കറിന്റെ പോസ്റ്റിന് താഴെ ഇത് സിപിഎമ്മിന്റെ പ്രീണന നയത്തിന്റെ ഭാഗമെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. എം എം ലോറൻസിന്റെ മകൾ ആശ ലോറൻസിന്റെ കമന്റ് ഇങ്ങനെ:

വിമോചന സമര നേതാവ് പുരോഹിതന്റെ ഫാദർ വടക്കന്റെ പടം മറന്നോ സഖാക്കൾ? ഇന്ദിരാ ഗാന്ധിടെ ?ഗോകർണ്ണം മുതൽ ബംഗാൾ ഉൾക്കടൽ വരെ ഇരട്ട സഹോദരങ്ങളല്ലേ അങ്ങിനെ മറക്കാമോ സഖാക്കൾ? വയ്ക്കുമായിരിക്കും ല്ലേ