കോഴിക്കോട്: കെ കരുണാകരന്റെ വിശ്വസ്തനായ ഐഎഎസുകാരനായിരുന്നു പ്രേമചന്ദ്രകുറുപ്പ്. മലപ്പുറം കളക്ടറായിരുന്ന വ്യക്തി. രാഷ്ട്രീയത്തിൽ പ്രത്യക്ഷ ഇടപെടലൊന്നും നടത്താത്ത ഐഎഎസുകാരൻ. അങ്ങനൊരു വ്യക്തിക്കും കെപി അനിൽകുമാറിന്റെ വാക്കുകൾ അംഗീകരിക്കാൻ പറ്റുന്നില്ല. കെസിപിസി അധ്യക്ഷൻ കെ സുധാകരനെതിരെ അനിൽകുമാർ നടത്തിയ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ അനിൽകുമാറിന് തുറന്ന കത്ത് എഴുതുകയാണ് പ്രേമചന്ദ്രകുറുപ്പ്.

ഒരു കാര്യം മാത്രം താങ്കളുടെ പ്രസംഗത്തിലെ വാക്കുകൾ കേരളം അവഗണിക്കും. ഞാൻ മനസ്സിലാക്കിയ കോൺഗ്രസിന് അമ്പൊതൊന്നോ, 1-2-3 സംസ്‌കാരമോ വശമില്ല. അവസാനമായി ഒരു കാര്യം: താങ്കളെ ഉപേദശിക്കുവാൻ ഞാൻ ആരുമല്ല. അത് ചെയ്യുന്നുമില്ല.എന്നാൽ ഒരു നല്ല അന്തസും പാരമ്പര്യവും ഒരു കുടുംബത്തിലെ അംഗമെന്ന നിലയിൽ സ്വന്തം കുടുംബസംസ്‌കാരം എങ്കിലും നാം ഓരോരുത്തരും സംസാരത്തിൽ കാണിക്കേണ്ടതസ്സായിട്ടിട്ടുണ്ട് എന്ന ഒരു അഭിപ്രായം രേഖപ്പെടുത്തുന്നു നന്മകൾ നേരുന്നു-ഇങ്ങനെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

പ്രേമചന്ദ്രകുറുപ്പിന്റെ ഫെയ്‌സ് ബുക്ക് കുറുപ്പിന്റെ പൂർണ്ണ രൂപം ചുവടെ:

2021 മാർച്ച് വരെ KPCC യുടെ ജനറൽ സെക്രട്ടറിമാരിൽ ഒന്നമനായി ( സംഘടനാ ചുമതല ) പ്രവർത്തിച്ച ഇപ്പോൾ CPM ലെക്കു പെട്ടെന്ന് ചേക്കേറിയ താങ്കളുടെ മുപ്പതിലധികം വർഷമായി സുഹൃത്ത് കെ എസ് പ്രേമചന്ദ്രക്കുറുപ് ഐ എ എസ് ( റിട്ട ) എഴുതുന്ന തുറന്ന കത്ത്. കെ പി സി സി ജനറൽ സെക്രട്ടറി യുമായി തട്ടിച്ചു നോക്കിയാൽ ഇപ്പോൾ അനിൽകുമാറിന് കിട്ടിയ ODPEC ചെയര്മാന് പദവി ' വെറുതെ ഒരു ചെയര്മാൻ' ആണ്. ഞാനും ഏതാനും വർഷം odepc ഡയറക്ടർ ബോർഡ് അംഗം ആയി പ്രവർത്തിച്ച അനുഭവം ഉണ്ട്. അതായത് കൈ ഇല്ലാത്ത ഒരു സാദാ കസേര. 14-1-2022 ലെ മാതൃഭൂമിയിൽ കോഴിക്കോട് ഒരു യുവജന സംഘടനയുടെ കൂട്ടായ്മയിൽ അനിൽകുമാർ നടത്തിയതായി പറയപ്പെടുന്ന ഒരു പ്രസ്താവന വയിക്കുവാൻ ഇടയായി! ' കെ സുധാകരനെ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലാൻ ആണുങ്ങളുണ്ട്- കെ പി അനിൽകുമാർ. ''ഈ വാർത്ത കണ്ടു അക്ഷരാർഥത്തിൽ ഞാൻ ഞെട്ടിപ്പോയി ! എന്റെ നിരവധിയായ സുഹൃത്തുക്കൾക്കും അതിശയം! 

ഒരു സുഹൃത്ത് പറഞ്ഞു നാളെ തിരുത്തു വരാതിരിക്കില്ല : ''' വളച്ചൊടിച്ചത്, സന്ദർഭത്തിൽ നിന്നും അടർത്തി എടുത്തത് , രാഷ്രീയം വിട്ടുകളായും, പൊതുപ്രവർത്തനം അവസാനിപ്പിക്കും' തുടങ്ങിയ സ്ഥിരം നമ്പറുകൾ? പക്ഷെ ഒന്നും കണ്ടില്ല? ടി പി ചന്ദ്രശേഖരൻ, ശരത് ലാൽ - കൃപേഷ് തുടങ്ങിയ നൂറുകണക്കിന് നിരപരാധികളായ ചെറുപ്പക്കാരെ. ഒരു പാർട്ടിയുടെ അത്യുന്നത തലത്തിലെ തീരുമാന പ്രകാരം 51, 38, 15 തുടങ്ങിയ വെട്ടികശാപ്പു ചെയ്ത കാര്യങ്ങൾ നാം പലപ്പോഴും ചർച്ച ചെയ്തിട്ടുണ്ട്. മനസ്സാക്ഷിയുള്ള ഓരോ മനുഷ്യജീവിയും ഞെട്ടിത്തരിച്ചിരുന്ന ഹീനമായ. കൊലപാതകങ്ങൾ ഏതു വ്യക്തിയുടെ final signal ന്റെ അടിസ്ഥാനത്തിലാണ് കൂലിക്കൊലയാളികൾ നടപ്പിലാക്കിയത് തുടങ്ങിയ ഏത് കാര്യമാണ് നാം ചർച്ച ചെയ്യാതിരുന്നത്? 

നിരവധി വേദികളിലും ചാനൽ ചർച്ചകളിലും അനിൽകുമാർ, ഇക്കാര്യങ്ങൾ കോൺഗ്രസ് പാർട്ടിക്കുവേണ്ടി വെളിപ്പെടുത്തിയ ആളാണ്! ആ പാർട്ടി ഓഫീസിലേക്കു ഒരു ദിനം ഇരുട്ടിവെളുത്തപ്പോൾ, ഇത് വരെ പുലർത്തി എന്ന് ഞങ്ങൾ വിശ്വസിച്ചിരുന്ന ആദർശങ്ങളും നിലപാടുകളും പുല്ലുപോലെ വലിച്ചെറിഞ്ഞു ഒരു ചുവന്ന ഷാളിനു വേണ്ടി പടി കയറിയത് കണ്ടു കേരളം ഞെട്ടിപ്പോയി. പക്ഷെ ഇതൊക്കെ എന്റെ സുഹൃത്ത് അനിൽകുമാറിന്റെ വ്യക്തി സ്വാതന്ത്ര്യത്തിൽ പെട്ട കാര്യങ്ങൾ. അതിനാൽ കൂടുതൽ ഒന്നും എഴുതുന്നില്ല? കെപിസിസി യുടെ ഇതേവരെയുള്ള ചരിത്രത്തിൽ പ്രതിമാസം ശമ്പളം വാങ്ങി ജോലി ചെയ്ത ഒരേ ഒരു ഭാരവാഹി അനിൽകുമാർ ആയിരുന്നു എന്ന കാര്യം മറന്നോ? താങ്കളുടെയും ഭാര്യ സന്ധ്യയുടെയും ചികിത്സക്കായി ലക്ഷക്കണക്കിന് രൂപ കെപിസിസിയിൽ നിന്നും വാങ്ങിയിട്ടില്ലേ? 

കൂടാതെ കെപിസിസി യുടെ ഏറ്റവും നല്ല കാറിൽ യാത്ര ചെയ്തിട്ട് ടി എ യും ഡി എ യും വഴക്കടിച്ചു വാങ്ങിയിരുന്ന സംഗതിയും ഈ ഉള്ളവന് അറിയാം. ശമ്പളം വാങ്ങുന്ന ഡ്രൈവർമാർ ഇന്ദിരാഭവനിൽ ഉള്ളപ്പോൾ താങ്കൾ മാത്രം ഒരു സ്വകാര്യ ഡ്രൈവറെ വച്ച് അയാൾക്കു പ്രതിമാസ ശമ്പളം വാങ്ങിയിരുന്നില്ലേ? സ്വാകര്യ യാത്ര അടക്കം ഡൽഹി യാത്രകൾ എല്ലാം വിമാനത്തിൽ പൊയതു കാശു മുടക്കിയത് കെപിസിസി അല്ലെ? 

ലീഡറോടൊപ്പം മൂന്നര പതിറ്റാണ്ടു ' എന്ന പേരിൽ എന്റെ സർവീസ് സ്റ്റോറി പുറത്തിറക്കിയ കാര്യം അനിൽകുമാറും ശ്രദ്ധിച്ചുകാണുമല്ലോ? റിട്ടയർ ചെയ്ത ഒരു സിവിൽ സെർവന്റ് മാത്രമാണ് ഞാൻ. എന്നാൽ ഞാൻ ഒരുകാലത്തും ഒരു പാർട്ടിയുടെയും ചട്ടുകമായി പ്രവർത്തിച്ചിട്ടില്ല. എന്നാൽ ഏത് പാർട്ടിയിലും ഉള്ള അഴിമതിയെയും കൊള്ളരുതാഴ്മകളെയും കൊലപാതങ്ങളേം എതിർത്തിട്ടുണ്ട് , അതിനാൽ എന്റെ ഒരു നല്ല സുഹൃത്ത് അവിശ്വസനീയമായി മാറിയത്തിലുള്ള ദുഃഖം: അതാണ് ഈ കത്തിന് അടിസ്ഥാനം. ക്ഷമിക്കണം. അതൊക്കെ പോകട്ടെ .അനിൽകുമാർ കോഴിക്കോട്ടു നടത്തിയ പ്രസംഗം ഒന്ന് കൂടി വായിച്ചു നോക്കണം എന്നാണ് ഒരു സുഹൃത്തിന്റെ. അഭ്യർത്ഥന. 

'' കൊലകൊല്ലിയെ പോലെ നടക്കുന്ന സുധാകരന്റെ കൊമ്പു ......മണ്ണിൽ കുതിക്കും '
' സുധാകരനെതിരെ പ്രേരണാകുറ്റത്തിന്. കേസെടുക്കണം '
' സുധാകരനെ ജയിലിൽ അടച്ചില്ലെങ്കിൽ നാട്ടിൽ കലാപം ഉണ്ടാകും '
' സുധാകരന്റെ കത്തി ....... ഉമ്മൻ ചാണ്ടി ................രമേശ് ചെന്നിത്തല .... നെഞ്ചിൽ ....''
' യൂത്തു കോൺഗ്രസ് ഗുണ്ടാസംഘം ''

 പ്രിയപ്പെട്ട അനിൽകുമാർ, താങ്കളുടെ കോഴിക്കോട് പ്രസംഗം കെ സുധാകരനെതിരെ ആക്രണത്തിനുള്ള പരസ്യമായ ആഹ്വാനം അല്ലെ? ഇതൊക്കെ അനികുമാർ പറഞ്ഞതാണോ. അല്ലെന്നു വിശ്വസിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. മുന്നിൽ ഇരിക്കുന്ന വരെ സന്തോഷിപ്പിക്കുവാൻ അവരുടെ കയ്യടി വാങ്ങുവാൻ, അവരിൽ ആവേശം പകർന്നു നല്കുവാവാൻ നമ്മൾപ്രസംഗത്തൊഴിലാളികൾ പലതും പറയും! പക്ഷെ മാതൃഭൂമിയിൽ അച്ചടിച്ചു വന്ന വാർത്ത അനിൽകുമാർ പറഞ്ഞത് തന്നെ ആണെങ്കിൽ .,., എനിക്ക് ദുഃഖം ഉണ്ട്. ഒട്ടും ഫലപ്രദമല്ലാത്ത ഒരു പാർട്ടികേന്ദ്രം - ഇന്ദിര ഭവൻ - കെ സുധാകരൻ - വി ഡി സതീശൻ എന്നിവരുടെ നേതൃത്വത്തിൽ വളരെ ഭംഗി ആയും ചിട്ടയായും മുന്നോട്ടു നീങ്ങുന്നതായി പൊതു ജനം വിശ്വസിക്കുന്ന സമയമാണിത്.

 ഒരു കാര്യം മാത്രം: താങ്കളുടെ പ്രസംഗത്തിലെ വാക്കുകൾ കേരളം അവഗണിക്കും. ഞാൻ മനസ്സിലാക്കിയ കോൺഗ്രസിന് അമ്പൊതൊന്നോ, 1-2-3 സംസ്‌കാരമോ വശമില്ല. അവസാനമായി ഒരു കാര്യം: താങ്കളെ ഉപേദശിക്കുവാൻ ഞാൻ ആരുമല്ല. അത് ചെയ്യുന്നുമില്ല. എന്നാൽ ഒരു നല്ല അന്തസും പാരമ്പര്യവും ഒരു കുടുംബത്തിലെ അംഗമെന്ന നിലയിൽ സ്വന്തം കുടുംബ സംസ്‌കാരം എങ്കിലും നാം ഓരോരുത്തരും സംസാരത്തിൽ കാണിക്കേണ്ടതസ്സായിട്ടിട്ടുണ്ട് എന്ന ഒരു അഭിപ്രായം രേഖപ്പെടുത്തുന്നു. 

നന്മകൾ നേരുന്നു.

 കെ എസ് പ്രേമചന്ദ്ര കുറുപ്പ് ഐ എ എസ് (റിട്ട).