കാസർകോട്: കാല് വെട്ടുമെന്ന യൂത്ത് കോൺ​ഗ്രസുകാരുടെ ഭീഷണിക്ക് പിന്നാലെ, ഉദുമ എംഎൽഎ കെ കുഞ്ഞിരാമന്റെ വീടിന് സമീപത്ത് കൃത്രിമ കാൽ കണ്ടെത്തി. എംഎൽഎയുടെ വീട്ടിലേക്കുള്ള വഴിയിലാണ് കാൽ കണ്ടെത്തിയത്. എംഎൽഎ വിവരം അറിയിച്ചതിന് അനുസരിച്ച് പൊലീസ് എത്തുകയും കാൽ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

നേരത്തെ എംഎൽഎയുടെ കാൽ വെട്ടുമെന്ന് പറഞ്ഞ്‌‌ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൃത്രിമ കാൽ കണ്ടെത്തിയത്. സംഭവത്തിൽ ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

പെരിയ രക്തസാക്ഷിത്വത്തിന്റെ രണ്ടാം വാർഷികത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിലായിരുന്നു കെ.കുഞ്ഞിരാമൻ നായർ എംഎൽഎയുടെ കാല് വെട്ടുമെന്ന് മുദ്രാവാക്യം വിളിച്ചത്. ഈ പശ്ചാത്തലത്തിൽ കൃത്രിമ കാൽ കൂടി കണ്ടെത്തിയ സാഹചര്യത്തിലാണ് എംഎൽഎ പൊലീസിൽ പരാതി.