തൃശൂർ: സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത് കോടികൾ വിലമതിക്കുന്ന ഇരുതലമൂരി പാമ്പിനെ വിൽക്കാൻ ശ്രമിച്ച നാലംഗ സംഘത്തെ പിടികൂടി. ഫോറസ്റ്റ് റേഞ്ച് ഫ്ളയിങ് സ്‌ക്വാഡാണ് നാലുപേരെ അറസ്റ്റ് ചെയ്തത്.

ഉച്ചയോടെയാണ് സംഭവം. സ്വകാര്യ ഹോട്ടലിൽ ഇരുതലമൂരി പാമ്പിനെ വാങ്ങാൻ ഒരു സംഘം ആളുകൾ എത്തിയിട്ടുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്ളെയിങ് സ്‌ക്വാഡ് പരിശോധന നടത്തിയത്. ആന്ധ്രാപ്രദേശിൽ നിന്ന് എത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

രണ്ട് തൃശൂർ സ്വദേശികൾ അടക്കം നാലുപേരെയാണ് പിടികൂടിയത്. ഒരാൾ എറണാകുളം സ്വദേശിയും മറ്റൊരാൾ തിരുവനന്തപുരം നിവാസിയുമാണ്. ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ പിടിച്ചെടുത്തിട്ടുണ്ട്. നാലുപേർ രക്ഷപ്പെട്ടതായും ഇവർക്ക് വേണ്ടി തെരച്ചിൽ ആരംഭിച്ചതായും ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.