തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ഇത്തവണയും കർക്കടക വാവിന് ബലിതർപ്പണമില്ല. സാമൂഹിക അകലം പാലിച്ച് ബലി തർപ്പണ ചടങ്ങുകൾ നടത്താൻ കഴിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. തന്ത്രിമാരുമായി ചർച്ച ചെയ്ത ശേഷമാണ് ബലിതർപ്പണം ഒഴിവാക്കാൻ തീരുമാനിച്ചത്.

രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ചടങ്ങിന്റെ ഭാഗമായി ആളുകൾ കൂട്ടത്തോടെ സ്നാന ഘട്ടങ്ങളിൽ ഇറങ്ങുന്നത് കൂടുതൽ അപകടത്തിന് കാരണമാകുമെന്നതിനാലാണ് ബലിതർപ്പണം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. അടുത്തമാസം എട്ടിനാണ് കർക്കടകവാവ്. കഴിഞ്ഞ തവണ കർക്കടകവാവിനും ശിവരാത്രിക്കും ബലിതർപ്പണം ഒഴിവാക്കിയിരുന്നു.