അലബാമ: പതിറ്റാണ്ടുകളായി അലബാമ പബ്‌ളിക് സ്‌കൂളുകളിൽ യോഗ പഠിപ്പിക്കുന്നതിനെതിരെ നിലവിലിരുന്ന നിരോധനം പിൻവലിക്കുന്നതിന് അലബാമ ഹൗസ് തിരുമാനിച്ചു.

ഈ വിഷയത്തെക്കുറിച്ച് നടന്ന വോട്ടെടുപ്പിൽ 73 പേർ അനുകൂലിച്ചും, 25 പേർ എതിർത്തും വോട്ടു ചെയ്തു. പുതിയ തീരുമാനത്തെക്കുറിച്ച് അതാതു സ്‌കൂളുകൾക്ക് യോഗ പരിശീലന ക്ലാസുകൾ നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം നൽകിയിട്ടുണ്ട്. യോഗ ക്ലാസിനോടനുബന്ധിച്ച് മന്ത്രങ്ങൽ ഉച്ഛരിക്കുന്നതും നമസ്‌തെ പറയുന്നതും വിലക്കിയിട്ടുണ്ട്.

<p >1993 ലാണ് യോഗ ക്ലാസുകൾ നിരോധിച്ചുകൊണ്ട് അലബാമ ബോർഡ് ഓഫ് എഡ്യൂക്കേഷൻ തീരുമാനമെടുത്തത്. കൺസർവേറ്റഡ് ഗ്രൂപ്പാണ് ഇതിന് മുൻകൈയെടുത്തത്. ഡമോക്രാറ്റിക് പ്രതിനിധി ജരമി ഗ്രെയാണ് അലബാമ ഹൗസിൽ ബിൽ അവതരിപ്പിച്ചത്.

നിരോധനം നടക്കുന്നതിനു മുമ്പുതന്നെ പല സ്‌കൂൾ ജിമ്മുകളിലും യോഗ പരിശീലനം നൽകിയിരുന്നതായി കണ്ടെത്തിയിരുന്നു. 2018 ൽ നിയമവിരുദ്ധമായ യോഗ പരിശീലനം നൽകുന്നതിനെതിരെ എതിർപ്പുകൾ ഉയർന്നിരുന്നു.

ഹിന്ദുയിസത്തിന്റെ ഒരു ഭാഗമാണ് യോഗ എന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് നിരവധി ഇ-മെയിലുകൽ ലഭിച്ചിരുന്നുവെന്ന് ബിൽ അവതരിപ്പിച്ച ഗ്രെ വെളിപ്പെടുത്തി. കഴിഞ്ഞ ഏഴു വർഷമായി താൻ യോഗ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അലബാമ ഹൗസ് പാസാക്കിയ ബിൽ ഇനി സെനറ്റിന്റെ അംഗീകാരത്തിനു ശേഷമേ നടപ്പാക്കാനാകൂ.