തൃശൂർ: തൃശ്ശൂർ ബാറിൽ ഉണ്ടായ അടിപിടിക്കൊടുവിൽ യുവാവ് മധ്യവയസ്‌കന്റെ ജനനേന്ദ്രിയം കടിച്ചെടുത്തു. വേർപെട്ട ജനനേന്ദ്രിയം തൃശൂർ ഗവ. മെഡിക്കൽ കോളജിൽ നടത്തിയ അടിയന്തിര ശസ്ത്രക്രിയയിൽ തുന്നിച്ചേർത്തു. 55 കാരനായ സുലൈമാനാണ് യുവാവിന്റെ ആക്രമണത്തിന് ഇരയായത്.ല സംഭവത്തിൽ ഇരുപത്തിയെട്ടുകാരനായ പ്രതിയെ വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ന്നത്തൂർ മന ബാറിലെ പാർക്കിങ് ഗ്രൗണ്ടിലാണ് സംഭവം. ഷരീഫ് ബാറിലേക്ക് ഓടിച്ചെത്തിയ ഓട്ടോ ടാക്‌സി ഇവിടെ നിർത്തിയിട്ടിരുന്ന കാറിൽ തട്ടിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതേ തുടർന്ന് കാറിലുള്ളവരും ഷരീഫും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയുമുണ്ടായി. ബഹളം കേട്ട് തടിച്ചുകൂടിയവർക്ക് നേരെയും ഷരീഫ് തട്ടിക്കയറി. ഇതിനിടയിലാണ് സുലൈമാനെ ആക്രമിച്ച് വീഴ്‌ത്തി ജനനേന്ദ്രിയം കടിച്ചെടുത്തത്. ഉടൻ കുന്നംകുളം റോയൽ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബാറിൽ എത്തുന്നതിനു മുൻപേ യുവാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഷരീഫിനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ ബാർ ഉടമക്കും ജീവനക്കാർക്കും പരിക്കേറ്റു. കഴുത്തിൽ ശക്തിയായി പിടിച്ച് ഞെരിച്ചായിരുന്നു ഇയാളുടെ ആക്രമണം.