മൂന്ന് പതിറ്റാണ്ടിലധികമായി ബഹുരാഷ്ട്ര കമ്പനിയുടെ എൻഡോസൾഫാൻ പ്രയോഗംമൂലം നരകതുല്യമായ ജീവിതം നയിച്ചു വരുന്നകാസർഗോഡ് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ ജനതക്ക് വേണ്ടി 80 കഴിഞ്ഞദയാബായി അടക്കം തെരുവിൽ ഇപ്പോഴും ശബ്ദിക്കേണ്ടിവരുന്നത് പരിഷ്‌കൃത ജനാധിപത്യസമൂഹത്തിന് നാണക്കേടാണെന്ന് കൾച്ചറൽ ഫോറം കാസർഗോഡ് ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

നൂറുക്കണക്കിന് പേർ ഇതുവരെ എൻഡോസൾഫാൻ കീടനാശിനി പ്രയോഗം മൂലമുണ്ടായ ജനിതക വൈകല്ല്യങ്ങൾ കാരണം മരണപ്പെട്ടു. അവരിൽ പലരും ശാരീരിക പ്രയാസം കാരണം ആത്മഹത്യ ചെയ്യേണ്ടിവന്നവരാണ്.വൈകല്യങ്ങൾ മൂലം കടുത്ത ശാരീരിക പ്രയാസങ്ങൾ അനുഭവിക്കുന്നവരാണ് രോഗബാധിതരായ പലരും .വേദനപോലും കരഞ്ഞു തീർക്കാൻ പറ്റാത്ത അത്രയേറെബലഹീനരാണ് ഭൂരിഭാഗം ഇരകളും. ഇവരാണ്ഇപ്പോൾ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി നീതി തേടിവീണ്ടും തെരുവിലറങ്ങേണ്ടി വരുന്നത്.

ഇത്സമൂഹമന:സാക്ഷിയെ ഞെട്ടിക്കുന്നതാണ് .എൻഡോസൾഫാൻ ഇരകൾ ഉന്നയിച്ച എല്ലാആവശ്യങ്ങളും അംഗീകരിച്ച് സെക്രട്ടറിയേറ്റ് നടയിൽ ദയാഭായിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

അതുപോലെ പല സന്ദർഭങ്ങളിലായി സർക്കാർ പ്രഖ്യാപിച്ച മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആരോഗ്യ സംവിധാനങ്ങൾ എത്രയും പെട്ടെന്ന് പ്രവർത്തന സജ്ജമാക്കാൻ ബന്ധപ്പെട്ടവർ സത്വര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാനവൈസ് പ്രസിഡന്റ് ടി കെ.മുഹമ്മദ്കുഞ്ഞി, ജില്ലാ ഭാരവാഹികളായ ഹാഷിം തൃക്കരിപ്പൂർ , ഷെക്കീൽസിയാദലി, ഹഫീസുള്ള,റമീസ്, സലാം ,ഫാത്തിമ ,ആൽബി , ശംശീർ തൃക്കരിപ്പൂർ എന്നിവർ സംസാരിച്ചു പ്രസിഡന്റ് ഷബീർ പടന്ന അധ്യക്ഷതയും സെക്രട്ടറി മനാസ് സാഗതവും പറഞ്ഞു.