മലപ്പുറം; നിലമ്പൂർ പോത്തുകല്ല് കുട്ടംകുളത്ത് മക്കൾക്കൊപ്പം ആത്മഹത്യ ചെയ്ത രഹ്നയുടെ ഭർത്താവ് ബിനീഷും തൂങ്ങി മരിച്ചു. പുലർച്ചെ അഞ്ച് മണിയോടെ പനങ്കയം പുഴക്ക് സമീപമുള്ള റബ്ബർ തോട്ടത്തിലാണ് ബിനീഷിനെ തൂങ്ങി മരിച്ച നിലിയിൽ കണ്ടെത്തിയത്. ഭാര്യയും മക്കളും മരിച്ചതിന് ശേഷം ബിനീഷ് സഹോദരന്റെ തുടിമുട്ടിയിലുള്ള വീട്ടിലായിരുന്നു ബിനീഷ്. ഈ വീടിനോട് ചേർന്നാണ് ഇപ്പോൾ ബീനീഷിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ആ കുടുംബത്തിലെ അഞ്ച് പേരും മരണപ്പെട്ടു.

കഴിഞ്ഞ ഞായറാഴ്ചയാണ് ബിനീഷിന്റെ ഭാര്യ രഹ്നയും മക്കളായ ആദിത്യൻ, അർജ്ജുൻ, അഭിനവ് എന്നിവരും വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ബിനീഷുമായുള്ള കുടുംബ പ്രശ്നങ്ങളാണ് ഇവരുടെ ആത്മഹത്യക്ക് കാരണമെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. കണ്ടെടുത്ത ആത്മഹത്യ കുറിപ്പിലും അത്തരത്തിലുള്ള പരാമർശങ്ങളുണ്ടായിരുന്നു. എന്നാൽ രഹ്നയുടെ പിതാവ് മകളുടെയും പേരക്കുട്ടികളുടെയും മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു.

ബിനീഷിന് മറ്റുസ്ത്രീകളുമായി ബന്ധമുണ്ടെന്നും വേറൊരു വിവാഹം കഴിക്കാനായി മകളെ ഉപേക്ഷിക്കാൻ ശ്രമിച്ചിരുന്നതായും രഹ്നയുടെ പിതാവ് രാജൻ പറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും തമ്മിൽ നല്ല ബന്ധത്തിലല്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബിനീഷ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ഭാര്യയും മക്കളും മരിക്കുമ്പോൾ ബിനീഷ് നാട്ടിലില്ലായിരുന്നു. കണ്ണൂർ ഇരിട്ടിയിൽ ടാപ്പിങ് തൊഴിൽ ചെയ്യുന്ന ബിനീഷ് ഞായറാഴ്ച വൈകിട്ടോടെയാണ് നാട്ടിലെത്തിയത്.

നവംബർ മൂന്നിനാണ് ബിനീഷ് അവസമാനമായി മക്കളെയും ഭാര്യയെയും ജീവനോടെ അവസാനമായി കണ്ടത്. പിന്നീട് ഞായറാഴ്ച ഫോൺ എടുക്കാത്തത് കണ്ടപ്പോൾ അയൽവാസികളോട് അന്വോഷിക്കാൻ പറയുകയും അയൽവാസികൾ പോയി നോക്കിയപ്പോൾ രഹ്നയും മക്കളും മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഈ സംഭവത്തിൽ നാ്ട്ടുകാരും രഹ്നയുടെ ബന്ധുക്കളും ബിനീഷിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കേസിൽ അസ്റ്റുണ്ടാകുമെന്ന് ഭയന്നാകാം ബിനീഷ് ആത്മഹത്യ ചെയ്തത് എന്നാണ് പ്രാധമിക നിഗമനം.