സാവോ പോളോ: വൻകുടലിൽ രൂപപ്പെട്ട ട്യൂമറുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായി ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം പെലെയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലാണ് താരമുള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അധികം വൈകാതെ താരത്തെ ഡിസ്ചാർജ് ചെയ്യാനാകുമെന്നും ആശുപത്രി അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.

നേരത്തെ വൻകുടലിൽ രൂപപ്പെട്ട ട്യൂമർ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയനായ പെലെ സെപ്റ്റംബർ 30-ന് ആശുപത്രി വിട്ടിരുന്നു.

ഓഗസ്റ്റ് അവസാനത്തോടെ മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച പെലെയുടെ വൻകുടലിൽ ട്യൂമർ ഉള്ളതായി കണ്ടെത്തുകയും തുടർന്ന് ശസ്ത്രക്രിയ നടത്തുകയുമായിരുന്നു.