കൊല്ലം: വിവാഹ വാഗ്ദാനം നൽകിയ ശേഷം 18കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പെൺകുട്ടിയെ കടത്തിക്കൊണ്ടു പോയി വിവിധയിടങ്ങളിൽ വച്ച് പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ യുവാവിനെ ഇരവിപുരം പൊലീസാണ് പിടികൂടിയത്.

ചവറ ചെറുശ്ശേരി മുറിയിൽ കെപി തിയേറ്ററിന് സമീപമുള്ള പുളിമൂട്ടിൽ വീട്ടിൽ ഫെഡറിക് ജയിംസ് (22) ആണ് അറസ്റ്റിലായത്. തെക്കേവിള സ്വദേശിയായ പെൺകുട്ടിയെ പ്രേമം നടിച്ചു കടത്തിക്കൊണ്ടു പോയി നാല് മാസത്തോളമാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. പിന്നീട് പെൺകുട്ടിയെ ഉപേക്ഷിച്ച് ഇയാൾ കടന്നു കളയുകയായിരുന്നു.

ഇരവിപുരം സിഐ കെ വിനോദ്, എസ്‌ഐമാരായ എപി അനീഷ്, ബിനോദ് കുമാർ, ദീപു, അഭിജിത്ത്, ജിഎസ്‌ഐ സുനിൽ, എസ്‌സിപിഒ സൈഫുദ്ദീൻ, ഡബ്ല്യുസിപിഒ മഞ്ജു, സിപിഒമാരായ മനാഫ്, ചിത്രൻ, സുമേഷ് ബേബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.