ലക്‌നൗ: ഉത്തർപ്രദേശ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായി ചേതൻ ചൗഹാൻ കോവിഡ് ബാധിച്ചു മരിച്ചു. ഹരിയാനയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. 73 വയസ്സായിരുന്നു. കഴിഞ്ഞ മാസം 12ന് ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിച്ചിപ്പ ചൗഹാന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഇല്ലാത്തതിനെ തുടർന്നാണ്ഹരിയാനയിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റിയത്.

വൈകുന്നരത്തോടെ നില കൂടുതൽ വഷളാവുകളും അന്ത്യം സംഭവിക്കുകയുമായിരുന്നു. ഇതോടെ ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മന്ത്രിമാരുടെ എണ്ണം രണ്ടായി, നേരത്തെ ഉന്നത വിദ്യാഭ്യാസമന്ത്രി കമലറാണി വരുണും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

പന്ത്രണ്ട് വർഷത്തെ ക്രിക്കറ്റ് കരിയറിൽ നാൽപത് ടെസ്റ്റുകൾ കളിച്ച താരമാണ് ചേതൻ ചൗഹാൻ. ഡൽഹിക്കും, മഹാരാഷ്ട്രക്കും വേണ്ടി രഞ്ജി ട്രോഫി ക്രിക്കറ്റിലും ചൗഹാൻ സാന്നിധ്യമറിയിച്ചു. ഉത്തർപ്രദേശിലെ അംരോഹ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെക്കപ്പെട്ട ചൗഹാൻ നാഷണൽ ഫാഷൻ ടെക്‌നോളജി ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്

വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു. കിഡ്മി ഉൾപ്പടെയുള്ള അവയവങ്ങളുടെ പ്രവർത്തനം തകരാറിലായിരുന്നു. കഴിഞ്ഞമാസം 12 നാണ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചത്.