മുംബൈ: അന്തരിച്ച നടൻ സുശാന്ത് സിങ് രജ്പുത് ഇപ്പോഴും തന്നോട് സംസാരിക്കാറുണ്ടെന്ന് സഹോദരി ശ്വേത സിങ് കീർത്തി പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ശ്വേത ഇക്കാര്യം പറഞ്ഞത്. തന്റെ ആത്മീയ അനുഭവങ്ങളെക്കുറിച്ചും സഹോദരനെ നഷ്ടപ്പെട്ട വേദനയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന ചോദ്യത്തിലാണ് സുന്ദരമായ മറുപടി അവർ നൽകിയത്.

'അവൻ ഈ ലോകത്ത് നിന്ന് പോയെന്ന് എനിക്ക് തോന്നാറേ ഇല്ല. ഇപ്പോഴും അവൻ എന്നോട് സംസാരിക്കാറുണ്ട്. ഒരിക്കൽ എന്റെ ഇയർ ഫോൺ കാണാതെ പോയി. ഞാൻ വീട് മുഴുവൻ നോക്കി കണ്ടില്ല. പെട്ടന്ന് എന്റെ ചെവിൽ പതിഞ്ഞ അവന്റെ ശബ്ദം കേട്ടു. ദിദി ഇയർ ഫോൺ മുറിയിൽ കർട്ടന്റെ പുറകിൽ ഉണ്ട്. പോയി നോക്ക്. അവൻ പറഞത് പോലെ അത് അവിടെ തന്നെ ഉണ്ടായിരുന്നു' ശ്വേത പറഞ്ഞു.

സുശാന്തിന്റെ സാന്നിധ്യം ഒരുപാട് തവണ അനുഭവപ്പെട്ടിട്ടുണ്ട്. അവർക്കിടയിൽ വളരെ മനോഹരമായ ഒരു ബന്ധമുണ്ടായിരുന്നു മിക്കപ്പോഴും ഇരട്ടകളെപ്പോലെയായിരുന്നുവെന്നും ശ്വേത കൂട്ടിച്ചേർത്തു. വീഡിയോയ്ക്ക് താഴെ പോസിറ്റീവ് കമന്റുകളുമായി നിരവധി ആരാധകരും എത്തിയിരുന്നു.

2020 ജൂൺ 14 നാണ് സുശാന്തിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷാദ രോഗത്തെ തുടർന്നുണ്ടായ ആത്മഹത്യയാണെനാണ് മഹാരാഷ്ട്ര പൊലീസ് അറിയിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ കുടുംബവും ആരാധകരും ഇത് തള്ളികളയുകയും ചെയ്തിരുന്നു. ശേഷം സിബിഐ കേസ് ഏറ്റെടുത്തു, അന്വേഷണം ഇപ്പോഴും തുടരുകയാണ്.