കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെതിരെ കടന്നാക്രമണവുമായി ക്രൈം നന്ദകുമാർ. അനഘയെ കടിച്ചുകീറിയ കോടിയേരി ബാലകൃഷ്ണന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനം തെറിച്ചു ....! ക്രൈമിന്റെ പ്രവചനങ്ങൾ ഓരോന്നും സത്യമെന്ന് തെളിയുന്നു ..!-ഇതാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിൽ നന്ദകുമാർ കുറിക്കുന്നത്.

2020 നവംബർ 1ന് പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകും എന്നവിധത്തിലുള്ള പോളിറ്റ് ബ്യൂറോ ധാരണ 2020 ഓഗസ്റ്റ് 22 ന് ഞാൻ പുറത്തുവിട്ടിരുന്നു. ഈ രഹസ്യധാരണ പുറത്തുവന്നതോടെ വാശി കയറിയ പിണറായി വിജയൻ രാജി എന്ന തീരുമാനത്തിൽ നിന്ന് പിന്മാറി. അതുതന്നെയായിരുന്നു ക്രൈമിന്റെയും ആവശ്യം. ഇനിയും പുറത്തു വരാനിരിക്കുന്ന ഞെട്ടിക്കുന്ന സംഭവപരമ്പരകൾ അറിയുമ്പോൾ സ്വന്തം അണികൾ തന്നെ പിണറായി വിജയനെന്ന സ്വേച്ഛാധിപതിയെ അടിച്ചോടിക്കുന്ന രംഗം വിദൂരമല്ല എന്ന ഉറപ്പ് ക്രൈമിന് ഉള്ളതിനാൽ തന്നെ പിണറായി വിജയൻ രാജി വെക്കരുത് എന്നത് തന്നെയായിരുന്നു ക്രൈമിന്റെ ലക്ഷ്യം-നന്ദകുമാർ പറയുന്നു.

ക്രൈം നന്ദകുമാറിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

അനഘയുടെ ശാപം ....

അനഘയെ കടിച്ചുകീറിയ കോടിയേരി ബാലകൃഷ്ണന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനം തെറിച്ചു ....! ക്രൈമിന്റെ പ്രവചനങ്ങൾ ഓരോന്നും സത്യമെന്ന് തെളിയുന്നു ..!
2020 നവംബർ 1ന് പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകും എന്നവിധത്തിലുള്ള പോളിറ്റ് ബ്യൂറോ ധാരണ 2020 ഓഗസ്റ്റ് 22 ന് ഞാൻ പുറത്തുവിട്ടിരുന്നു.

ഈ രഹസ്യധാരണ പുറത്തുവന്നതോടെ വാശി കയറിയ പിണറായി വിജയൻ രാജി എന്ന തീരുമാനത്തിൽ നിന്ന് പിന്മാറി. അതുതന്നെയായിരുന്നു ക്രൈമിന്റെയും ആവശ്യം. ഇനിയും പുറത്തു വരാനിരിക്കുന്ന ഞെട്ടിക്കുന്ന സംഭവപരമ്പരകൾ അറിയുമ്പോൾ സ്വന്തം അണികൾ തന്നെ പിണറായി വിജയനെന്ന സ്വേച്ഛാധിപതിയെ അടിച്ചോടിക്കുന്ന രംഗം വിദൂരമല്ല എന്ന ഉറപ്പ് ക്രൈമിന് ഉള്ളതിനാൽ തന്നെ പിണറായി വിജയൻ രാജി വെക്കരുത് എന്നത് തന്നെയായിരുന്നു ക്രൈമിന്റെ ലക്ഷ്യം..

മയക്കുമരുന്ന് മാഫിയ തലവനായ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്ത സംഭവം ഇന്ത്യയിലെ മാത്രമല്ല വിദേശ പത്രമാധ്യമങ്ങളിൽപോലും വലിയ വാർത്തയായിരുന്നു. സിപിഎമ്മിന്റെ പോളിറ്റ്ബ്യൂറോ മെമ്പറും കേരള സംസ്ഥാന സിപിഎം സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി മയക്കുമരുന്ന് മാഫിയ കേസിൽ അറസ്റ്റിൽ എന്ന ഈ വാർത്തകൾ ഇന്ത്യയിൽ തകർച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വലിയൊരു തിരിച്ചടിയായിരുന്നു. ഇതേത്തുടർന്ന് ആയിരക്കണക്കിന് സിപിഎം പ്രവർത്തകരാണ് കോടിയേരി ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയത്.

ഈ വിഷയത്തിൽ സിപിഎം. നേരിടേണ്ടി വരുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് മനസിലാക്കിയ സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണനോട് അന്ന് തന്നെ രാജി ആവശ്യപ്പെട്ടിരുന്നു. പിണറായിക്ക് വേണ്ടി കണ്ടെത്തിയത് പോലെ 'ദേഹാസ്വാസ്ഥ്യം മൂലം മാറിനിൽക്കുന്നു' എന്ന അതേ ന്യായം തന്നെ ഉപയോഗിച്ചാവാം രാജി എന്ന യെച്ചൂരി- കോടിയേരി ബാലകൃഷ്ണൻ ധാരണയെത്തുടർന്നാണ് ഇന്നലെ കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.

കവിയൂരിലെ നാരായണൻ നമ്പൂതിരിയുടെ പ്രായപൂർത്തിയാകാത്ത സുന്ദരിയും നർത്തകിയുമായ മകൾ അനഘ എന്ന പതിനഞ്ചുകാരിയെ ക്രൂരമായ് ബലാത്സംഗം ചെയ്യുകയും, പിന്നീട് തെളിവ് നശിപ്പിക്കുന്നതിനായ് അനഘയടങ്ങുന്ന അഞ്ചംഗ നമ്പൂതിരി കുടുംബത്തെ നിഷ്‌കരുണം കൊല ചെയ്യുകയും ചെയ്ത പ്രമുഖരിൽ കോടിയേരി ബാലകൃഷ്ണന്റെയും മകൻ ബിനീഷ് കോടിയേരിയുടെയും പങ്കിനെക്കുറിച്ച് 2004 ഡിസംബർ ലക്കത്തിൽ ക്രൈം അന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. എന്നാൽ കൊള്ളരുതായ്മകളോരോന്നും കുഴിച്ചുമൂടി അതിന് മേൽ അധികാരത്തിന്റെ മഹാസൗധം കെട്ടിപ്പടുക്കുന്ന തിരക്കിൽ പിന്നിട്ട വഴികളിൽ ചവിട്ടി മെതിച്ച ജീവിതങ്ങളെക്കുറിച്ച് ഓർക്കാനോ പശ്ചാത്തപിക്കാനോ ഈ അച്ഛനും മകനും സമയമുണ്ടായില്ല.

മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ലെന്നറിയാം. എന്നാൽ കോടിയേരി കുത്തിയ രണ്ട് വിത്തും വളഞ്ഞു വളർന്നത് അച്ഛന്റെ അതേ പാതയിൽ തന്നെയാണെന്നത് എടുത്തു പറയേണ്ടത് തന്നെയാണ്. അച്ഛനാണ് തന്റെ മാതൃകാപുരുഷൻ എന്നാണ് ബിനീഷ് കോടിയേരി പ്രഖ്യാപിച്ചത്.. അതുകൊണ്ടായിരിക്കാം മയക്കുമരുന്ന് കച്ചവടത്തിലും കള്ളക്കടത്തിലും അഴിമതിയിലും മാഫിയാ പ്രവർത്തനങ്ങളിലും കൊലപാതകങ്ങളിലും മാത്രമല്ല പെൺവേട്ടയിലും മക്കൾ ഏർപ്പെട്ടത്.... എന്നാൽ ഇന്ന് കാലം കണക്കുകൾ പറഞ്ഞു തുടങ്ങുമ്പോൾ കോടിയേരി കുടുംബത്തിലെ ഓരോരുത്തരായ് നിലംപൊത്തുകയാണ്.

കവിയൂരിൽ കൊല്ലപ്പെട്ട ചുമത്തറ മഹാദേവക്ഷേത്രത്തിലെ പൂജാരിയായ നാരായണൻ നമ്പൂതിരിയുടെ മകൾ അനഘയെ സിനിമാ നടിയാക്കാമെന്ന് മോഹിപ്പിച്ച് ലൈംഗികമായ് ഉപയോഗിച്ചിരുന്നതായി അനഘയുടെ സുഹൃത്ത് ശ്രീലത , ജസ്റ്റിസ് ബസന്തിന് അയച്ച കത്തിൽ പറയുന്നുണ്ട്. സിനിമാ നിർമ്മാതാവ് എന്ന് പറഞ്ഞാണ് കോടിയേരി ബാലകൃഷ്ണൻ അനഘയെ മയക്കിയത്. എന്നാൽ പിന്നീട് വാർത്തകളിൽ കോടിയേരി ബാലകൃഷ്ണന്റെ മുഖം കണ്ട അനഘ ' ഇതല്ലേ ആ അങ്കിൾ ' എന്ന് ചോദിച്ച് കൂട്ടിക്കൊടുപ്പുകാരിയായ ലതാ നായരോട് കയർത്തതായും കത്തിൽ പറയുന്നുവെന്ന് ' സാവി' മാഗസിൻ, കേരള കറസ്‌പോണ്ടന്റ് ആയ പ്രശസ്ത പത്രപ്രവർത്തകൻ രാജശേഖരൻ നായർ, മാധ്യമം വാരികക്ക് നൽകിയ ഇന്റർവ്യൂവിൽ വ്യക്തമാക്കിയിരുന്നു.

ശ്രീലതയുടെ ആ കത്തിൽ കോടിയേരി ബാലകൃഷ്ണൻ, മകൻ ബിനീഷ് കോടിയേരി, MA ബേബി, മകൻ അശോക്, കോട്ടയം പൊലീസ് സൂപ്രണ്ട് ഗോപിനാഥ്, ജോയ് ആലുക്കാസ്, സിനിമ നിർമ്മാതാവ് സജി നന്ത്യാട്ട് തുടങ്ങിയവർ അനഘയെ സിനിമ നടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് അവരുടെ ലൈംഗിക ഇംഗിതങ്ങൾക്ക് ഉപയോഗിച്ചതായ് പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിരന്തരം അനഘ ബലാൽസംഗത്തിനിരയായി എന്ന് തെളിഞ്ഞിരുന്നു.

ജസ്റ്റിസ് ബസന്ത്, ഈ കത്ത് കിളിരൂർ കവിയൂർ കേസിൽ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥയായ മാധ്യമേഖലാ ഡിഐജി യും ഇപ്പോൾ ഫയർഫോഴ്‌സ് ഡിജിപി യുമായ ശ്രീലേഖയ്ക്ക് കൈമാറിയെങ്കിലും 2004 നവംബർ മാസത്തിൽ തന്നെ സിബിഐ ഈ കേസ് ഏറ്റെടുത്തതിനാൽ പിന്നീട് ഈ കത്തിനെക്കുറിച്ച് വിശദമായ ഒരന്വേഷണം സാധ്യമായില്ല എന്നാണ് ശ്രീലേഖ IPS ക്രൈമിനോട് വെളിപ്പെടുത്തിയത് .

എന്നാൽ ഈ കത്തിനെ ആസ്പദമാക്കി ക്രൈമും, സാവി മാഗസിനും വാർത്ത പ്രസിദ്ധീകരിച്ചതിനെതിരെ കോടിയേരി ബാലകൃഷ്ണൻ, MA ബേബി എന്നിവർ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയയ്ക്കുകയുണ്ടായി. ക്രൈം പ്രസിദ്ധീകരിച്ച വാർത്ത തികച്ചും സത്യസന്ധമാണെന്നും തെളിവുകൾക്കധിഷ്ഠിതമാണെന്നും ഉറപ്പുള്ളതിനാൽ ക്രൈം ഈ വാർത്ത പിൻവലിക്കാൻ തയ്യാറല്ലെന്നും, നിയമപരമായി ഈ കാര്യത്തെ നേരിടാൻ തയ്യാറാണെന്നും മറുപടി നൽകി. എന്നാൽ അതിന്‌ശേഷം 15 വർഷങ്ങൾ പിന്നിട്ടിട്ടും അവർ കേസ് ഫയൽ ചെയ്യാത്തതിൽ നിന്നും നിയമപരമായി ഇവർ സ്വയം കുറ്റം സമ്മതിക്കുന്നു എന്ന് മനസ്സിലാക്കാവുന്നതേയുള്ളു.

ബാർ ഡാൻസറുമായുള്ള അവിഹിത ബന്ധത്തെ തുടർന്നുണ്ടായ കുഞ്ഞിന്റെ പേരിൽ സമൂഹമാകെ പരിഹാസപാത്രമായ ബിനോയ് കോടിയേരിയും കോടിയേരി ബാലകൃഷ്ണന്റെ ജീവിതത്തിലെ പൊൻ തൂവലുകളിലൊന്നായിരുന്നു. എന്നാൽ അവരെയൊക്കെ കടത്തിവെട്ടിക്കൊണ്ട് ബിനീഷ് കോടിയേരി എന്ന അച്ഛന്റെ വലംകൈ ഇന്ന് മയക്കുമരുന്ന് കേസിൽ മാഫിയാ തലവനായി ഇനി ഒരിക്കലും പുറത്തിറങ്ങാൻ സാധ്യതയില്ലാത്ത വിധം ജയിലഴിക്കുള്ളിലായിരിക്കുന്നു....!

കോടികളുടെ അവിഹിത സമ്പാദ്യങ്ങളുടെയും , ഗുണ്ടാ - മാഫിയാ -മയക്കുമരുന്ന് ഇടപാടുകളുടെയും കൊലപാതകങ്ങളുടെയും പെൺവാണിഭത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇനിയും പുറത്തു വരാനിരിക്കുന്നത് . ഇതിന്റെ അന്വേഷണം തന്നിലേക്കും നീങ്ങുന്നു എന്ന ഘട്ടത്തിൽ ആണ് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും മാറുന്നത് .
അനഘയെ മൃഗീയമായി കടിച്ചു കീറുകയും കൊന്ന്തള്ളുകയും ചെയ്ത ബിനീഷ് കോടിയേരിയുടെയും അച്ഛൻ കോടിയേരി ബാലകൃഷ്ണന്റെയും ഇന്നത്തെ അവസ്ഥയ്ക്ക് കാരണം അനഘ എന്ന ആ കൊച്ചുപെൺകുട്ടിയുടെയും അവളുടെ നിരപരാധികളായ ബ്രാഹ്മണ കുടുംബത്തിന്റെയും ശാപം അല്ലാതെ മറ്റെന്താണ്..? ചെയ്തുകൂട്ടിയ പാപങ്ങളൊക്കെ തിരിച്ചടി കാലം നൽകുമെന്ന കാര്യം ഇവർ മറന്നു പോയി....!

മുത്തച്ഛന്റെ പ്രായമുള്ള കോടിയേരി ബാലകൃഷ്ണനും മകൻ ബിനീഷ് കോടിയേരിയും ആ പെൺപൂവിനെ കടിച്ചുകുടഞ്ഞപ്പോഴും, പിന്നീട് ആ മഹാപാപം പുറംലോകമറിയാതിരിക്കാൻ വിഷം കൊടുത്തും കെട്ടിത്തൂക്കിയും അവളെയും ആ കുടുംബത്തെയും ഒന്നാകെ കൊന്ന്തള്ളിയപ്പോഴും കാലം ഇതിനൊക്കെ കണക്കു ചോദിക്കും എന്ന കാര്യം അവർ മറന്നു പോയി. ഇപ്പോഴിതാ അവസാനം കോടിയേരി ബാലകൃഷ്ണന്റെ കുടുംബം പൂർണമായും തകർന്ന്, നാണക്കേടിന്റെ പാരമ്യതയിൽ സംസ്ഥാന സെക്രട്ടറി സ്ഥാനം പോലും ഒഴിഞ്ഞ് ഓടിയൊളിച്ചിരിക്കുന്നു. കേരളചരിത്രത്തിൽ ഇന്നേ വരെ സിപിഎം ന്റെ ഒരു സംസ്ഥാന സെക്രട്ടറിക്ക് ഇത്രയും നാണംകെട്ടൊരു ഇറങ്ങിപ്പോക്ക് ഉണ്ടായിട്ടില്ല. പാർട്ടിയുടെ അന്തകൻ ആയിട്ടാവും വരും തലമുറയിൽ കോടിയേരി ബാലകൃഷ്ണൻ അറിയപ്പെടുക എന്നത് നിശ്ചയം .

എന്നാൽ ചെയ്തുകൂട്ടിയ പാപങ്ങൾക്ക് കാലം കരുതിവെച്ച മറുപടി ഈ ഒരു രാജിയിൽ ഒതുങ്ങുന്നതല്ല. പുറംലോകമറിയാത്ത ഒരായിരം അനഘമാർ ഇനിയും കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന്റെ സ്വസ്ഥതകൾക്ക് മേൽ കരിനിഴലായ് പടരാൻ താമസമില്ല..
ടി. പി. നന്ദകുമാർ
ചീഫ് എഡിറ്റർ, ക്രൈം