കൽപ്പറ്റ: പുൽപ്പള്ളിക്കടുത്ത ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പുള്ളിമാനെ വേട്ടയാടിയെന്ന കേസിൽ മൂന്നുപേരെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഇരുളം കല്ലോന്നിക്കുന്ന് സ്വദേശികളായ പൊന്തന്മാക്കൻ ലിനിൻ, കല്ലിങ്കൽ ഷിജു, കൂനന്മാക്കിൽ വിനു എന്നിവരാണ് പിടിയിലായത്.

ഇക്കഴിഞ്ഞ ജൂലൈ എട്ടിന് കല്ലോന്നിക്കുന്നിൽ പുള്ളിമാനെ തോക്ക് ഉപയോഗിച്ച് വേട്ടയാടിയെന്ന കേസിലാണ് മൂന്നുപേരും പിടിയിലായത്.

വേട്ടസംഘത്തിലെ പ്രധാനിയെന്ന് പറയുന്ന പാലക്കാട് മഴുവഞ്ചേരി സ്വദേശിയായ ടൈറ്റസ് ജോർജ് (33) ആണ് കേസിൽ ആദ്യം പിടിയിലായത്. ഈ കേസിൽ ഇതുവരെയായി എട്ട് പേരാണ് അറസ്റ്റിലായത്. എല്ലാവരും ഇപ്പോൾ റിമാന്റിലാണ്.