കണ്ണൂർ: ധർമ്മടം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സി.രഘുനാഥ് കുത്തി തിരുപ്പുകാരനാണെന്ന് മുൻ യൂത്ത് കോൺഗ്രസ് നേതാവ് മഹ്‌റൂഫ് പിണറായി. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മമ്പറം ദിവാകരനെ കാലുവാരിയത് അന്നത്തെ യു.ഡി.എഫ് കൺവീനറായിരുന്ന സി രഘുനാഥാണ്. അന്ന് ഗ്രൂപ്പിന്റെ പ്രത്യേക യോഗത്തിൽ വിളിച്ചത്.

താൻ എ ഗ്രൂപ്പുകാരനാണെന്നും അന്ന് യോഗത്തിൽ പങ്കെടുത്തിരുന്നതെന്നും മഹ് റുഫ് പിണറായി പറഞ്ഞു. ധർമ്മടം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്താൻ വൈകിയതിനെ തുടർന്നാണ് താൻ സ്ഥാനാ ത്ഥിയായി പത്രിക സമർപിച്ചത്. കെ.സുധാകരൻ മത്സരിക്കുമെന്നാണ് ഞങ്ങളൊക്കെ പ്രതീക്ഷിച്ചത്. എന്നാൽ സുധാകരൻ തീരുമാനത്തിൽ നിന്നും പിൻവാങ്ങി. അദ്ദേഹത്തിന്റെ കാര്യമിപ്പോൾ എല്ലാം താളം തെറ്റിയ തു പോലെയാണ്.

ധർമടത്ത് യു.ഡി.എഫ് ഇപ്പോൾ നിർത്തിയ സ്ഥാനാർത്ഥിയെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും മഹ്റൂഫ് പറഞ്ഞു. സുധാകരൻ കോൺഗ്രസുകാരായ ഞങ്ങളുടെയൊക്കെ ആത്മാവും ഹൃദയത്തിന്റെ ഭാഗവുമാണ്. എന്നാൽ സുധാകരൻ നിർത്തുന്ന ആരെയും സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കഴിയില്ലെന്നും മഹ്‌റൂഫ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ താൻ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതായി വ്യാജ പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ ഈ വാർത്തകളൊക്കെ വ്യാജമാണെന്നും മഹ്‌റൂഫ് പറഞ്ഞു.

ധർമടം മണ്ഡലത്തിലെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയാണ് താനെന്നും പലതവണ അക്രമിക്കപ്പെട്ടതായും റി മഹ്‌റൂഫ് എരുവട്ടി പറഞ്ഞു വാർത്താ സമ്മേളനത്തിൽ പി. നാഫി ,ശരത് കണ്ണൂർ, അഭിഷേക് തലശേരി എന്നിവർ പങ്കെടുത്തു.