ലക്‌നൗ: മദ്യലഹരിയിൽ ഡോക്ടർ ഗർഭിണിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലുള്ള ദാദ്രി മേഖലയിലാണ് സംഭവം. അൾട്രാസൗണ്ട് സ്കാനിം​ഗിനായി എത്തിയ തനിക്ക് നേരെ ഡോക്ടർ ലൈംഗികാതിക്രമം നടത്തി എന്നാണ് ഗർഭിണിയായ യുവതി പരാതിയിൽ പറയുന്നത്. ഡോക്ടർ രാജ്ബിർ നഗറിന് എതിരെയാണ് യുവതി രംഗത്തുവന്നത്. തന്നെ കയറിപ്പിടിച്ച ഡോക്ടർ അൾട്രാ സൗണ്ടിനിടെ വസ്ത്രം അഴിച്ചുമാറ്റി. പരിശോധന നടത്തുന്ന വേളയിൽ ഡോക്ടർ മദ്യപിച്ചിരുന്നതായും പരാതിയിൽ പറയുന്നു.

ഇത് ചോദിക്കാൻ ചെന്ന സഹോദരനെ ഡോക്ടർ മർദിച്ചു എന്നും യുവതി ആരോപിക്കുന്നു. ഡോക്ടർ അപമര്യാദയായി പെരുമാറിയ കാര്യം സഹോദരനോട് പറഞ്ഞു. ഇത് ചോദിക്കാൻ ചെന്ന സഹോദരനെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതായി യുവതിയുടെ പരാതിയിൽ പറയുന്നു. ഡോക്ടർക്കെതിരെയുള്ള പരാതി പിൻവലിക്കാൻ ഉന്നതതല ബന്ധം ഉപയോഗിച്ച് സമ്മർദ്ദം ചെലുത്തുന്നതായും യുവതിയുടെ പരാതിയിൽ പറയുന്നു.

പരാതി പിൻവലിക്കാൻ ഉന്നതതല ബന്ധം ഉപയോഗിച്ച് യുവതിയെ സമ്മർദ്ദത്തിലാഴ്‌ത്താൻ ശ്രമിക്കുന്നതായാണ് യുവതി ആരോപിക്കുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് അടക്കം വിവിധ വകുപ്പുകൾ ചുമത്തി ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.