ബ്രസീലിയ: രാജ്യത്ത് കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയ ബ്രസീൽ പ്രസിഡന്റ് ബൊൽസൊനാരോക്കെതിരെ നരഹത്യയുൾപ്പെടെ 12 ക്രിമിനൽ കുറ്റങ്ങൾ ചുമത്തണമെന്നാവശ്യപ്പെട്ട് സെനറ്റ് റിപ്പോർട്ട്. അതേസമയം, നടപടിയെടുക്കണമെന്ന ആവശ്യത്തിൽ നിന്ന് സെനറ്റ് പിന്മാറിയതായും വാർത്തയുണ്ട്.

ബൊൽസൊനാരോ മനപ്പൂർവമുണ്ടാക്കിയ വീഴ്ചയാണ് രാജ്യത്ത് ആറുലക്ഷത്തിലേറെ ആളുകൾ കോവിഡ് ബാധിച്ച് മരിക്കാൻ ഇടയാക്കിയതെന്നു കാണിച്ചാണ് സെനറ്റ് റിപ്പോർട്ട് അവതരിപ്പിച്ചത്.