തളിപ്പറമ്പിൽ മുക്കുപണ്ടം പണയം വെച്ചു അൻപതുലക്ഷത്തോളം രൂപ തട്ടിയ കേസ്: രണ്ടുപേർ കൂടി റിമാൻഡിൽ
- Share
- Tweet
- Telegram
- LinkedIniiiii
കണ്ണൂർ: തളിപ്പറമ്പ് പഞ്ചാബ് നാഷനൽ ബാങ്കിന്റെ തളിപ്പറമ്പ് ശാഖയിൽ നിന്നും മുക്കുപണ്ടം പണയം വെച്ചു അൻപതുലക്ഷത്തോളം രൂപ തട്ടിയ കേസിലെ രണ്ടു പ്രതികളെ കൂടി തളിപ്പറമ്പ് പൊലിസ് അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തളിപ്പറമ്പ് തൃച്ഛംബരം സ്വദേശികളായ കൊറ്റിയാൽ മോഹനൻ(66) വി.വി. മുരളീധരൻ (60) എന്നിവരെയാണ് എസ്. ഐ പി. സഞ്ജയ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
ഇതോടെ സംഭവവുമായി ബന്ധപ്പെട്ടു അറസ്റ്റിലാകുന്ന പ്രതികൾ ഏഴായി. ഇനിയും ഈ കേസിൽ അറസ്റ്റിലാകുമെന്നാണ് സൂചന. മുക്കുപണ്ടം ഉപണയം വെച്ചു ലക്ഷങ്ങൾ തട്ടിയ 17പ്രതികളുള്ള കേസിൽ നേരിട്ടുപങ്കുള്ള രണ്ടുപേരെയാണ് കഴിഞ്ഞ ദിവസം പൊലിസ് പിടികൂടിയത്. അഞ്ചുലക്ഷം രൂപയാണ് ഇവർ മുക്കുപണ്ടം പണയംവെച്ചു ഇവർ കൈപ്പറ്റിയത്. 31 അക്കൗണ്ടുകളിൽ നിന്നായി അൻപതു ലക്ഷത്തോളം രൂപ ബാങ്കിൽ നിന്നും ഇതിലൂടെ നഷ്ടപ്പെട്ടിരുന്നു.
ഈ കേസിലെ അഞ്ചു പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നുവെങ്കിലും ജാമ്യം തള്ളിയതോടെ മൂന്നുപേർ പൊലിസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. തളിപ്പറമ്പ് സ്വദേശികളായ കെ.പി വസന്തരാജ്, വി.വി രാജേന്ദ്രൻ എന്നിവരും നേരത്തെ ഈ കേസിൽ അറസ്റ്റിലായിട്ടുണ്ട്. മുക്കുപണ്ട പണയതട്ടിപ്പുകേസിൽ രണ്ടു പേർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഇതു അടുത്ത ദിവസം പരിഗണിച്ചേക്കും.
മറുനാടന് മലയാളി ബ്യൂറോ